തഞ്ചാവൂർ: മകളെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ്. തഞ്ചാവൂർ ജില്ലയിലെ മേലകലക്കുടി ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
പെയിന്റിംഗ് തൊഴിലാളിയായ അജിത് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. പുണ്യ മൂർത്തി എന്നയാളും കൂട്ടാളികളായ ലോകേഷ്, രാമലിംഗം, കറുപ്പയ്യ എന്നിവരും ചേർന്ന് പുലർച്ചെ രണ്ടോടെ അജിത് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതികൾ അമ്മപ്പേട്ട പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് വാക്കത്തികൾ പോലീസിന് കൈമാറുകയും ചെയ്തു. പുണ്യ മൂർത്തിയുടെ മകളായ കാവ്യയെ കൊലപ്പെടുത്തിയ കേസിലാണ് അജിത് കുമാർ അറസ്റ്റിലായത്.
