അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി വിവാഹം ഉറപ്പിച്ചത് ചുള്ളന്മാരുമായി സംസാരിക്കാനുള്ള മോഹം കൊണ്ട് ! ദിവസവും രാത്രിയില്‍ യുവാവുമായി ഫോണിലൂടെ സല്ലപിച്ചിരുന്നു; വീട്ടമ്മയുടെ വിനോദങ്ങള്‍ ഇങ്ങനെ…

അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കണ്ണൂര്‍ സ്വദേശിയുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചത് യുവാക്കളോടു സംസാരിക്കാനുള്ള മോഹം.

നിത്യേന രാത്രി ഒമ്പതു മുതല്‍ 11 വരെ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചിരുന്നതായി വിവാഹം ഉറപ്പിച്ച കണ്ണൂര്‍ സ്വദേശി കുമരകം പോലീസിനോട് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയിരുന്നതിനാല്‍ ഒരിക്കല്‍ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോള്‍ നടത്തിയിട്ടില്ല.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച തിരുവാര്‍പ്പ് മണിയത്ര രാജപ്പന്റെ ഭാര്യ രജി രാജു (43) കണ്ണൂര്‍ സ്വദേശിയായ യുവാവിനു വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിനേറെയും ഐഡന്റിറ്റി കാര്‍ഡിന്റെയും കോപ്പികളും ആയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേന ആശാ വര്‍ക്കറായ വീട്ടമ്മ വാങ്ങിയതാണിവ.

ബാങ്കില്‍ നിന്നു പണാപഹരണം നടത്തിയതിനും ഫേസ് ബുക്കില്‍ ആള്‍മാറാട്ട പോസ്റ്റിട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവാഹ ആലോചന മുതല്‍ ഇന്നു കല്യാണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ വധുവിനെ കാണാന്‍ വരനോ ബന്ധുക്കള്‍ക്കോ അവസരം നല്‍കാതിരിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ വീട്ടമ്മയുടെ കൗശലത്തിനു തെളിവാണെന്നു പോലീസ് പറയുന്നു. തിരുവനന്തപുരത്തു ജോലിയുള്ള പെണ്‍കുട്ടിയെ കാണാന്‍ രണ്ടു തവണ കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച യുവാവിനെ ഇവര്‍ രണ്ടു തവണയും സൂത്രത്തില്‍ തിരിച്ചയച്ചു.

വീട്ടില്‍ മരണം, ചിക്കന്‍ പോക്സ്, വഴി പണി തുടങ്ങിയ കാരണങ്ങള്‍ നിരത്തി ലോഡ്ജില്‍ വെച്ച് കല്യാണ നിശ്ചയം നടത്തിക്കാന്‍ പോലും വീട്ടമ്മയ്ക്കു സാധിച്ചിരുന്നു. ജനുവരി 27നു പെണ്ണിന്റെ അമ്മയായി വീട്ടമ്മയും അച്ഛനായി തന്റെ സ്വന്തം നാടായ പുതുപ്പള്ളി സ്വദേശിയെയും കോട്ടയത്തെ ലോഡ്ജില്‍ എത്തിച്ചു യുവാവിന്റെ വീട്ടുകാരുമായി കല്യാണ നിശ്ചയം നടത്തിയത്.

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഓഡിറ്റോറിയം ബുക്കു ചെയ്യുകയും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തതെന്ന് യുവാവിന്റെ സഹോദരിയോടു പറഞ്ഞിരുന്നു.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പെണ്‍കുട്ടിയ്ക്കായി കണ്ണൂരിലേക്കു സ്ഥലം മാറ്റം വാങ്ങാന്‍ യുവാവു ശ്രമിക്കണമെന്നു വീട്ടമ്മ ആവശ്യപ്പെട്ടതും അവിശ്വാസം ഉണ്ടാകാതിരിക്കാനായിരിന്നുവെന്നാണു പോലീസ് നല്‍കുന്ന സൂചന.

ആള്‍മാറാട്ടം, വ്യാജ ഐഡി നിര്‍മ്മിക്കല്‍ ,വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തെതെങ്കിലും യഥാര്‍ഥ ഉദ്ദേശം കണ്ടെത്തനായില്ല. യുവാവിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

Leave a Comment