കൗമാരകാരി കുളിമുറിയിൽ പ്രസവിച്ചു; അപമാനഭാരം ഒഴിവാക്കാൻ മാതാവിന്റെ തന്ത്രം; ഒടുവില്‍…

കാലിഫോർണിയ: കൗമാരകാരിയായ മകളുടെ നവജാതശിശുവിനെ ബാത്ത് ടബിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ ബിയാന്ത കൗർ ധില്ലൻ (45) എന്ന വനിതയ്ക്ക് ജീവപര്യന്തം ശിക്ഷ.

പരോൾ ലഭിക്കാതെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാനാണ് വിധി. മാർച്ച് അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്.

2018 നവംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കൗമാര പ്രായമുള്ള മകൾ ഒരു ദിവസം കുളിമുറിയിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെ തുടർന്നു വാതിൽ തുറന്നു നോക്കിയപ്പോൾ കുളിമുറിയിൽ പ്രസവിച്ചു വീണ ആണ്‍കുഞ്ഞിനെയാണ് മാതാവ് കാണുന്നത്.

മകളിൽ നിന്നും കുട്ടിയെ വാങ്ങി അപമാനഭാരം ഒഴിവാക്കാൻ കുട്ടിയെ ആരെയെങ്കിലും വളർത്തുവാൻ ഏൽപിക്കാം എന്ന ഉറപ്പ് നൽകി.

അൽപസമയത്തിനു ശേഷം ബിയാന്ത ബാത്ത് ടബിലെ വെള്ളത്തിൽ കുട്ടിയെ താഴ്ത്തിപിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.

പിന്നീട് തന്‍റെ ഭർത്താവിന്‍റെയും മരിച്ച കുഞ്ഞിന്‍റെ പിതാവായ 23കാരന്‍റെയും സഹായത്താൽ വീടിനു പുറകിൽ രണ്ടടി ആഴത്തിൽ കുഴി എടുത്ത് അതിൽ മറവു ചെയ്യുകയായിരുന്നു. മണം പുറത്തു വരാതിരിക്കാൻ കുഴിയിൽ ഉപ്പ് നിറച്ചിരുന്നു.

2019 ഫെബ്രുവരി 26ന് കൗമാരക്കാരി തന്‍റെ അധ്യാപികയോടു പിതാവ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നതായും മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതായും വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം പോലിസിൽ റിപ്പോർട്ട് ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ജഡം കണ്ടെടുത്തു. മാതാവിനും പിതാവിനും 23കാരനായ യുവാവിനും എതിരെ കേസെടുത്തു.

മാതാവ് ഒഴികെ രണ്ടു പേരെയും ജാമ്യത്തിൽ വിട്ടു. എന്നാൽ മാർച്ച് ഏഴിന് പിതാവ് ആത്മഹത്യ ചെയ്തു.

മരിച്ച കുട്ടിയുടെ പിതാവായ യുവാവിനെ ട്രാക്കിംഗ് ഡിവൈസ് വച്ചു പുറത്തുവിട്ടെങ്കിലും യുവാവ് അതു തകർത്തു രക്ഷപ്പെട്ടു.

പിന്നീട് ഇതുവരെ പിടികൂടാനായില്ല. പഞ്ചാബിൽ നിന്നുള്ള കുടുംബമാണിത്. അപമാന ഭാരം ഒഴിവാക്കാനാണു പ്രതി കുറ്റകൃത്യം നടത്തിയതെന്നും ശിക്ഷ ലഘൂകരിക്കണമെന്നുമുള്ള ആവശ്യം കോടതി തള്ളി.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment