ആറാംക്ലാസുകാരിയെ അധ്യാപകര്‍ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയത് സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനെന്നും പറഞ്ഞ്; പെണ്‍കുട്ടിയോട് അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്തത്…

അശ്ലീല ദൃശ്യങ്ങള്‍ കാട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു. സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രതികളെ പിടികൂടി. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരേ പോക്‌സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അധ്യാപകരും അവരുടെ സുഹൃത്തുക്കളുെ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനെന്ന് പറഞ്ഞ് അധ്യാപകരും സുഹൃത്തുക്കളും കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് കുട്ടിയെ ഇവര്‍ അശ്ലീല ചിത്രം കാണിച്ചു. ഭയന്ന് വിറച്ച പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കുട്ടിക്ക് ബോധം പോയപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ ബോധരഹിതയിയ നിലയില്‍ കണ്ടെത്തി. പ്രാഥമിക ചികിത്സ നല്‍കി ബോധം തിരികെ കിട്ടിയ കുട്ടി കാര്യം അമ്മയോട് പറഞ്ഞു. അമ്മ പ്രധാനാധ്യാപകനോടു പരാതിപ്പെട്ടെങ്കിലും വിവരം പോലീസിനെ അറിയിക്കാന്‍ ഇയാള്‍ തയ്യാറായില്ല. അമ്മയോട് പൊലീസില്‍ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചാണ് പ്രധാനാധ്യാപകന്‍ വിട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവം അറിഞ്ഞെത്തിയ പോലീസ് മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്യുകയായിരുന്നു. കുട്ടി ഇപ്പോള്‍ ചികില്‍സയിലാണ്.

Related posts