അഫ്ഗാൻ പൂർണമായും “ഭീകര’ താലിബാൻ നിയന്ത്രണത്തിൽ; പാക് സൈന്യത്തിന്‍റെ സഹായത്തോടെ പഞ്ച്ശീർ താഴ്വരും കീഴടക്കി

 

കാബൂൾ: കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയും താലിബാൻ കീഴടക്കി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്‍റെ നിയന്ത്രണത്തിലായി. പാക് സൈന്യത്തിന്‍റെ സഹായത്തോടെയാണ് പഞ്ച്ശീർ കഴിടക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ചര്‍ച്ചയാവാമെന്ന വടക്കന്‍ സഖ്യനേതാവ് അഹമ്മദ് മസൂദിന്‍റെ വാഗ്ദാനവും താലിബാന്‍ തള്ളി. രാജ്യം ഒന്നിച്ചതായും പഞ്ച്ശീറിലെ ജനങ്ങളെ വേര്‍തിരിച്ച് കാണില്ലെന്നും താലിബാന്‍ സാംസ്കാരിക വിഭാഗം ഉപമേധാവി അഹമ്മദുല്ല വാസിക് പറഞ്ഞു.

താലിബാനു വഴങ്ങാത്ത ഏക പ്രവിശ്യയായിരുന്നു പഞ്ച്ശീർ. ഗോത്രനേതാവ് അഹമ്മദ് മസൂദാണ് താലിബാൻവിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്കിയിരുന്നത്. ഏതാനും ദിവസങ്ങളായി തുടരുന്ന പോരാട്ടത്തിൽ നൂറുകണക്കിനു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഇതിടെ, പഞ്ച്ശീർ കീഴടക്കിയെന്ന പ്രചരണത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി കാബൂളിൽ താലിബാൻ അനുകൂലികൾ വിജയാഹ്ലാദം പ്രകടിപ്പിക്കാൻ നടത്തിയ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. 41 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ഇതിനെത്തുടർന്ന് പോരാളികൾ ആകാശത്തേക്കു വെടിവയ്ക്കരുതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് നിർദേശം നല്കി.

Related posts

Leave a Comment