കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പുതിയ കർമപദ്ധതിയുമായി ഗതാഗത വകുപ്പ്; തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഗതാഗത വകുപ്പ് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകുന്നു. റോഡുകളിലെ വാഹനപ്പെരുപ്പം കാരണം സാധാരണക്കാർ റോഡ് മുറിച്ചുകടക്കുന്നത് കനത്ത വെല്ലുവിളിയായി മാറിയ പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം.

ഗതാഗത മന്ത്രി സി.പി. ജോണിന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. റോഡ് സേഫ്റ്റി അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, നാറ്റ്‌പാക്ക്, ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.

കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി റോഡുകളിലെ സീബ്ര ലൈനുകളുടെ വീതി അടിയന്തരമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

ഒന്നിലധികം വരികളുള്ള പ്രധാന പാതകളിൽ റോഡിന്റെ മധ്യഭാഗത്തായി യാത്രക്കാർക്ക് സുരക്ഷിതമായി കാത്തുനിൽക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനം നടപ്പിലാക്കും.

ആദ്യഘട്ടം തിരുവനന്തപുരത്ത്: തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളായ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സുരക്ഷാ ക്രമീകരണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്.

മറ്റ് ഈ മാതൃകയുടെ വിജയവും പ്രായോഗികതയും വിലയിരുത്തിയ ശേഷം പദ്ധതി കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ പദ്ധതിയുടെ സമഗ്രമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള ചുമതല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ട് ഡിസൈൻ ആൻഡ് റിസർച്ചിനെ (നാറ്റ്‌പാക്ക്) ഏൽപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment