പോലീസിനോട് പറഞ്ഞപ്പോള്‍ ചെവിക്കൊണ്ടില്ല, തെളിവില്ലെന്ന് പറഞ്ഞ പോലീസുകാര്‍ക്ക് മുന്നിലേക്ക് പീഡിപ്പിച്ച യുവാവിന്റെ ചെവി കടിച്ചെടുത്ത് യുവതിയെത്തി, നാടകീയ സംഭവങ്ങള്‍ ഇങ്ങനെ

പീഡിപ്പിച്ചതിന് തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാത്ത പോലീസിന് മുന്നില്‍ മാനഭംഗം ചെയ്തയാളുടെ മുറിച്ചെടുത്ത ചെവിയുമായി യുവതി. രാജ്യത്ത് തന്നെ അപൂര്‍വമായ സംഭവം അലിഗഡിലെ എസ്പി ഓഫീസിലാണ് സംഭവം നടന്നത്. മുറിച്ചു കൊണ്ടുവന്ന ചെവി സ്റ്റേഷനില്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പി യശ്വീര്‍ സിംഗിന് യുവതി കൈമാറി.

സംഭവത്തെക്കുറിച്ച് യുവതി നല്‍കിയ പരാതി ഇങ്ങനെയാണ്: തിങ്കളാഴ്ച രാത്രിയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. കുട്ടികള്‍ക്കൊപ്പം ഉറങ്ങുക ആയിരുന്ന യുവതിയെ അയല്‍വാസികളായ നാല് പേര്‍ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ക്കെതിരെയും ആക്രമണമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് അക്രമികളിലൊരാളുടെ ചെവി യുവതി കടിച്ചെടുത്തത്. സംഭവത്തില്‍ പിറ്റേന്ന് തന്നെ യുവതി പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവതി പറയുന്നു. എന്നാല്‍ യുവതി മാനഭഗത്തിന് ഇരയായിട്ടില്ലെന്നും കുടുംബ പ്രശനങ്ങളുടെ പേരിലാണ് മാനഭംഗപ്പെടുത്തിയതെന്ന് യുവതി വ്യാജ പരാതി നല്‍കിയതെന്നും പോലീസ് പറയുന്നു. ഇവര്‍ക്കെതിരേ ആക്രമിക്കപ്പെട്ടുവെന്ന യുവാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Related posts