ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിനു പോയ യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് മൂന്നു മണിക്കൂര്‍ ക്രൂരമായി പീഡിപ്പിച്ചു ! വസ്ത്രങ്ങള്‍ നീക്കി നഗ്നവീഡിയോയും എടുത്തു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ജയ്പൂര്‍:ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് രാജസ്ഥാനിലെ ആല്‍വാറില്‍ യുവതി നേരിട്ടത് സമാനതകളില്ലാത്ത പീഡനം. അഞ്ചു പേര്‍ ചേര്‍ന്ന് മൂന്നു മണിക്കൂറാണ് യുവതിയെ പീഡിപ്പിച്ചത്. ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിനായി പോകുമ്പോഴായിരുന്നു അഞ്ചുപേര്‍ ചേര്‍ന്ന് ഇവരെ മാനഭംഗപ്പെടുത്തിയത്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

യുവതിയും ഭര്‍ത്താവും ബൈക്കില്‍ പോകുന്നതിനിടെ പിന്നാലെയെത്തി അഞ്ചു പേര്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ആല്‍വാറിനടുത്ത് തനഗ്‌സിയിലാണ് സംഭവം. പീഡനത്തെ എതിര്‍ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവര്‍ കുതറിമാറുന്നതിന് അനുസരിച്ച് യുവാക്കള്‍ ഭര്‍ത്താവിനെ മര്‍ദിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് രക്ഷപെടട്ടേയെന്ന കണക്കുകൂട്ടലില്‍ യുവതി അക്രമികള്‍ക്ക് വഴങ്ങുകയായിരുന്നു. മൂന്നു മണിക്കൂറോളമാണ് യുവതി ഇവരുടെ ക്രൂരപീഡനത്തിന് ഇരയായത്. പിന്നീട് ഇവരുടെ നഗ്നവീഡിയോ എടുത്തിട്ടുണ്ടെന്നും ചോദിക്കുന്ന പണം നല്‍കണമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്തൃസഹോദരന്‍ പറയുന്നതിങ്ങനെ. ജയ്പൂരിലാണ് എന്റെ സഹോദരന്‍ ജോലി ചെയ്യുന്നത്. ഭാര്യ തനഗ്‌സിയില്‍ മാതാപിതാക്കളോടൊപ്പമാണ് താമസം. ഏപ്രില്‍ 26ന് ഇരുവരും ഷോപ്പിങ്ങിനു പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആളൊഴിഞ്ഞ പാതയിലൂടെ പോകുമ്പോള്‍ ബൈക്കിലെത്തിയ അഞ്ചംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തി. ബൈക്കില്‍നിന്ന് വലിച്ചിറക്കി റോഡിലൂടെ നിരക്കിയാണ് അവരെ കൊണ്ടുപോയത്. പിന്നീട് ഇരുവരുടെയും വസ്ത്രങ്ങള്‍ നീക്കി വിഡിയോ എടുത്തു.

എന്റെ സഹോദരനെയും ഭാര്യയേയും വടികളുപയോഗിച്ച് അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. എതിര്‍ക്കാന്‍ ശ്രമിക്കുംതോറും മര്‍ദനവും കൂടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ രക്ഷിക്കാന്‍ അവര്‍ വഴങ്ങിക്കൊടുത്തു. മൂന്നു മണിക്കൂറോളമാണ് പീഡനം നീണ്ടുനിന്നത്. യുവാക്കള്‍ അവരില്‍നിന്ന് 2000 രൂപ മോഷ്ടിക്കുകയും ചെയ്തു. പിന്നീട് ഈ അഞ്ചുപേരും വിളിച്ച് 9000 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം തന്നില്ലെങ്കില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മൂന്നു ദിവസങ്ങള്‍ക്കുശേഷമാണ് നടന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്കു തങ്ങളോട് പറയാന്‍ സാധിച്ചതെന്നും ഇരുവരും വല്ലാത്തൊരു മാനസികാവസ്ഥയിലാണെന്നും സഹോദരന്‍ പറയുന്നു.

Related posts