ജിന്നിനെ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് ആദ്യം അനിയത്തിയെയും പിന്നെ ചേച്ചിയെയും ലൈംഗികമായി പീഡിപ്പിച്ചു; പുറത്തു പറഞ്ഞാല്‍ മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണി; വടകരയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

മന്ത്രവാദത്തിന്റെ മറവില്‍ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍. മലബാറില്‍.രോഗം മാറ്റിത്തരാമെന്നും ശരീരത്തില്‍ കടന്നു കൂടിയ ജിന്നിനെ ഒഴിപ്പിച്ചു താരാമെന്നും വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരായ പെണ്‍കുട്ടികളെയാണ് സിദ്ധന്‍ ലൈംഗികമായി പീഡിപ്പിച്ചത്. കോഴിക്കോട് വടകര സ്വദേശിയായ വ്യാജ സിദ്ധനാണ് അറസ്റ്റിലായതാണ്. വേളം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യങ്കണ്ടി മുഹമ്മദിനെയാണ് (47) വടകര സി.ഐ ടി. മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്.

സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇതേ തുടര്‍ന്ന് പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് സിദ്ധനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ കുറ്റ്യാടി പൊലീസ് ഒരു മാസം മുേമ്പ കോടതി നിര്‍ദേശപ്രകാരം മറ്റൊരു സംഭവത്തില്‍ കേസെടുത്തിരുന്നു. രോഗം മാറ്റിത്തരാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു ഈ കേസ്. ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടന്ന് ബന്ധുക്കള്‍ വടകര പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടി. പെണ്‍കുട്ടികള്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടിക്ക് അസുഖമായതിനാലാണ് രക്ഷിതാക്കള്‍ ഇയാളുടെ അടുത്തു ചികിത്സ തേടിയത്. ശരീരത്തില്‍ ജിന്ന് കൂടിയതാണെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞാണ് ചികിത്സിച്ചത്. അനുജത്തിയുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്നുള്ളതെന്നും അവളെയും ചികിത്സിക്കണമെന്നും ഇയാള്‍ ഇരുവരെയും പറഞ്ഞു ധരിപ്പിച്ചു. തുടര്‍ന്ന് രണ്ടുപേരെയും പല പ്രാവശ്യങ്ങളിലായി ചികിത്സിച്ചു. ഈ അവസരങ്ങളിലെല്ലാം പീഡനം നടന്നതായി പോലീസ് പറയുന്നു.

Related posts