ഇതും ഒരമ്മയാണ്, ദുര്‍നടപ്പ് കാരണം ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി, യുവതി പതിനഞ്ചുകാരിയായ മകളെ പലര്‍ക്കായി കാഴ്ച്ചവച്ചു, ചോമ്പാല്‍ സ്വദേശിയായ യുവതിയുടെ നീചപ്രവൃത്തി വെളിച്ചത്തായത് ഇങ്ങനെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ബന്ധങ്ങള്‍ക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മാതാവ് റിമാന്‍ഡില്‍. സംഭവത്തില്‍ ഉള്‍പെട്ട അഞ്ച് പേര്‍ക്കെതിരേ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാദാപുരം കണ്‍ട്രോള്‍ റൂം സിഐ എ.വി. ജോണ്‍ അറസ്റ്റ് ചെയ്തത്. പതിനാലുകാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തുമായി മാതാവ് പലര്‍ക്കുമായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുകയായിരുന്നു എന്നാണ് പരാതി.

അഞ്ച് മാസം മുമ്പാണ് സംഭവത്തിന്റെ തുടക്കം. ചോമ്പാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെ മലപ്പുറത്തേക്ക് വിവാഹം ചെയ്തതായിരുന്നു. ഇതില്‍ മൂന്ന് മക്കളുണ്ട്. പിന്നീട് യുവതിയുടെ ദുര്‍നടപ്പ് ബോധ്യപ്പെട്ടതിനാല്‍ ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തി. ശേഷം യുവതി ജില്ലയിലെ പല ഭാഗങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് വിവിധ സ്ഥലങ്ങളിലെത്തി പെണ്‍കുട്ടിയെ പലര്‍ക്കായി സമര്‍പ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചത്. താമസസ്ഥലത്ത് കാറുമായി വന്ന് കയറ്റിക്കൊണ്ടു പോയും ടൗണുകളിലെ ലോഡ്ജുകളില്‍ മുറിയെടുത്തുമായിരുന്നു മകളെ കാഴ്ചവച്ചത്.

ഡോക്ടറെ കാണിക്കാനും മറ്റും എന്ന് പറഞ്ഞായിരുന്നു യുവതി മുറിയെടുത്തിരുന്നത്. മാതാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി അടുത്തിടെ പിതാവിന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ പിതാവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തു. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. പ്രതികള്‍ക്കെതിരേ ബലാത്സംഗ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, പോസ്‌കോ നിയമം, ബാലനീതി നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related posts