രാജ്യസ്നേഹത്തിന്‍റെ ഏറ്റവും ഉദാത്തമായ മാതൃക, ട്രെയിൻ എഞ്ചിനിലെ ദേശീയപതാക വൃത്തിയാക്കി റെയിൽവേ ജീവനക്കാരൻ; സമൂഹ മാധ്യമങ്ങളുടെ അഭിനന്ദന പ്രവാഹങ്ങൾ, വീഡിയോ വൈറൽ

പൊടിപടലങ്ങൾ നിറഞ്ഞ ട്രെയിൻ എഞ്ചിന്‍റെ മുൻഭാഗത്ത് വരച്ചുചേർത്ത ദേശീയപതാക അത്യധികം ശ്രദ്ധയോടെ വൃത്തിയാക്കുന്ന റെയിൽവേ ജീവനക്കാരന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദേശീയ ചിഹ്നത്തോട് അദ്ദേഹം കാണിച്ച ആദരവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഇന്ത്യൻ റെയിൽവേ ചീഫ് പ്രൊജക്ട് മാനേജരായ അനന്ത് രൂപനഗുഡിയാണ് ഈ വീഡിയോ ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്. ട്രെയിൻ എഞ്ചിന്‍റെ മുന്നിൽ നിൽക്കുന്ന ജീവനക്കാരൻ, പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം ഉപയോഗിച്ച് ത്രിവർണ്ണ പതാകയും അശോകചക്രവും കഴുകിയ ശേഷം തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുന്നത് വീഡിയോയിൽ കാണാം.

ഓട്ടത്തിനിടയിൽ ലോക്കോമോട്ടീവിൽ പൊടിപടലങ്ങളും അഴുക്കും പുരളുന്നത് സ്വാഭാവികമാണെങ്കിലും, അതിലുള്ള ദേശീയപതാക മഷിപുരളാതെ തെളിഞ്ഞുനിൽക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം ഈ പ്രവൃത്തി ചെയ്തത്. എഞ്ചിന്‍റെ ബാക്കി ഭാഗങ്ങൾ അഴുക്കുപിടിച്ച് കിടക്കുമ്പോഴും, വൃത്തിയാക്കിയ ദേശീയപതാക മാത്രം വേറിട്ടുനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് ഈ ജീവനക്കാരന് ലഭിക്കുന്നത്. രാജ്യസ്നേഹത്തിന്‍റെ ഉത്തരവാദിത്തബോധത്തിന്‍റെയും മനോഹരമായ കാഴ്ചയാണിതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ, ട്രെയിൻ എഞ്ചിന്‍റെ മുൻഭാഗത്ത് പതാക ചിത്രീകരിക്കുന്നത് എളുപ്പത്തിൽ അഴുക്കുപിടിക്കാൻ കാരണമാകുമെന്നും, ഇത് പുനഃപരിശോധിക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി.

റെയിൽവേയിലെ ഒരു ജീവനക്കാരന്‍റെ ദൈനംദിന ജോലിക്കപ്പുറം, രാജ്യത്തിന്‍റെ പ്രതീകങ്ങളോട് കാണിക്കേണ്ട ബഹുമാനവും കരുതലുമാണ് ഈ ചെറിയ പ്രവർത്തിയിലൂടെ പ്രകടമാകുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു.

 

Related posts

Leave a Comment