മരിക്കുന്നതിനു മുമ്പ് ചിത്ര ഫോണില്‍ ആരുമായോ തര്‍ക്കത്തില്‍ ഏര്‍‌പെട്ടിരുന്നു ! നടിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ ഇങ്ങനെ…

പ്രശസ്ത സീരിയല്‍ നടി വി.ജെ ചിത്രയുടെ ജീവനൊടുക്കുന്നതിനു തൊട്ടുമുമ്പ് ഫോണില്‍ ആരുമായോ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി പോലീസ്.

ആരുമായാണു സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല. ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേമന്തിനെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പൊലീസ് ചോദ്യം ചെയ്തു. മരണത്തെക്കുറിച്ചുള്ള ആര്‍ഡിഒ അന്വേഷണം ഇന്നു പുനരാരംഭിക്കും.

അമ്മ വിജയയും ഹേമന്തും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. നസ്രത്ത്‌പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേമന്തിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദത്തിനു കാരണമായി. സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

ഇത് അറിയിച്ചപ്പോള്‍ ഹേമന്തിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു.

ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേമന്ത് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം. ചിത്ര ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് തെറ്റായ വ്യക്തിയെയാണെന്ന് നടിയുടെ അസിസ്റ്റന്റ് മുഹമ്മദ് പറഞ്ഞിരുന്നു.

Related posts

Leave a Comment