കോട്ടൂരിൽ വനപാലകർക്കുനേരേ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

കാട്ടാക്കട: അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് വരുന്ന കോട്ടൂരിൽ വനപാലകർക്കുനേരേ കാട്ടാന ആക്രമണം. സെക്ഷൻ ഫോറസ്ട്രർക്ക് പരിക്ക്. ബൈക്ക് തകർത്തു. ഇന്നലെ രാത്രിയിലാണ് സംഭവം.

പരിക്കേറ്റ ഫോറസ്ട്രർ റെജി ചികിത്സയിലാണ്. റേഞ്ച് ഓഫീസിനു 300 മീറ്റർ സമീപമാണ് സംഭവം. റേഞ്ച് ഓഫീസിൽനിന്നു പട്രോളിംഗിനായി നാലുപേർ നാല് ബൈക്കുകളിലായി വാലിപ്പാറ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു.

മൂന്ന് ബൈക്കുകൾ കടന്നുപോകുന്നതിനിടെ റെജിയുടെ ബൈക്കിനുനേരേെയാണ് പാലമൂട് ഭാഗത്തു വച്ച് കാട്ടാന പാഞ്ഞ ടുത്തത്. ബൈക്ക് ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും കാട്ടാന പിന്നാലെ വന്നു. ഒടുവിൽ ബൈക്ക് ഉപേക്ഷിച്ച് പോകേണ്ടി വന്നു.

രക്ഷപ്പെടുന്നതിനിടെ റെജിക്ക് പരിക്കു പറ്റി. ബൈക്ക് കാട്ടാന തകർത്തു. മൂന്ന് പിടിയാനയും ഒരു കുട്ടിയാനയും ഉണ്ടായിരുന്നതായി റെജി പറഞ്ഞു.

ഇതിൽ ഒരാനയാണ് ആക്രമിച്ചത്. പാലമൂട് ഭാഗം കാട്ടാനകൾ സദാ നിൽക്കുന്നയിടമാണ്. ഇവിടെ കാട്ടരുവിയിൽ നിന്നു വെള്ളം കുടിക്കാനും ഈറ്റ കഴിക്കാനും സ്ഥിരമായി കാട്ടാനകൾ എത്താറുണ്ട്്. പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment