പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി പത്തൊമ്പതുകാരന്‍ ! അഞ്ചാം മാസത്തില്‍ ഡോക്ടറുടെ സഹായത്തോടെ ഗര്‍ഭഛിദ്രം നടത്തി ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞു; പെണ്‍കുട്ടിയുടെ കാമുകനും ഡോക്ടറും പിടിയില്‍…

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 19കാരനെയും ഭ്രൂണഹത്യയ്ക്കു കൂട്ടുനിന്ന ഡോക്ടറെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അഹമ്മദാബാദിലാണ് സംഭവം.

അഞ്ചുമാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുകയും പിന്നീട് ഭ്രൂണം നഗരത്തിലെ മാലിന്യ സ്ഥലത്ത് വലിച്ചെറിയുകയുമായിരുന്നു.

ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ ചേതന്‍ഷായാണ് ഗര്‍ഭഛിദ്രത്തിന് കൂട്ടുനിന്നതെന്ന് വ്യക്തമാക്കിയത്.

മണിനഗര്‍ സ്വദേശിയായ ഷാ കഴിഞ്ഞ 29 വര്‍ഷമായി നഗരത്തിലെ വാത്വ ജിഐഡിസി പ്രദേശത്ത് ‘കെവല്‍ മെഡി കെയര്‍ സെന്റര്‍’ എന്ന പേരില്‍ ആശുപത്രി നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂലൈ ആറിനാണ് ഗര്‍ഭഛിദ്രം നടത്തിയതും ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞതും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതിന് 15,000 രൂപയാണ് ഇയാള്‍ ഫീസായി ഈടാക്കിയതെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചശേഷം പൊലീസ് ഡോക്ടറെ അറസ്റ്റുചെയ്തു. ഇയാളില്‍ നിന്നു കിട്ടിയ വിവരമനുസരിച്ചാണ് പെണ്‍കുട്ടിയുടെ കാമുകന്‍ സുനില്‍ സര്‍ഗാര(19)യെ പിടികൂടുന്നത്.

ഐപിസി സെക്ഷന്‍ 318 പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 19കാരനെ ചോദ്യം ചെയ്തതിലൂടെയാണ് ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകളും ചേര്‍ത്താണ് സര്‍ഗാരയ്‌ക്കെതിരെ കേസെടുത്തത്.

Related posts

Leave a Comment