മോഷണ കേസിലെ പ്രതി ബൈക്കുമായി കറങ്ങുന്നതിനിടെ പോലീസ് പിടിയിൽ

കുളത്തൂപ്പുഴ: ഒട്ടേറെ മോഷണ കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കുന്നതിനിടെ പോലീസ് പിടിയിൽ. പാലോട് ഇടിഞ്ഞാർ വിജയവിലാസത്തിൽ വിജയകുമാർ(47) ആണ് കുളത്തൂപ്പുഴ പോലീസിൻെറ പിടിയിലായത്.കഴിഞ്ഞ ദിവസം വാഹനപരിശോധനക്കിടയിൽ പോലീസിൻെറ മുന്നിലകപ്പെട്ട വിജയകുമാറിൻെറ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റഡിയിൽ എടുത്തു ചേദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

കുളത്തൂപ്പുഴ, പാങ്ങോട്, കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഒട്ടേറെ ബൈക്കുഖൾ മോഷ്ടിച്ചിട്ടുളളതായി പ്രതി പോലീസിനോട് വെളുപ്പെടുത്തിയിട്ടുണ്ട്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് മോഷണം പോയതാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നുമാസം മുമ്പ് കാരേറ്റിലും കുളത്തൂപ്പുഴയിലും ഇന്ധനവിതരണ പമ്പിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ടുബൈക്കുകൾ പ്രതി കടത്തിയതായി കുറ്റ സമ്മതമൊഴിയിലുണ്ട്. കൂടാതെ പ്രദേശത്ത് അടുത്തിടെ നടന്ന ഒട്ടേറെ മോഷണകേസിൽ പ്രതി ഉൾപ്പെട്ടിട്ടുളളതായി പോലീസ് സംശയിക്കുന്നുണ്ട്.

പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ മറ്റുകേസുകളുടെ പങ്കാളിത്വത്തെ കുറിച്ച് അറിയാൻ കഴിയൂ എന്നു കുളത്തൂപ്പുഴ പോലീസ് സിഐ. സി.ബിനുകുമാർ പറഞ്ഞു.

ക്രൈം എസ്ഐ മഹേഷ് എഎസ്ഐ നിസാറുദീൻ, സിവിൽ പോലീസ് ഒാഫീസർ അനുചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Related posts