ബാങ്കോക്ക്: തായ്ലൻഡിൻ വീണ്ടും ക്രെയിൻ അപകടം. ഇന്നലെ തലസ്ഥാനമായ ബാങ്കോക്കിനടുത്ത് ഉയരപ്പാത നിർമാണത്തിന് ഉപയോഗിച്ചിരുന്ന ക്രെയിൻ താഴത്തെ റോഡിലെ വാഹനങ്ങൾക്കു മുകളിലേക്കു തകർന്നുവീണ് രണ്ടു പേർ മരിച്ചു.
ബുധനാഴ്ച വടക്കുകിഴക്കൻ തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിൽ കൂറ്റൻ ക്രെയിൻ വീണ് 32 പേർ മരിക്കുകയും 66 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. നിലവിലുള്ള റെയിൽപാതയ്ക്കു മുകളിൽ മറ്റൊരു പാത നിർമിക്കുന്നതിനിടെയായിരുന്നു അപകടം.
ഇറ്റാലിയൻ-തായ് ഡെവലപ്മെന്റ് പിസിഎൽ എന്ന നിർമാണ കന്പനിയുടെ ക്രെയിനുകളാണ് രണ്ടു സംഭവങ്ങളിലും തകർന്നത്. അടുത്തടുത്തുണ്ടായ സമാന അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിർമാണമേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് തായ് പ്രധാനമന്ത്രി അനുതിൻ ചാൺവിരക്കുൾ പറഞ്ഞു.
