കാലം മാറുന്പോൾ ആചാരങ്ങളും മാറുന്നു: വിവാഹത്തിന് വധു-വരൻമാർ പരസ്പരം വരണമാല്യം അണിയുന്നതിനു പകരം ചെയ്തത് കണ്ട് വിമർശിച്ച് സൈബറിടം

വിവാഹ ചടങ്ങുകൾ മതപരമായും പരന്പരാഗതമായും നടത്താവൂ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടായിരിക്കും. മറിച്ചു ചിന്തിക്കുന്ന, വരും തലമുറയുടെ കാലമാണിത്. ഇവന്‍റ് മാനേജ്മെന്‍റുകൾ വിവാഹച്ചടങ്ങുകൾ ഏറ്റെടുത്തതോടെ എല്ലാക്കാര്യത്തിലും വ്യത്യാസം വന്നുതുടങ്ങി. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

രണ്ട് രാജ്യങ്ങളിൽ നിന്നുള്ള വധൂവരൻമാരാണ് വീഡിയോയിൽ. ഇന്ത്യക്കാരനായ വരനും വിദേശിയായ ‌വധുവും തമ്മിലുള്ള കല്യാണമാണ് നടക്കുന്നത്. ഹിന്ദു ആചാരപ്രകാരമാണ് കല്യാണമെന്ന് വേഷത്തിൽ നിന്ന് മനസിലാകും. ഹിന്ദുക്കളുടെ ആചാര പ്രകാരം വിവാഹത്തിന് വരമ മാല്യം അതായയത് വധൂ വരൻമാർ പരസ്പരം ഹാരം അഥവാ മാല ചാർത്തുക എന്നത് സുപ്രധാന കാര്യമാണ്.

എന്നാൽ വീഡിയോയിൽ വധുവും വരനും പരസ്പരം മാല ഇടുന്നതിനു പകരം ഇതണിയിക്കുന്നതിനായി രണ്ട് കൊച്ചു കുട്ടികളാണ് എത്തിയത്. അവർ സ്റ്റേജിലേക്ക് കയറി കൈയിൽ കൊണ്ടുവന്ന മാലകളിൽ ഒരെണ്ണം വധുവിനും മറ്റൊരെണ്ണം വരനെയും അണിയിച്ചു.

വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. രണ്ട് സംസ്കാരങ്ങളിൽ നിന്നും വധുവിന്‍റെയും വരന്‍റെയും വിവാഹത്തിൽ ആചാരങ്ങൾ പലതും ലംഘിക്കപ്പെട്ടെന്ന് പലരും കുറിച്ചു.

 

 

Related posts

Leave a Comment