ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി ! പാതിരാത്രിയില്‍ ആംബുലന്‍സില്‍ യുവതിയ്ക്ക് സുഖപ്രസവം…

ആംബുലന്‍സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ യുവതിയ്ക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം.

ആറ്റിങ്ങല്‍ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.

കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം ലഭിച്ചയുടന്‍ ആംബുലന്‍സ് പൈലറ്റ് സുജിത്ത് ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിവേക് ബി ആര്‍ എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി എസ്എടി ആശുപത്രിയിലേയ്ക്ക് തിരിച്ചു.

ആംബുലന്‍സ് കഴക്കൂട്ടം എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വിവേക് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി.

ഉടന്‍ തന്നെ ആംബുലന്‍സില്‍ പ്രസവത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. രാത്രി 12.10ന് വിവേകിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.

ഉടന്‍ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കില്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി.

തുടര്‍ന്ന് സുജിത്ത് ഇരുവരെയും എസ്എടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Related posts

Leave a Comment