പതിനഞ്ചുകാരിയെ തടവിലാക്കി പീഡിപ്പിച്ച നാലുപേര്‍ പിടിയില്‍ ! ഒരു വര്‍ഷത്തോളം ചൂഷണത്തിനിരയായ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണി;ദാരുണ സംഭവം ഇങ്ങനെ

പതിനഞ്ചുകാരിയെ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.

തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേപ്പാള്‍ സ്വദേശിയുള്‍പ്പെടെയുള്ള പ്രതികളെ ഉത്തര്‍പ്രദേശ് മഹാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്.

പ്രധാന പ്രതിയായ ഉപ്രേത കുമാര്‍ പെണ്‍കുട്ടിയ്ക്ക് വീട്ടുജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോവുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

പിന്നാലെ പണത്തിനായി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുകയും പോലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പതിനഞ്ച് ദിവസങ്ങളോളം കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുട്ടിയ്ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

തടവില്‍ നിന്ന് അടുത്തിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ സുഖമില്ലാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഡോക്റുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പരാതി ലഭിച്ചതിന് പിറ്റേന്ന് തന്നെ പോലീസ് പ്രതികളെ പിടികൂടി. ഇതില്‍ നേപ്പാള്‍ സ്വദേശിയായ പ്രതി സ്‌കൂള്‍ സെക്യൂരിറ്റിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts

Leave a Comment