പരവൂർ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിച്ചതിന് ശേഷം ഇതുവരെ അതിൽ യാത്ര ചെയ്തത് 7.5 കോടി യാത്രക്കാർ.2025 നവംബർ 30 വരെയുള്ള കണക്കുകളിലാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.വേഗമേറിയതും സുരക്ഷിതവും സുഖകരവുമായ യാത്ര പ്രദാനം ചെയ്യുന്നതിനാലാണ് യാത്രക്കാർ വന്ദേഭാരത് യാത്രയ്ക്ക് മുന്തിയ പരിഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
2019 ഫെബ്രുവരിയിലാണ് രാജ്യത്ത് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്. ഇപ്പോൾ വിവിധ റൂട്ടുകളിലായി 164 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. എല്ലാം പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവയുമാ ണ്.ഈ ട്രെയിനുകൾക്ക് എല്ലാം കൂടി 274 ജില്ലകളിൽ കണക്റ്റിവിറ്റിയുണ്ട്. ആഭ്യന്തര ടൂറിസത്തിന്റെ വളർച്ചയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇതിനകം നിർണായക പങ്ക് വഹിച്ചുതായും റെയിൽ മന്ത്രാലയം വിലയിരുത്തുന്നു.
ചെനാബ് പാലത്തിലൂടെ കടന്നുപോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ജനപ്രിയമായിട്ടുള്ളത്. അടുത്തിടെ ആരംഭിച്ച ഈ സർവീസിൽ കോച്ചുകളിൽ അതിനൂതന സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, കറങ്ങുന്ന സീറ്റുകൾ, ബയോ വാക്വം ടോയ്ലറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇത് കൂടാതെ ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങളും പൂർണ സിസിടിവി കവറേജും ഇവയിലുണ്ട്. ഈ സവിശേഷതകൾ ഓരോ യാത്രക്കാരനും ലോകോത്തര യാത്രാനുഭവം ഉറപ്പാക്കുന്നു. ഡൽഹി-വാരാണസി ട്രെയിൻ ദേശീയ തലസ്ഥാനത്തെ രാജ്യത്തിന്റെ ആത്മീയ ഹൃദയവുമായി ബന്ധിപ്പിക്കുന്നതാണ്.
തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും ഒരു പോലെ സൗകര്യപ്രദവും വിശ്വസനീയവുമായ യാത്രാ ഓപ്ഷനാണ് ഈ ട്രെയിൻ സമ്മാനിക്കുന്നത്. അതുപോലെ ശ്രീനഗർ-ശ്രീമാതാ വൈഷ്ണോ ദേവി കത്ര റൂട്ടും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതാണെന്നുമാണ് റെയിൽവേയുടെ വിലയിരുത്തൽ.
2025 ജൂൺ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ഇത് ടൂറിസത്തെ ശക്തിപ്പെടുത്തുകയും പ്രാദേശിക ബന്ധം വർധിപ്പിക്കുന്ന സർവീസായി ഇതിനകം മാറിക്കഴിഞ്ഞു.അതുപോലെ പ്രതിദിനം നൂറുകണക്കിന് യാത്രക്കാരാണ് ബംഗളൂരു-ഹൈദരാബാദ് വന്ദേഭാരത് എക്സ്പ്രസിനെ ആശ്രയിക്കുന്നത്.
ഐടി പ്രഫഷണലുകളും ബിസിനസുകാരുമാണ് ഈ ട്രെയിനിലെ യാത്രക്കാരിൽ ഭൂരിഭാഗവും. ഇന്ത്യയിലെ രണ്ട് പ്രധാന സാങ്കേതിക കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസിന് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി.2019-ൽ ഒരു ട്രെയിൻ സർവീസുമായി ആരംഭിച്ച വന്ദേ ഭാരത് ഇന്ന് പ്രതിമാസം ലക്ഷക്കണക്കിന് യാത്രക്കാരെ വഹിക്കുന്ന വലിയ ശൃംഖലയായി മാറിക്കഴിഞ്ഞു.
ഇന്ത്യയിലുടനീളം റോഡ്, വ്യോമ യാത്രകളെ അപേക്ഷിച്ച് ലോകോത്തര റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള വർധിച്ചു വരുന്ന ആവശ്യകതയാണ് ഈ ശക്തമായ പ്രതികരണം കാണിക്കുന്നത്.വന്ദേഭാരത് എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, നമോ ഭാരത് റാപ്പിഡ് ഹൈടെക് ട്രെയിനുകൾ ഇന്നിവ ഇതിനകം രാജ്യത്ത് ഇതിനകം ജനപ്രിയമായി എന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഉ ടൻ ട്രാക്കിൽ ഇറങ്ങാൻ പോകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാത്രി യാത്രയിൽ വലിയ പരിവർത്തനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ദീർഘദൂര യാത്രക്കാർക്ക് വേഗം, സുഖസൗകര്യങ്ങൾ, ആധുനിക സംവിധാനങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നവയായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ.
- എസ്.ആർ. സുധീർ കുമാർ
