എംപിയുടെ പേരിൽ  വിസാതട്ടിപ്പ് : ആർഎസ്പി നേതാവിന്‍റെ മകനായ പ്രതിയെ വീട് വളഞ്ഞ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു 


കുളത്തുപ്പുഴ: വിസ നല്‍കാം എന്ന് പറഞ്ഞു കബളിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ പ്രതിയായ ആര്‍ എസ് പി നേതാവിന്‍റെ മകനെ തട്ടിപ്പിനിരായയവര്‍ തന്നെ വീട് വളഞ്ഞു പിടികൂടി പോലീസിന് കൈമാറി. കുളത്തുപ്പുഴ സ്വദേശി തമ്പി എന്ന സജിന്‍ ഷറഫുദീനെയാണ് മണിക്കൂറുകള്‍ നീണ്ട നടകീയതക്ക് ഒടുവില്‍ പിടികൂടിയത്.

തിരുവനന്തപുരം സ്വദേശികളായ പതിനഞ്ചോളം പേരില്‍ നിന്നും ഒമാനില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍, മലപ്പുറം എംപി കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പെട്രോളിയം മേഖലയില്‍ ജോലി ഒഴിവുണ്ടെന്നും ഇതിനായി നാല് ലക്ഷം രൂപ വേണമെന്നും സജന്‍ ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന്‍ പ്രകാരം ആദ്യം രണ്ടര ലക്ഷം രൂപ തമ്പിക്ക് ഓരോരുത്തരും കൈമാറി.

പിന്നീട് ടിക്കറ്റും വിസയും നല്‍കി ഒന്നര ലക്ഷം രൂപകൂടി വാങ്ങി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിസയില്‍ ചില പോരായ്മകള്‍ ഉണ്ടെന്നും മറ്റൊരു വിസ നല്‍കാം എന്ന് പറഞ്ഞ് വിസിറ്റിംഗ് വിസ നല്‍കുകയും ചെയ്തു. ഒമാനില്‍ എത്തിയപ്പോഴാണ് യുവാക്കള്‍ക്ക് തട്ടിപ്പിന്‍റെ കാര്യം മനസിലാകുന്നത്.

തുടര്‍ന്ന്‍ ഒന്നര മാസത്തോളം പട്ടിണി കിടന്നും ചില മലയാളികളുടെ സഹായത്തോടെയും ജീവിതം തള്ളി നീക്കിയ എട്ടോളം പേര്‍ നാട്ടില്‍ തിരിച്ചെത്തി. ഇപ്പോഴും അഞ്ചുപേര്‍ അവിടെ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ തമ്പിയുമായി സംസാരിച്ചുവെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞു ഇയാള്‍ മുങ്ങി നടന്നു. പിന്നീട് കഴിഞ്ഞ വ്യാഴാഴ്ച തട്ടിപ്പിനിരയായവര്‍ തമ്പിയുടെ വീട്ടിലെത്തി.

ഒന്പതിന് തമ്പിയെതിരുവനന്തപുരത്തെ കന്റോൺമെന്‍റ് പോലീസ് സ്റ്റേഷനില്‍ എത്തിക്കാം എന്ന്‍ ഉറപ്പ് നല്‍കി വിട്ടുകാർ ഇവരെ മടക്കി അയച്ചു. എന്നാല്‍ തമ്പിയെയോ വിട്ടു കാരേയോ കാണാതായതോടെ മടങ്ങിപോയ തട്ടിപ്പിനിരയായവര്‍ സംഘടിച്ചെത്തി ഇന്നലെ പുലര്‍ച്ചെ തമ്പിയുടെ വീട് വളഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും പുറത്ത് വരാന്‍ തമ്പി തയാറായില്ല. ഇതോടെ വിവരം കുളത്തുപ്പുഴ പോലീസില്‍ അറിയിച്ചു.

പോലീസെത്തി സംസാരിക്കുന്നതിനിടയില്‍ ഇയാള്‍ എല്ലാവരെയും കബളിപ്പിച്ച്‌ മതില്‍ ചാടി ഓടി. ഇതുകണ്ട തട്ടിപ്പിനിരയായവര്‍ പിന്തുടര്‍ന്ന്‍ തമ്പിയെ പിടികൂടി. പിടികൂടിയ സമയത്ത് ഇവരെ ആക്രമിച്ചു രക്ഷപെടാന്‍ നീക്കം നടത്തിയെങ്കിലും നടന്നില്ല. ഏറെ നേരത്തെ നടകീയതക്കും സംഘര്‍ഷത്തിനും ഒടുവില്‍ തമ്പിയെ കീഴ്പ്പെടുത്തി പോലീസിനു കൈമാറി.

കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ തമ്പിക്കെതിരെ നിരവധി തട്ടിപ്പ് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related posts