ചാരായക്കേസിൽ മുങ്ങി നടന്ന പ്രതി ഒരു വർഷത്തിന് ശേഷം വിദേശമദ്യവുമായി പിടിയിൽ

തുറവൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി.

പാണാവള്ളി കളത്തിത്തറ വീട്ടിൽ അനിൽകുമാർ (50) , അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടിൽ ഗോകുലൻ (53) എന്നിവരെയാണ് കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി. എസ്. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പാണാവള്ളി പള്ളിവെളിയിൽനിന്നു പിടികൂടിയത്.

വില്പനയ്ക്കായുള്ള അര ലിറ്റർ വീതമുള്ള 40 കുപ്പി മദ്യമാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

അളവിൽ കൂടുതൽ മദ്യം കടത്തി കൊണ്ടുവന്ന കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി. അതേസമയം മദ്യം കടത്തിയ കേസിൽ ഒന്നാം പ്രതിയായ അനിൽകുമാർ,

കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ഒരു ചാരായ കേസിൽ പിടിയിലാകാനുള്ള പ്രതിയാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇതേ കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. സുമേഖ്, പ്രിവന്‍റീവ് ഓഫീസർ കെ.ആർ. ഗിരീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ.എ. ത‌സ‌‌്‌ലിം എന്നിവർ ഉണ്ടായിരുന്നു.

Related posts

Leave a Comment