ഇരിങ്ങാലക്കുടക്കാർ ഒരു മിച്ചു പറ‍യുന്നു ഈ ലാ ലേട്ടൻ ഒന്നു വീണിരുന്നെങ്കിൽ


ഇരിങ്ങാലക്കുട: പ്രവർത്തനരഹിതമായി നടപ്പാതയിലേക്കു ചാഞ്ഞുനിൽക്കുന്ന പഴയ സിഗ്നൽ പോസ്റ്റ് കാൽനടയാത്രക്കാർക്കു ഭീഷണി. ഠാണാ സിഗ്നൽ ജംഗ്ഷനിലെ നടപ്പാതയിലേക്കാണ് ഏതു നിമിഷവും വീഴാവുന്ന വിധം പോസ്റ്റ് ചാഞ്ഞു നിൽക്കുന്നത്.

ഠാണാ ജംഗ്ഷനിൽ ഇപ്പോൾ സിഗ്നൽ ലൈറ്റ് സംവിധാനമില്ലെങ്കിലും പഴയ ഈ ലൈറ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല. വഴിമുടക്കിയായി ഇതു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.

പോസ്റ്റിന്‍റെ അടിഭാഗമാണെങ്കിൽ തുരുന്പെടുത്തിരിക്കുന്നു. ഏതു നിമിഷം വേണമെങ്കിലും റോഡിലേക്കു മറിഞ്ഞുവീണ് അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഈ പോസ്റ്റിപ്പോൾ.

കേബിളുകൾ സുരക്ഷിതമല്ലാത്ത വിധം താഴ്ന്നുകിടക്കുന്നതു പലപ്പോഴും വഴിയാത്രക്കാരുടെ കാലിൽ കുരുങ്ങാറുണ്ട്. സമീപത്തെ കച്ചവടക്കാർ കേബിളുകൾ താത്കാലികമായി ഉയർത്തി കെട്ടി വച്ചിരിക്കുകയാണ്.

ചെരിഞ്ഞ ഗോപുരം പോലെ നിൽക്കുന്ന ഈ പോസ്റ്റ് മറിഞ്ഞുവീണ് അപകടങ്ങളുണ്ടാകും മുന്പ് ഇതിനെ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Related posts

Leave a Comment