കവിത സി.എസ് എന്നാണ് അവളുടെ പേര്. കിഴക്കൻ ബംഗളൂരുവിലെ ദേവയ്യ പാർക്കിനു സമീപം താമസിക്കുന്നു. 38 വയസ്. മുന്‍പ് ടീച്ചറായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. കൈയിലിരിപ്പ് മോശമാണ്. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം ഹണിട്രാപ് കേസിൽ ബംഗളൂരു പോലീസ് പിടികൂടിയ പ്രതിയെക്കുറിച്ചാണ്. ചിക്മംഗളൂരു ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്നു കവിത. ജോലിയിൽ കൃത്യവിലോപം കാട്ടുന്നതും ദീർഘകാലം ജോലിക്കു ഹാജരാകാതിരിക്കുന്നതും കവിത തുടർന്നുപോയതോടെ അവളെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു തന്നെ ആക്രമിച്ചുവെന്നു കാട്ടി സ്കൂൾ ഹെഡ്മാസ്റ്റർ നൽകിയ പരാതി കവിതയ്ക്കെതിരേ നിലവിലുണ്ട്. ഇനി സംഭവത്തിലേക്ക്ടീച്ചർ ജോലി നഷ്ടപ്പെട്ടതുകൊണ്ടാവാം കവിത വഴിവിട്ടു സഞ്ചരിക്കാൻ തുടങ്ങി. മറ്റുള്ളവരെ ഹണി ട്രാപ്പിൽ കുടുക്കി പണമുണ്ടാക്കുകയായിരുന്നു പ്രധാന വിനോദം. മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് കവിത പുരുഷൻമാരെ വശീകരിച്ചെടുക്കുന്നത്. ഇന്ദിരാനഗർ നിവാസിയായ പ്രേം ഡാനിയേലിന് ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി.…
Read MoreDay: January 6, 2021
നടക്കുന്നതിനിടെ പശുക്കിടാവ് വന്ന് ദേഹത്ത് മുട്ടി ! യുവാവ് അരിശം മൂത്ത് ഇഷ്ടികയെടുത്ത് മിണ്ടാപ്രാണിയെ നിരവധി തവണ ഇടിച്ചു;പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റും; വീഡിയോ കാണാം…
രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പശുവിനെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പശുക്കിടാവ് ദേഹത്ത് തട്ടാന്‍ വന്നതില്‍ അരിശം പൂണ്ട് യുവാവ് ഇഷ്ടിക കൊണ്ട് തുടര്‍ച്ചയായി അടിക്കുന്നത് വീഡിയോയില്‍ കാണാം. യുവാവിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ ഈസ്റ്റ് വിനോദ് നഗര്‍ മേഖലയിലാണ് സംഭവം. തെരുവിലൂടെ നടന്നുപോകുന്നതിനിടെയാണ് പശുക്കിടാവ് യുവാവിന്റെ ദേഹത്ത് വന്ന് തട്ടിയത്. ഇതില്‍ പ്രകോപിതനായ യുവാവ് ആദ്യം കൈ കൊണ്ട് ഇടിച്ചു. എന്നിട്ടും അരിശം മാറാതെ ഇഷ്ടിക എടുത്തുകൊണ്ടുവന്ന് പശുക്കിടാവിനെ ആവര്‍ത്തിച്ച് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. മര്‍ദ്ദനത്തില്‍ അവശനായ പശുക്കിടാവ് റോഡില്‍ വീണ് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.സംഭവം അറിഞ്ഞ് പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി പശുക്കിടാവിനെ രക്ഷിച്ചു. സംഭവത്തില്‍ കമല്‍ സിംഗ് എന്ന യുവാവിനെതിരെ കേസ്…
Read Moreഎയർപോർട്ടുകളിൽ പരിശോധന കർശനമാക്കി; കമ്മീഷൻ കുറഞ്ഞതോടെ ഉടമകളെ കബളിപ്പിച്ച് ഏജന്റുമാർ സ്വർണം തട്ടിയെടുക്കുന്നു
കോഴിക്കോട് : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനെ തുടര്‍ന്ന് കേന്ദ്രഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണക്കള്ളക്കടത്ത് ഏജന്റുമാര്‍ ഉടമകളെ കബളിപ്പിച്ച് കോടികളുടെ സ്വര്‍ണം തട്ടിയെടുക്കുന്നതായി കണ്ടെത്തല്‍. വിദേശത്തുനിന്ന് സ്വര്‍ണം അനധികൃതമായി കടത്തുന്നതിന് വേണ്ടി യഥാര്‍ഥ ഉടമകള്‍ ഏജന്റുമാരെയാണ് ഏല്‍പ്പിക്കുന്നത്. ശരീരത്തില്‍ ഒളിപ്പിച്ചും മറ്റുമാര്‍ഗങ്ങളിലും സ്വര്‍ണം വിദേശത്തു നിന്ന് ഇന്ത്യയിലെത്തിക്കുന്നത് ഇത്തരം ഏജന്റുമാരുടെ തന്ത്രങ്ങള്‍ പ്രകാരമായിരുന്നു. എന്നാല്‍ പരിശോധന കര്‍ശനമാക്കിയതോടെ കടത്തുന്നതില്‍ ഭൂരിഭാഗം സ്വര്‍ണവും പിടികൂടാന്‍ തുടങ്ങി. ഇതോടെ ഏജന്റുമാര്‍ക്കുള്ള വരുമാനവും കുറഞ്ഞു തുടങ്ങി. ഈ സാഹചര്യത്തിലാണ് ഉടമകളില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം അവ ഇന്ത്യയിലേക്ക് അയയ്ക്കാതെ തട്ടിപ്പുനടത്തുന്ന രീതി ഏജന്റുമാര്‍ ആരംഭിച്ചതെന്നാണ് കേന്ദ്രഏജന്‍സികള്‍ പറയുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) , കസ്റ്റംസ് പ്രിവന്റീവ് വിഭാഗം, എയര്‍ കസ്റ്റംസ് എന്നീ വിഭാഗങ്ങള്‍ പുതിയ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണ്. ഒരു മാസത്തിനിടെ കോഴിക്കോട് വിമാനത്താവളം…
Read More‘ടോവിനോയ്ക്ക് വേണ്ടതൊക്കെ ചെയ്യട്ടെ’ !ടൊവിനോയ്ക്കൊപ്പം ഒരു ദിവസം ലഭിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് അഡാര്‍ ലവിലെ ‘സ്നേഹ മിസ് ‘ നല്കിയ മറുപടി കേട്ട് ഞെട്ടി ആരാധകര്‍…
റോഷ്ന ആന്‍ റോയ് എന്ന പേരിലുള്ള ഒരു നടിയെ ഒരു പക്ഷെ മലയാളികള്‍ക്ക് അറിയില്ലായിരിക്കാം, എന്നാല്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘സ്നേഹ മിസി’നെ അറിയാത്ത മലയാളി യുവാക്കള്‍ ചുരുക്കമായിരിക്കാം. ചിത്രത്തിലെ സുന്ദരി ടീച്ചര്‍ അത്ര പെട്ടെന്നാണ് ആളുകളുടെ മനസ്സില്‍ ഇടം പിടിച്ചത്്. ഈയടുത്ത് മറ്റൊരു സിനിമാ താരം കൂടിയായ കിച്ചുവിനെ താരം കല്യാണം കഴിക്കുകയായിരുന്നു. കല്യാണത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തിരുന്നു. ഇതിനോടകം നിരവധി ഇന്റര്‍വ്യൂകളിലും താരം പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തോട് അവതാരക പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതിലെ ഒരു ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് വൈറലായത്. തന്റെ ക്രഷ് ടോവിനോയാണെന്ന് താരം പറയുന്നുണ്ട്. അപ്പോള്‍ അവതാരക മറുചോദ്യം…
Read Moreഐഎസ് ബന്ധം: മലയാളികളെ യുഎഇ നാടുകടത്തി; ഏഴ് കാസർഗോട്ടുകാരെ എൻഐഎ ചോദ്യം ചെയ്തു; നിർണായ വിവരങ്ങൾ ലഭിച്ചതായി സൂചന
തൃക്കരിപ്പൂർ (കാസർഗോഡ്): ഐഎസിൽ പോയവരുമായി സമ്പർക്കം ആരോപിച്ച് യുഎഇ പുറത്താക്കിയ ഏഴ് യുവാക്കളെ എൻഐഎ ചോദ്യംചെയ്തു. യുഎഇയിൽനിന്നു നാടു കടത്തപ്പെട്ട ഇവർ വിമാനത്താവളത്തിൽ എത്തിയ ഉടനെ എൻഐഎ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഐഎസിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്കു പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽനിന്നു പോയവരുമായി മൊബൈൽ ഫോണിൽ സംസാരിച്ച ഏഴു പേരെയാണ് യുഎഇ നാടുകടത്തിയത്. നിരീക്ഷണത്തിലായിരുന്ന ഏഴ് യുവാക്കളെയാണ് യുഎഇ സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരെ മൂന്നു മാസം ജയിലിൽ പാർപ്പിച്ച ശേഷം ഇന്ത്യയിലേക്കു നാടുകടത്തുകയായിരുന്നു. കേരളത്തിൽ വിമാനം ഇറങ്ങിയ ഉടൻ ഇവരെ പിടികൂടി എറണാകുളത്തെ എൻഐഎ ഓഫീസിൽ കൊണ്ടുപോയി ചോദ്യം ചെയ്തു പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഐഎസിൽ ചേർന്ന തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുള്ള, ഡോ. ഇജാസ് എന്നിവരുമായി യുവാക്കൾ മൊബൈൽ ഫോണിൽ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന്…
Read Moreഅറിഞ്ഞില്ല ബ്രിസ്റ്റീ…ആരും പറഞ്ഞതുമില്ല ! മലയാളം അറിയാഞ്ഞതിനാലാണ് കഞ്ചാവ് കേസില്‍ പ്രതിയായതെന്ന് ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍;തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും നടി…
വാഗമണ്‍ റിസോര്‍ട്ടിലെ ലഹരി നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ബ്രിസ്റ്റിയുടെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് തന്റെ കൈയ്യില്‍ നിന്ന് പിടികൂടിയിട്ടില്ലെന്നും താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണ് 6.45 ഗ്രാമെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസിന് താന്‍ പറഞ്ഞതു മനസ്സിലാകാത്തതിനാലാണ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും ഹര്‍ജിയില്‍ പറയുന്നു. റിസോര്‍ട്ടിലെ മൂന്നു കെട്ടിടങ്ങളില്‍ താനും കൂട്ടുകാരും ഒന്നിലാണു താമസിച്ചതെന്നും ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Read Moreനാല്പതോളം മാവേലി സ്റ്റോറുകളിലക്കു വിതരണം ചെയ്യേണ്ട സാധനങ്ങളുടെ സപ്ലൈകോ ഗോഡൗണില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
വടകര: ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗോഡൗണില്‍ സൂക്ഷിച്ച സാധനങ്ങള്‍ അഗ്നിക്കിരയായി. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. വടകര താലൂക്കിലെ നാല്പതോളം മാവേലി സ്റ്റോറുകളിലക്കു വിതരണം ചെയ്യുന്ന സ്റ്റേഷനറി ഇനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.മനോജ്കുമാറിന്റെ നേതൃത്വത്തില്‍ വടകര ഫയര്‍ സ്റ്റേഷനിലെ രണ്ട് യൂണിറ്റും സ്റ്റേഷന് ഓഫീസര്‍ ബാസിതിന്റെ നേതൃത്വത്തില്‍ നാദാപുരത്തു നിന്നുള്ള ഒരു യൂണിറ്റുമെത്തി രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം .
Read Moreഅർധരാത്രിയിലെ കൂട്ടക്കൊലയ്ക്ക് ഇന്ന് ഇരുപതാണ്ട്; 2001 ജനുവരി ആറിന് ആലുവ നഗരം ഞെട്ടി ഉണർന്നതിന്റെ അമ്പരപ്പ് ഇന്നും മാറിയിട്ടില്ലെന്ന് നാട്ടുകാർ
ആലുവ: നഗര മധ്യത്തിൽ ഒരു കുടുംബത്തിലെ ആറു പേർ കൊലചെയ്യപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചിട്ട് ഇന്ന് ഇരുപതാണ്ട് തികയുന്നു. 2001 ജനുവരി ആറിനായിരുന്നു ആലുവ കൂട്ടക്കൊല അരങ്ങേറിയത്. ലോക്കൽ പോലീസ് മുതൽ സിബിഐ വരെ നടത്തിയ അന്വേഷണങ്ങളെല്ലാം ചെന്നെത്തിയത് ആന്റണിയെന്ന കുടുംബ സുഹൃത്തിലേക്കാണ്. പുറം ലോകം കാണാനുള്ള ഊഴം കാത്ത് കഴിയുന്ന പൂജപ്പുര ജയിലിലെ ജീവപര്യന്തം തടവുകാരനാണ് ആന്റണിയിപ്പോൾ. നഗരമധ്യത്തിലെ സെന്റ് മേരീസ് സ്കൂളിനു സമീപം പൈപ്പ് ലൈൻ റോഡിൽ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റ്യൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോൻ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്. ആന്റണിയെ കൂടാതെ കൂടുതൽ പ്രതികളുണ്ടെന്ന ബന്ധുക്കളുടെ സംശയമാണ് സിബിഐ അന്വേഷണത്തിലെത്തിച്ചത്. കേസിൽ വധശിക്ഷയാണ് വിചാരണ കോടതി ശിക്ഷയായി വിധിച്ചത് പിന്നീട് സുപ്രീംകോടതി ഇത്…
Read Moreഒന്നു ഷേപ്പ് ആയിക്കോട്ടെ ! ബിക്കിനി ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് നടി അനാര്‍ക്കലി മരയ്ക്കാര്‍; ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ…
സിനിമകളുടെ എണ്ണം കുറവാണെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. ട്രോളന്മാരുടെ ഇഷ്ടതാരവും കൂടിയാണ് അനാര്‍ക്കലി. നിലപാടുകളില്‍ ഉറച്ചു നിന്നുള്ള പ്രസ്താവനകളാണ് അനാര്‍ക്കലിയ്ക്ക് വിമര്‍ശകരെ നേടിക്കൊടുത്തത്. ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് ഏത് വേദിയിലും തുറന്നുപറയാന്‍ താരം തയ്യാറാകാറുണ്ട്. പല ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി സംവദിക്കാന്‍ ലൈവില്‍ വരാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയും താരം ചെയ്യുന്നുണ്ട്. ആരാധകരുടെ വളഞ്ഞ രീതിയിലുള്ള ചോദ്യത്തിന് സ്ട്രൈറ്റ് ഫോര്‍വേഡ് ആയാണ് താരം മറുപടി നല്‍കാറുള്ളത്. ഒരു ലൈവില്‍ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ താരം നല്കിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്. ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി. ഫോട്ടോഷൂട്ട് കളില്‍ സ്ഥിരമായി പങ്കെടുക്കുന്ന താരമാണ് അനാര്‍ക്കലി. കേരളം മൊത്തം…
Read Moreകലിപ്പ് ഭർത്താവിനോട്, തീർത്തതു കുഞ്ഞിനോട്!ഒന്നര വയസുകാരന് കിണറ്റില്‍ വീണുമരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
കാസർഗോഡ്: ഒന്നര വയസുകാരന് പൊതുകിണറ്റില് വീണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ (30)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ഇവരുടെ മകന് സ്വാതിക്കിനെ വീടിന് 300 മീറ്റര്‍ അകലെയുള്ള പൊതുകിണറ്റില് വീണ നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ബാബു രാവിലെ ജോലിക്കുപോയതിനു ശേഷമാണ് കുട്ടിയെ കാണാതായത്. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ശാരദയെ കര്‍ണാടക പുത്തൂരിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം കഴിഞ്ഞ ദിവസം നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മൂന്നുവര്‍ഷം മുമ്പാണ് ബാബുവും ശാരദയും വിവാഹിതരായത്. ഇവരുടെ ഏക മകനാണ് മരിച്ച സ്വാതിക്.…
Read More