മണി മദ്യത്തിന് അടിമയെന്ന് സിനിമാക്കാര്‍ തന്നെയാണ് പറഞ്ഞുപരത്തിയത്! അവസാനകാലത്ത് താന്‍ മണിയോട് ആവശ്യപ്പെടുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്ത കാര്യത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ പറയുന്നതിങ്ങനെ

സിനിമാമേഖലയില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും വിലക്കുകള്‍ ഉണ്ടായിരുന്ന സമയത്തും താനും മണിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണി മദ്യപാനത്തിന് അടിമയാണെന്നുള്ള രീതിയില്‍ അന്ന് പ്രചരണമുണ്ടായിരുന്നുവെന്നും സിനിമക്കാര്‍ തന്നെയാണ് ഇത് പറഞ്ഞുപരത്തിയതെന്നും വിനയന്‍ ഒരു ചാനല്‍ പരിപാടിയില്‍ വ്യക്തമാക്കി. വിനയന്റെ വാക്കുകളിങ്ങനെ…

ഈ പ്രചരണങ്ങള്‍ കേട്ട സമയത്ത് ഞാന്‍ മണിയെ വിളിച്ചിട്ട് കൊച്ചിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് മണി പറഞ്ഞു, ‘സാര്‍, ഞാന്‍ കൊച്ചിയില്‍ വന്നാല്‍ അവിടെ എനിക്ക് ഫൈവ് സ്റ്റാര്‍ താമസസൗകര്യവും സ്‌കോച്ചുമൊക്കെ വാങ്ങിത്തരാന്‍ ആളുകളുണ്ടാകും. പക്ഷെ എന്റെ സിനിമയിലെ സുഹൃത്തുകളുള്‍പ്പടെയുള്ളവര്‍ പരിഗണിക്കുന്ന രീതിയോട് എനിക്ക് പൊരുത്തപ്പെടാന്‍ പറ്റില്ല.

ഞാന്‍ ചാലക്കുടിയില്‍ പോകും, അവിടെ എന്നോടൊപ്പം മണ്ണുവാരിയും ഓട്ടോ ഓടിച്ചും കഴിഞ്ഞവരുണ്ട്. അവര്‍ക്ക് ഞാനൊരു 500 രൂപ കൊടുത്താല്‍ അവരെന്നെ പുകഴ്ത്തി പറയും. ഞങ്ങളൊരുമിച്ചൊരു ബിയറടിക്കും, പാട്ടുപാടും. അതെനിക്കൊരു സുഖമാണ് സാര്‍..’ എന്നായിരുന്നു മറുപടി. എങ്കിലും തന്റെ വാക്കുകള്‍ കേട്ട് കലാഭവന്‍ മണി കൊച്ചിയിലേക്ക് താമസം മാറ്റാന്‍ ആലോചിച്ചിരുന്നുവെന്നും വിനയന്‍ പറഞ്ഞു.

സിനിമയില്‍ നിന്ന് അകന്ന്, സുഹൃത്തുക്കളുമായി മദ്യപാനത്തോട് താല്‍പര്യം കാട്ടി മണി മാറാന്‍ തുടങ്ങുന്ന സമയവും ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യില്‍ കാണിച്ചിട്ടുണ്ട്.

Related posts