പൂഞ്ഞാറിലെ ഓണം ബംബര്‍ ഭാഗ്യവതികള്‍ ഹാപ്പിയാണ്; വിഷു ബംബറിലും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി യുവതികൾ


കോട്ടയം: ഓണം ബംബര്‍ ലോട്ടറി സമ്മാനം നേടിയ പൂഞ്ഞാറിലെ ഭാഗ്യവതികള്‍ വീടും സ്ഥലവും വാങ്ങി. വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് വിഷു ബംബര്‍ എടുക്കാനൊരുങ്ങുകയാണ് അഞ്ചു ഭാഗ്യവതികളും. കഴിഞ്ഞ ഓണം ബംബറിന്‍റെ 50 ലക്ഷം രൂപ അടിച്ചത് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ സൂര്യ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ വനിതകള്‍ക്കായിരുന്നു.

അയല്‍ക്കൂട്ടത്തിലെ അഞ്ചു വനിതകള്‍ ചേര്‍ന്ന് പിരിവിട്ടെടുത്ത ലോട്ടറി ടിക്കറ്റിനെയാണ് ഭാഗ്യദേവ കടാക്ഷിച്ചത്. സൗമ്യ സുജീവ്, ഉഷാ മോഹനന്‍, രമ്യാ അനൂപ്, സാലി സാബു, ഉഷാ സാബു എന്നിവരാണ് 100 രൂപ വീതം പിരിവിട്ട് 500 രൂപയുടെ ഓണം ബംബര്‍ എടുത്തത്.

50 ലക്ഷം രൂപയുടെ നികുതി പിടിച്ച ശേഷം തുല്യമായി വീതിച്ചെടുത്തു. 6.30 ലക്ഷം രൂപ ഒരാള്‍ക്ക് ലഭിച്ചു. ഈ തുക പ്രയോജനപ്പെടുത്തി സൗമ്യയും രമ്യയും പുതിയ വീടു പണിതു.

ഉഷാ സാബുവും സാലിയും സ്ഥലം വാങ്ങി. ഉഷാ മോഹനനാകട്ടെ മക്കള്‍ക്ക് സ്ഥലം വാങ്ങുകയാണ് ചെയ്തത്. എല്ലാ വര്‍ഷവും രണ്ടും മൂന്നും ബംബര്‍ ടിക്കറ്റുകള്‍ ഇവരുടെ വനിതാ കൂട്ടായ്മ എടുക്കുന്ന പതിവുണ്ട്. അങ്ങനെ ബംബറില്‍ ഭാഗ്യം പരീക്ഷിച്ചു വരവേയാണ് കഴിഞ്ഞ ഓണത്തിന് ഈ വനിതകളെ ഭാഗ്യദേവത തേടിയെത്തിയത്.

Related posts

Leave a Comment