കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ തട്ടിക്കളയാന്‍ ഭാര്യയുടെ പദ്ധതി ! ബീച്ചിലെത്തി കണ്ണുപൊത്തിക്കളിയെന്നു പറഞ്ഞ് ഭര്‍ത്താവിന്റെ കണ്ണുകെട്ടി; പിന്നീടു നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍

കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. ചെന്നൈ സ്വദേശിനിയായ അനിതയാണ് അറസ്റ്റിലായത്. അനിതയും ഭര്‍ത്താവ് ജഗനും ചേര്‍ന്ന് അനിതയുടെ ഭര്‍ത്താവ് കതിരവനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

എംസിഎ ബിരുദധാരിയായ അനിതയും ജഗനും കോളേജ് കാലം മുതലേ അടുപ്പത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കതിരവനുമായുള്ള വിവാഹത്തിന് അനിതയ്ക്ക് സമ്മതം മൂളേണ്ടി വന്നു. എന്നാല്‍ വിവാഹ ശേഷവും ജഗനുമായി അനിത തന്റെ പ്രണയബന്ധം തുടരുന്നുണ്ടായിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാന്‍ അനിത തീരുമാനിക്കുന്നത്.

നീലഗിരിയിലെ കോതാഗിരിയില്‍ വെച്ച് കതിരവനെ കൊല്ലാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതി നടക്കാതെ വന്നതിനെത്തുടര്‍ന്നാണ്. മറ്റൊരു പദ്ധതി തയ്യാറാക്കിയത്. തുടര്‍ന്ന് അനിത കതിരവനെയും കൂട്ടി ബിച്ചിലെത്തിയത്. ബീച്ചിലെത്തിയ അനിതയും കതിരവനും കണ്ണുകെട്ടി കളിച്ചു. കളിക്കുന്നതിനിടെ കതിരവനെ ജഗനും സംഘവും ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നാതിരിക്കാനായി കതിരവന്റെ ഫോണും സ്വര്‍ണവും സംഘം എടുത്ത് കടന്നുകളഞ്ഞു.

ഗുരുതരമായി പരുക്ക് പറ്റിയ കതിരവനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുതവണ കതിരവന് സംഘത്തിന്റെ അടിയേറ്റു. എന്നാല്‍ അനിതയ്ക്ക് പരുക്കൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് പൊലീസില്‍ സംശയമുണര്‍ത്തിയത്. സംശയത്തെ തുടര്‍ന്ന് പോലീസ് അനിതയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതികളുടെ കിടപ്പ് മനസ്സിലായത്. ഇതോടെ അനിത ജഗനെ നിരന്തരം വിളിച്ചതിന്റെ വിവരം ഫോണില്‍ നിന്നും ലഭിച്ചു. ഒപ്പം ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിച്ചു. മധുരയില്‍ നിന്ന് ജഗനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Related posts