അന്ന് കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഭര്‍ത്തൃമതിയായ വീട്ടമ്മയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്ന മന്ത്രിയെ പിടിച്ചുവയ്ക്കാന്‍ അയല്‍ക്കാര്‍ തീരുമാനിച്ച; രക്ഷിച്ചത് ആന്റണിയുടെ ഇടപെടല്‍, വിവാദ വെളിപ്പെടുത്തലുമായി സെന്‍കുമാര്‍

ഡിജിപി സ്ഥാനത്തുനിന്നും വിരമിച്ച ടി.പി. സെന്‍കുമാര്‍ പൊട്ടിച്ച ഒരു രഹസ്യത്തില്‍ ഞെട്ടിയിരിക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ ഭര്‍ത്തൃമതിയായ യുവതിയുമായി മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നതായും എ കെ ആന്റണി ഇടപെട്ടാണ് അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും മുന്‍ ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.

ആറു വര്‍ഷം മുമ്പ് അയല്‍ക്കാര്‍ ഇളകി വന്‍ വിവാദമായി മാറുമായിരുന്ന സംഭവം താന്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് എ കെ ആന്റണി ഇടപെട്ട് പിന്തിരിപ്പിച്ചതായും പറയുന്നു. നടപടിയിലൂടെ ആന്റണി രക്ഷിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയായിരുന്നു. ‘എന്റെ പോലീസ് ജീവിതം’ എന്ന സര്‍വീസ് സ്റ്റോറിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.

എറണാകുളം ജില്ലയില്‍ നിന്നുള്ള മന്ത്രിയെന്ന് വ്യക്തമാക്കിയ സെന്‍കുമാര്‍ പക്ഷേ ആരാണ് ഈ മന്ത്രിയെന്ന് വ്യക്തമാക്കിയില്ല. എന്നാല്‍ എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ സംഭവം വ്യക്തമായി അറിയാം താനും. സെന്‍കുമാറിന്റെ പുസ്തകത്തിന്റെ 158 ാം പേജിലാണ് വിവാദ വെളിപ്പെടുത്തല്‍.

2013 ല്‍ ഇന്റലിജന്റ്സ് മേധാവി ആയിരിക്കെയാണ് സംഭവം. ഫല്‍റ്റിലെ ഭര്‍ത്തൃമതിയായ ഒരു യുവതിയുമായിട്ട് ആയിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ബന്ധം. നേതാവിന്റെ ഈ പതിവ് പോക്കുവരവ് ഫല്‍റ്റിലെ മറ്റുള്ളവര്‍ക്ക് അലോസരം ആയിരുന്നു. അവര്‍ ഒരു നാള്‍ നേതാവിനെ പിടിക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുമ്പോള്‍ ഒരാള്‍ വിളിച്ചു പറയുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ നേതാവ് ഇവിടെ വരുമെന്നും അപ്പോള്‍ അയാളെ പിടികൂടുമെന്നുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. വിവരമറിഞ്ഞപ്പോള്‍ തന്നെ ആ ഭാഗത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തുകയും സംഗതി സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന കാര്യമാണെന്ന് തോന്നിയതിനാല്‍ എകെ ആന്റണിയെ കൊണ്ടു നേതാവിനോട് പറയിക്കുന്നതാണ് നല്ലതെന്ന് തോന്നി. തുടര്‍ന്ന് തനിക്ക് ഏറ്റവും പരിചയമുള്ള ആന്റണിയുടെ പി എ പ്രതാപനെ വിളിച്ചു വിവരം പറഞ്ഞു. പ്രതാപന്‍ വഴി സാവകാശം സംഭവം പറഞ്ഞു മനസ്സിലാക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പ്രതാപന്‍ അപ്പോള്‍ തന്നെ ഫോണ്‍ ആന്റണിക്ക് കൈമാറി. എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചില്ല. ആന്റണി അദ്ദേഹത്തെ വിളിച്ച് വിവരം പറഞ്ഞിരിക്കാമെന്നും സെന്‍കുമാര്‍ പറയുന്നു.

Related posts