ഗേറ്റിന്‍റെ കന്പികൾക്കിടയിൽ കുരുങ്ങിയ തെരുവ് നായയെ രക്ഷിച്ച് യുവാക്കൾ

പൊൻകുന്നം: ഗേറ്റിന്‍റെ കന്പികൾക്കിടയിൽ കുടുങ്ങിപ്പോയ തെരുവുനായയെ പ്രദേശവാസികളായ യുവാക്കൾ രക്ഷിച്ചു.

കഴിഞ്ഞ ദിവസം രാത്രി പൊൻകുന്നം മുസ്‌ലിം ജുമാ മസ്ജിദിന് മുൻപിൽ സംസ്ഥാന പാതയോട് ചേർന്ന് കടയിലേയ്ക്കു പ്രവേശിക്കുന്നതിനുള്ള  ഗേറ്റിന്‍റെ കന്പികൾക്കിടയിൽ തെരുവ് നായ കുടുങ്ങുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി കണ്ടുവരുന്നതാണ് ഈ തെരുവ് നായ.

രാത്രി കട അടയ്ക്കാൻ നേരം ശബ്ദം കേട്ട് സമീപത്തെ ബിസ്മി സ്റ്റോഴ്സ് ഉടമ മുഹമ്മദ് റാഫി നോക്കുന്പോഴാണ് നായ കുരുങ്ങി കിടക്കുന്നത് കണ്ടത്.

തുടർന്ന് സമീപത്തെ നവീൻ ബേക്കറി ഉടമകളും സഹോദരങ്ങളുമായ ലെനീഷിനെയും സ്റ്റെനിയേയും വിവരറിയിച്ചു. ഇവർ മൂന്നുപേരും ചേർന്ന് നായയെ രക്ഷിക്കാൻ ശ്രമിച്ചു. ഇവരുടെ ശ്രമം കണ്ട് വഴിയാത്രക്കാരനായ ചിറക്കടവ് സ്വദേശി ജോഷി ഡൊമിനിക്കും ചേർന്ന് അര മണിക്കൂറോളം പരിശ്രമിച്ചെങ്കിലും നായയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.


തുടർന്ന് സ്റ്റെനി സുഹൃത്തുക്കളായ തോണിപ്പാറ സ്വദേശികളായ ശ്യാം ബാബു, കെ.കെ.സുരേഷ് എന്നിവരെ വിവരമറിയിച്ചു. ഇവരും ചേർന്ന് വീണ്ടും ശ്രമം നടത്തിയെങ്കിലും നായയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.

തുടർന്ന് പൊൻകുന്നത്തെ സ്വകാര്യ വെൽഡിംഗ് വർക്ക് ഷോപ്പ് ഉടമ വിജയൻ സ്ഥലത്തെത്തി ഗേറ്റിന്‍റെ കന്പികൾ മുറിച്ചുമാറ്റിയാണ് നായയെ രക്ഷിച്ചത്.

Related posts

Leave a Comment