പതിനേഴുകാരിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ ടാര്‍സന്‍ അപ്പു ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; പെണ്‍കുട്ടികളുമായുള്ള കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച് കൂട്ടുകാരുമായി പങ്കുവയ്ക്കും;ഇരകളെ വീഴ്ത്താന്‍ അറ്റകൈ പ്രയോഗമായി ആത്മഹത്യാ ഭീഷണിയും…

കുമളിയില്‍ നിന്നും പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി 23 ദിവസം ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ താമസിച്ച മേലുകാവ് സ്വദേശി അപ്പു വിചാരിച്ചിരുന്നതിലും പ്രശ്‌നക്കാരന്‍. 19-ാം വയസ്സില്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അപ്പു കടുത്ത ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമ. പ്രായത്തിനു മുതിര്‍ന്ന യുവതിയില്‍ പിറന്ന കുട്ടിയുടെ ആദ്യ പിറന്നാളിന് രണ്ടുദിവസം മുമ്പാണ് ഇയാള്‍ പതിനേഴുകാരിയെയും കൊണ്ട് വനവാസത്തിനു പോകുന്നത്.

രേഖാമൂലം വിവാഹം കഴിച്ചില്ലങ്കിലും എട്ടു മാസത്തോളം അപ്പുവിന്റെ കൂടെ താമസിക്കുകയും പിന്നീട് തുടര്‍ന്നുപോകാന്‍ കഴിയാത്ത അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്ത പെണ്‍കുട്ടി അടുപ്പക്കാരോട് ഇയാളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. താന്‍ ഗര്‍ഭണിണിയായിരിക്കെ തന്നെ പരിചയക്കാരിയായ മറ്റൊരു പെണ്‍കുട്ടിയുമായി അപ്പു ബന്ധപ്പെടുന്നുണ്ടായിരുന്നെന്നും ഇത് മനസ്സിലാക്കിയാണ് താന്‍ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേയ്ക്ക് പോന്നതെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.

വീട്ടിലെ കഷ്ടപാടുകള്‍ക്കിടയിലാണ് അപ്പുവിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ഇയാളുടെ സ്വഭാവ സവിശേതകള്‍ സാധാരണക്കാരില്‍ നിന്നും ഏറെ വിഭിന്നമാണെന്ന് ഒപ്പമുള്ള ജീവിതത്തില്‍ ബോദ്ധ്യപ്പെട്ടെന്നും ഇടയ്ക്ക് ഏറെ സ്‌നേഹവും കരുതലും പ്രകടിപ്പിച്ചിരുന്നെന്നും മറ്റുമാണ് ഇവരുടെ വെളിപ്പെടുത്തല്‍.മിസ്ഡ് കോളിലൂടെയും വാട്‌സാപ് സന്ദേശത്തിലൂടെയും മറ്റുമാണ് പ്രധാനമായും ഇയാള്‍ ഇരകകളെ വീഴ്ത്തുന്നതെന്നാണ് പുറമേ പ്രചരിച്ചിട്ടുള്ള വിവരം.

പരിചയപ്പെട്ടു കഴിഞ്ഞാല്‍ താന്‍ അനാഥനാണെന്നും വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണെന്നും സ്‌നേഹിക്കാന്‍ ആരുമില്ലെന്നും മറ്റും പറഞ്ഞ് പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടികളുടെ സഹതാപം പിടിച്ചുപറ്റുകയായിരുന്നു അപ്പുവിന്റെ രീതി. ഇത് ഏറ്റില്ലെങ്കില്‍ ആത്മഹത്യാഭീഷണി ഉയര്‍ത്തി ഇരയെ ഭയപ്പെട്ടുത്തി ചതിയില്‍ വീഴ്ത്തും. കാമുകിമാരുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് കൂട്ടുകാരുമൊത്ത് കണ്ടാസ്വദിക്കാറുണ്ടായിരുന്നെന്നും ചിലര്‍ വെളിപ്പെടുത്തുന്നു.

മരംകയറ്റത്തില്‍ വിദഗ്ധനായ അപ്പു ഏതാനും മാസത്തിനു മുമ്പ് ജോലിക്കായി കുമളിയില്‍ എത്തുമ്പോഴാണ് പതിനേഴുകാരിയുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ജനുവരി ആറിന് പള്ളിയില്‍ പോയ പെണ്‍കുട്ടിയുമായി ഇയാള്‍ ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല..

23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കമിതാക്കള്‍ പിടിയിലായത്. തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍ നിന്ന് തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പൊലീസിന് മുന്‍പില്‍പെട്ടു. അപ്പു നയിച്ചിരുന്നത് ടാര്‍സന് സമാനമായ ജീവിതമെന്ന് നാട്ടുകാര്‍ പറയുന്നു. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. മരങ്ങളില്‍ കയറാന്‍ അതിസമര്‍ഥനായതിനാല്‍ ഇയാളെ നാട്ടുകാര്‍ ടാര്‍സന്‍ അപ്പു എന്നാണ് വിളിച്ചിരുന്നത്. 21 വയസ്സിനിടയില്‍ നാലു പെണ്‍കുട്ടികളെയാണ് അപ്പു ചതിച്ചത്. കുമളിയിലെ പെണ്‍കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില്‍ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആയിരുന്നു. ചിങ്ങവനം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പോലീസ് ഇയാളെ പൊക്കിയത്.

Related posts