ഹേംനാഥ് ആളത്ര ശരിയായിരുന്നില്ല ! സുഹൃത്തിനൊപ്പം നൃത്തം ചെയ്തതിന്റെ പേരില്‍ ചിത്രയെ ക്രൂരമായി പീഡിപ്പിച്ചു; ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍…

നടിയും അവതാരകയുമായ വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേംനാഥിനെതിരേ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍.ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിരിക്കുന്നത്. പരാതികള്‍ ബലപ്പെടുത്തും വിധം ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താന്‍ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതില്‍ കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടച്ചു. വാതിലില്‍ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു. ചിത്ര കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അഭിനയം നിര്‍ത്താനും ആവശ്യപ്പെട്ടു. എന്നാല്‍ ചിത്ര ഈ ആവശ്യം നിരാകരിച്ചപ്പോള്‍ അതിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. നടി ചിത്രയുടെ മരണത്തില്‍ ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം…

Read More

മരിക്കുന്നതിനു മുമ്പ് ചിത്ര ഫോണില്‍ ആരുമായോ തര്‍ക്കത്തില്‍ ഏര്‍‌പെട്ടിരുന്നു ! നടിയുടെ മരണത്തില്‍ പുതിയ വിവരങ്ങള്‍ ഇങ്ങനെ…

പ്രശസ്ത സീരിയല്‍ നടി വി.ജെ ചിത്രയുടെ ജീവനൊടുക്കുന്നതിനു തൊട്ടുമുമ്പ് ഫോണില്‍ ആരുമായോ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി പോലീസ്. ആരുമായാണു സംസാരിച്ചതെന്നു പുറത്തുവിട്ടിട്ടില്ല. ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേമന്തിനെ തുടര്‍ച്ചയായ അഞ്ചാം ദിവസവും പൊലീസ് ചോദ്യം ചെയ്തു. മരണത്തെക്കുറിച്ചുള്ള ആര്‍ഡിഒ അന്വേഷണം ഇന്നു പുനരാരംഭിക്കും. അമ്മ വിജയയും ഹേമന്തും നല്‍കിയ മാനസിക സമ്മര്‍ദമാണു ആത്മഹത്യയ്ക്കു കാരണമെന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. നസ്രത്ത്‌പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേമന്തിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദത്തിനു കാരണമായി. സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോള്‍ ഹേമന്തിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും…

Read More

ഹേമന്ത് അത്ര നല്ല ആളൊന്നുമായിരുന്നില്ല ! ചിത്ര തിരഞ്ഞെടുത്തത് ഒരു തെറ്റായ പങ്കാളിയെ ആയിരുന്നുവെന്ന് നടിയുടെ അസിസ്റ്റന്റ് മുഹമ്മദ്; വിവാഹം ഉപേക്ഷിക്കാന്‍ അമ്മയും നിര്‍ബന്ധിച്ചു; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ജനപ്രിയ സീരിയല്‍ താരം വിജെ ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് പോലീസ്. ചിത്രയുടെ അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേമന്തിന്റെയും പെരുമാറ്റം മാനസിക സമ്മര്‍ദ്ദത്തിനു കാരണമായെന്നും പോലീസ് പറയുന്നു. സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേമന്ത് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ചിത്ര തിരഞ്ഞെടുത്തത് തെറ്റായ പങ്കാളിയെ ആയിരുന്നുവെന്ന് താരത്തിന്റെ അസിസ്റ്റന്റ് മുഹമ്മദ് പറയുന്നു. ഹേമന്തിന്റെ മോശം സ്വഭാവം അറിഞ്ഞപ്പോള്‍ അയാളെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു.പ്രതിശ്രുത വരനും അമ്മയും നല്‍കിയ മാനസിക സമ്മര്‍ദമാണു ജീവനൊടുക്കാന്‍ ചിത്രയെ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം. തുടര്‍ച്ചയായ മൂന്നാം ദിനവും ഹേമന്തിനെയും ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നു അസിസ്റ്റന്റ് കമ്മിഷണര്‍ ദീപ സത്യന്‍ ഹേമന്തിനെ നേരിട്ടു ചോദ്യം ചെയ്തു. ചിത്ര മരിക്കുന്നതിനു മുന്‍പ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോണ്‍…

Read More