മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം

ആയുർവേദം അനുശാസിക്കുന്നത് ശരീരവും മനസും സമതുലിതാവസ്ഥയിൽ നിലനിർത്തണമെന്നാണ്. അതിനു സമയത്ത് ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ലഘു വ്യായാമം ചെയ്യുക, മാനസിക സമ്മർദം കുറയ്ക്കുക.

മറ്റു പ്രതിരോധ മാർഗങ്ങൾ
*കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ചതായിരിക്കണം.
*കഞ്ഞി (ദ്രവാംശം കുറഞ്ഞത്) കുടിക്കുന്നത് ദഹനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. ഔഷധക്കഞ്ഞി കുടിക്കുന്നത് ഫലപ്രദമാണ്. ദശപുഷ്പങ്ങളായ വിഷ്ണുക്രാന്തി, ചെറൂള, പൂവാംകുരുന്നില, കൈയോന്നി, നിലപ്പന, ഉഴിഞ്ഞ, മുയൽചെവി, തിരുതാളി, മുക്കുറ്റി, കറുക എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് – കഞ്ഞിയിൽ ചേർത്ത് കുടിക്കുന്നത് – ആരോഗ്യദായകം.

  • മുള്ളൻ ചീര, തകര, വെള്ളരിയില, പയറില, ചേമ്പില, ആനക്കൊടിത്തൂവ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആരോഗ്യം വർധിപ്പിക്കാനും പ്രതിരോധശക്തി വീണ്ടെടുക്കുവാനും അവ സഹായിക്കും.
  • ചെറുപയർ സൂപ്പ് ആഹാരത്തിന്‍റെ ഭാഗമാക്കുക
  • ആഹാരം ചൂടോടെ മാത്രം കഴിക്കാൻ ശ്രമിക്കുക. അരി ഗോതമ്പ്, ബാർലി, മുതിര, ചെറുപയർ, വഴുതന, വെള്ളരി, കാബേജ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക
  • ഡോക്ടർ നിർദേശിക്കുന്ന ഔഷധഎണ്ണയോ വെളിച്ചെണ്ണയോ ദേഹത്തുപുരട്ടി ലഘു വ്യായാമം ചെയ്യുക
  • കുളിക്കുന്നതിന് ചെറുചൂടുവെള്ളം ഉപയോഗിക്കുക
  • കൈകൾ കഴുകുന്നതിന് വേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക
  • വീടും പരിസരവും ശുചിയാക്കാൻ ശ്രമിക്കുക. പരിപൂർണ വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക
  • ഭക്ഷണസാധനങ്ങൾ കഴുകി മാത്രം ഉപയോഗിക്കുക
  • വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. ചിരട്ടകൾ, ചട്ടികൾ, പൊട്ടിയ പാത്രങ്ങൾ, ഉപയോഗശൂന്യമായ സംഭരണികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക
  • കൊതുകുജന്യ രോഗങ്ങൾ ഒഴിവാക്കുന്നതിനായി കൊതുകുവല ഉപയോഗിക്കുന്നത് ഫലപ്രദം.
  • അപരാജിത ധൂമ ചൂർണം അല്ലെങ്കിൽ തുമ്പ, ഉണങ്ങിയ വേപ്പില, കടുക് ഇവ ഉപയോഗിച്ച് വീടും പരിസരവും രാവിലെയും വൈകുന്നേരവും പുകയ്ക്കുക
  • കൊതുകുനിവാരണത്തിന് പുകയില കഷായം വേപ്പെണ്ണ, സോപ്പ് ലായനി എന്നിവ ഉപയോഗിക്കുക.
  • വെളുത്തുള്ളി ചതച്ചത്, പുൽത്തൈലം, ശീമക്കൊന്ന ഇലയുടെ കഷായം എന്നിവ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ തളിക്കുക.

മഴക്കാലം രോഗങ്ങളുടെ കാലം ആകേണ്ടതില്ല. ശരിയായ ഭക്ഷണരീതി, വ്യക്തി ശുചിത്വം, പരിസര ശുചിത്വം , രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ജീവിതശൈലി എന്നിവയിലൂടെ ആരോഗ്യകരമായ മഴക്കാലം നമുക്ക് സ്വന്തമാക്കാം.

ആയുർവേദം നൽകുന്ന സന്ദേശം വളരെ വളരെ ലളിതമാണ്. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുകയാണു നല്ലത്. അതിനാൽ ഈ മഴക്കാലത്ത് ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാം. കുടുംബത്തെയും സമൂഹത്തെയും ആരോഗ്യത്തോടെ സംരക്ഷിക്കാം.

വിവരങ്ങൾക്കു കടപ്പാട്:
ഡോ, നിത്യ എ.കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ഗവൺമെന്‍റ് ആയുർവേദ
ഹോസ്പിറ്റൽ, കോയൊങ്കര,
കാസർഗോഡ്

Related posts

Leave a Comment