സീരിയല്‍ നടിമാരുടെ മരണത്തില്‍ അടിമുടി ദുരൂഹത!! മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നും ഡ്രൈവറും സഹായിയും രക്ഷപ്പെട്ടതെങ്ങനെ? സംശയമുന നീളുന്നത് സഹായികളിലേക്ക്? ദുരൂഹത അവസാനിക്കുന്നില്ല

തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ മരിച്ചസംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്. അനന്തഗിരി വനത്തില്‍ ടിവി സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങുമ്പോള്‍ വികാരാബാദിലാണ് അപകടമുണ്ടായത്. ഡ്രൈവറും സഹയാത്രികനും പരുക്കേറ്റു ചികില്‍സയിലാണ്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രക്കിലിടിക്കാതെ വെട്ടിച്ചതോടെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയിലുമാണു മരിച്ചത്. ഇരുവരും പിന്‍സീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ വാഹനത്തിന്റെ മുന്‍ഭാഗം മരത്തിലിടിച്ചു പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെടുകയും നടിമാര്‍ മരിക്കുകയും ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ച. ഇരുവരും സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതാണ് മരണകാരണമെന്നാണ് കരുതുന്നത്.

കൃത്യമായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നതിലൂടെ മരണകാരണമായേക്കാവുന്ന അപകടങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതരമായ പരിക്കുകള്‍ 45 ശതമാനം വരെയും കുറയ്ക്കാന്‍ കഴിയും എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് മാത്രമല്ല പിന്‍ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരുടെ പരിക്ക് 25 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നും ആണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Related posts