നോന്പിന്‍റെ ആരോഗ്യശാസ്ത്രം- ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുടെ ശ്രദ്ധയ്ക്ക്…

പ്രധാന ഭക്ഷണം ഒരുക്കുമ്പോള്‍, വിഭവങ്ങളിലെ ധാരാളിത്തത്തിലല്ല, സമീകൃത വിഭവങ്ങളിലെ വൈവിധ്യത്തിലാണ് (Balanced Plate) ശ്രദ്ധിക്കേണ്ടത്.

പ്രോട്ടീനും അന്നജവും(Complex Carbohydrates) നല്ലകൊഴുപ്പും(Goodfat), നാരുകള്‍(fibre) അടങ്ങിയ പച്ചക്കറികളും, പഴവര്‍ഗങ്ങളുമുള്ള സമീകൃതമായ ഭക്ഷണം കഴിക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുമല്ലോ. ഉദാഹരണത്തിന്, മട്ട അരി (brown rice), ചപ്പാത്തി, ഇടിയപ്പം, ഓട്സ് പുട്ട്, പത്തിരി തുടങ്ങിയവയോടൊപ്പം, മീന്‍, ഇറച്ചി, പച്ചക്കറികള്‍, പരിപ്പ്, മുട്ട എന്നിങ്ങനെ വിവിധ തരം കറികള്‍ നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

നോമ്പുതുറയ്ക്കും അത്താഴത്തിനും ഇടയില്‍
നോമ്പുതുറയ്ക്കും അത്താഴത്തിനും ഇടയില്‍, തൈര്,
ഉപ്പിടാത്ത അണ്ടിപ്പരിപ്പുകള്‍ (Unsalted Nuts), വിത്തുകള്‍ (ഉപ്പു ചേർക്കാത്ത പംകിൻ, സൂര്യകാന്തി ) അല്ലെങ്കില്‍ പഴങ്ങള്‍ എന്നിവ 2-3 തവണകളായി ചെറിയ അളവില്‍ കഴിക്കാം. ഇത് ശരീരത്തില്‍, അടുത്ത ദിവസത്തേക്കുള്ള ഊര്‍ജസംഭരണികളായി പ്രവര്‍ത്തിക്കും.

ഇഫ്താറിനുശേഷം ഉടൻ കാപ്പിയും ചായയും കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഭക്ഷണത്തിലെ പോഷകങ്ങള്‍ (പ്രത്യേകിച്ച് ഇരുമ്പ്) ശരീരം ആഗിരണം ചെയ്യുന്നത് തടഞ്ഞേക്കാം. രാത്രി വൈകി കുടിക്കുന്നത് ഉറക്കത്തെയും ബാധിക്കും.

ഭക്ഷണം കഴിക്കുമ്പോള്‍, ചെറിയ ഉരുളകളായി, അല്ലെങ്കില്‍ ഓരോന്നും ചെറിയ കഷ്ണങ്ങളായി, ആസ്വദിച്ച്, സാവധാനം, നല്ലപോലെ ചവച്ചരച്ചു കഴിക്കുന്നത്, ദഹനത്തിനും നെഞ്ചെരിച്ചിൽ ഉൾപ്പെടെയുള്ള അസിഡിക്ക് അസ്വസ്ഥതകൾ ഒഴിവാക്കാനും‍

ഏറെ സഹായകം. ലഘു വ്യായാമം
പ്രധാനപെട്ട മറ്റൊരു കാര്യം, വ്രതകാലമാണെന്നു കരുതി ശരീരം ‘വിശ്രമമോഡില്‍’ ആക്കരുത്. നിങ്ങളുടെ തൊഴിലില്‍ നിങ്ങള്‍ പ്രയോഗികമാക്കുന്ന മിതത്വം പോലെ, സൈക്ലിംഗ്, യോഗ അല്ലെങ്കില്‍ ചെറിയ നടത്തം പോലുള്ള ലഘുവായ രീതികള്‍ നിങ്ങളുടെ വ്യായാമത്തിലും വരുത്തുക.

നോമ്പ് തുറന്ന് 2-3 മണിക്കൂറിന് ശേഷമോ അല്ലെങ്കില്‍ അത്താഴത്തിനു തൊട്ടുമുമ്പോ ആണ് വ്യായാമത്തിന് ഏറ്റവും അനുയോജ്യം. വ്രതകാലത്തിനു മുന്‍പ് ചെയ്തിരുന്ന പോലെ കഠിനമായ വ്യായാമമുറകള്‍ ഒഴിവാക്കുക തന്നെ വേണം. അതുപോലെ, തളര്‍ച്ച തോന്നിയാല്‍ ഉടന്‍ വ്യായാമം നിര്‍ത്തുക.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, വ്രതം തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുക. മരുന്നുകളുടെ ക്രമീകരണത്തിനും സുരക്ഷിതമായി നോമ്പ് അനുഷ്ഠിക്കാനും ഇതു സഹായിക്കും.

ഈ വ്രതയാത്രയുടെ പകുതി എത്തുമ്പോഴേക്കും പലരും തളര്‍ച്ചയോ, അമിതഭക്ഷണം മൂലമുള്ള അസ്വസ്ഥതകളോ അനുഭവിക്കാറുണ്ട്. എന്നാല്‍ ശരിയായ ഭക്ഷണക്രമം പാലിച്ചാല്‍, ഈ പുണ്യമാസത്തിന്‍റെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കാനാകും.

Related posts

Leave a Comment