ഈ ചെറിയ ദ്വീപിന് ഉണ്ട് ഒരു രാജാവും, 14-ാം നൂറ്റാണ്ടിലെ കോട്ടയും, പിന്നെ ഒരു പബ്ബും

യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു ചെറിയ ദ്വീപിന് നിരവധി പ്രത്യേകതകളുണ്ട്. ആകെ 10 നിവാസികൾ മാത്രമാണ് ഇവിടെയുള്ളത്. കുംബ്രിയയിലെ ഫർനെസ് പെനിൻസുലയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പീൽ ദ്വീപിൽ വന്യജീവികളുമുണ്ട്. എന്നാൽ ആളുകൾക്ക് വർഷത്തിൽ ആറ് മാസം മാത്രമേ ദ്വീപിൽ എത്തിച്ചേരാനാകൂ.

ഏപ്രിൽ മുതൽ സെപ്തംബർ വരെ ഒരു കടത്തുവള്ളത്തിലോ മണലിലൂടെയുള്ള ഒരു ഗൈഡഡ് നടത്തത്തിലോ ഇവിടെ എത്തിച്ചേരാനാകും. 200 വർഷത്തിലേറെയായി ഈ പ്രദേശത്ത് നിലനിൽക്കുന്ന 14-ആം നൂറ്റാണ്ടിലെ പീൽ കാസിലിന്‍റെ അവശിഷ്ടങ്ങളും ഒരു പബ്ബും ഈ ദ്വീപിലുണ്ട്.

വർഷങ്ങളായി പയൽ ദ്വീപ് അതിന്‍റെ പ്രത്യേകത കാരണം ലോകമെമ്പാടും വളരെ പ്രശസ്തമാണ്. നിലവിൽ വിരലിലെണ്ണാവുന്ന കുടുംബങ്ങൾ ദ്വീപിൽ താമസിക്കുന്നുണ്ടെങ്കിലും 3,000 വർഷത്തിലേറെയായി ആളുകൾ അവിടെ താമസിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

പതിനാലാം നൂറ്റാണ്ടിൽ പണിത പീൽ കാസിൽ ആണ് ദ്വീപിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ദി ഗാർഡിയൻ പറയുന്നതനുസരിച്ച് സ്കോട്ടിഷ് റൈഡർമാരെ തടയുന്നതിനായി ഫർണസ് ആബിയിലെ സന്യാസിമാരാണ് ഇത് നിർമ്മിച്ചത്. പീൽ ദ്വീപിന്‍റെ തെക്കുകിഴക്കൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ട മോറെകാംബെ ഉൾക്കടലിൽ നിന്ന് ദൃശ്യമാണ്. ഇംഗ്ലീഷ് ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് ദ്വീപും അതിന്‍റെ കോട്ടയും നിശബ്ദ സാക്ഷ്യം വഹിച്ചതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.

പഴയ കോട്ടയ്ക്ക് പുറമേ, ഷിപ്പ് ഇൻ എന്ന പബ്ബും പീൽ ദ്വീപിലുണ്ട്. രസകരമെന്നു പറയട്ടെ ഓരോ തവണയും പബ്ബിന് ഒരു പുതിയ ഭൂവുടമയെ ലഭിക്കുമ്പോൾ, അവർ ദ്വീപിന്‍റെ രാജാവായി കിരീടമണിയുന്നു.ഈ പാരമ്പര്യം 15-ാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് സിംഹാസനം തട്ടിയെടുക്കാൻ ശ്രമിച്ച ഒരു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

 

 

 

 

 

Related posts

Leave a Comment