നവദമ്പതികളുടെ ‘കിടപ്പറ സീന്‍’ പിടിക്കാനെത്തിയ മധ്യവയസ്കനെ ഒടുവില്‍ പോലീസ് പിടിച്ചു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. ഷൊര്‍ണൂരില്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ കിടപ്പുമുറിക്ക് മുകളില്‍ ഇയാള്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍, ദമ്പതികള്‍ എത്താന്‍ വൈകിയതോടെ മുകളില്‍ കിടന്ന് ഇയാള്‍ ഉറങ്ങിപ്പോയി. രാത്രി കൂര്‍ക്കം വലിയുടെ ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാരാണ് ഇയാളെ കയ്യോടെ പൊക്കിയത്. രണ്ട് ദിവസത്തോളമായി അടഞ്ഞു കിടന്ന വീടിന്റെ കിടപ്പുമുറിയിലേക്ക് കയറാന്‍ ഇയാള്‍ ഏണി എത്തിച്ചിരുന്നു. രാത്രി പത്ത് മണിക്ക് ലൈറ്റുകള്‍ അണയ്ക്കണമെന്ന് അയല്‍ക്കാരോട് പറഞ്ഞ ശേഷമാണ് ഇയാള്‍ കിടപ്പുമുറിക്ക് മുകളില്‍ കയറിപറ്റിയത്.ഒടുവില്‍ പൊലീസ് എത്തിയാണ് പ്രതിയെ താഴെയിറക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു. എന്തായാലും അമ്മാവന് നാട്ടില്‍ നല്ല പേരായി എന്നാണ് ഏവരും പറയുന്നത്.
Read MoreDay: January 6, 2021
ടീം രഹസ്യങ്ങൾ ചോർത്താൻ ഇന്ത്യൻ താരത്തെ സുന്ദരിയായ യുവതി സമീപിച്ചു; ക്രിക്കറ്റ് താരവും യുവതിയും തമ്മിൽ അടുത്ത ബന്ധം; പുറത്ത് വന്ന വിവരങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ ടീം രഹസ്യങ്ങൾ ചോർത്താൻ യുവതി ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഡൽഹിയിൽനിന്നുള്ള ഒരു നഴ്സ് ഇന്ത്യൻ താരത്തെ സമീപിച്ചതായാണു ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിംഗ് പറയുന്നത്. യുഎഇയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 13-ാം സീസണിനിടെയാണു യുവതി താരത്തെ സമീപിച്ചത്. ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണു യുവതി സമൂഹമാധ്യത്തിലൂടെ താരത്തോട് ആരാഞ്ഞത്. മുന്‍പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരം ഈ വിവരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്നാണ് ഇവർ പറഞ്ഞത്. ബിസിസിഐ നടത്തിയ അന്വേഷണത്തിൽ ഇവർ നഴ്സാണെന്നു വെളിപ്പെട്ടു. വാതുവയ്പിനു വേണ്ടിയാണു യുവതി രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതെന്നും അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. സ്വകാര്യതയെ മാനിച്ചു താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേരു പുറത്തുവിട്ടിട്ടില്ല. ഈ നഴ്സും ക്രിക്കറ്റ് താരവും…
Read Moreസൗന്ദര്യവും അഭിനയത്തികവും കൊണ്ട് യുവാക്കളുടെ സിരകളില്‍ അഗ്നിപടര്‍ത്തി; ഒടുവില്‍ സ്വന്തം അമ്മയുടെ മുമ്പില്‍ വച്ച് ബലാല്‍സംഗത്തിനിരയായി ദാരുണാന്ത്യവും; റാണി പത്മിനിയുടെ ദുരന്തജീവിതകഥ…
തെന്നിന്ത്യന്‍ സിനിമയെ ആകെ നടുക്കിയ സംഭവമായിരുന്നു മാദകസുന്ദരി റാണി പത്മിനിയും അമ്മയും ക്രൂരമായി കൊല്ലപ്പെട്ട സംഭവം. ജ്വലിക്കുന്ന സൗന്ദര്യവും അഭിനയപാടവവും കൊണ്ട് ആരാധക ലക്ഷങ്ങളെ സമ്പാദിച്ച ആ ജീവിതത്തിന് 1986 ഒക്ടോബര്‍ പതിനഞ്ചിന് അവസാനമാവുകയായിരുന്നു. അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാര്‍ ബലാല്‍സംഗം ചെയ്തു കൊന്ന നടിയുടെ മരണവിവരം അഞ്ചു ദിവസത്തിനു ശേഷമാണ് പുറത്തറിഞ്ഞത്. 1981 ല്‍ കഥയറിയാതെ എന്ന ചിത്രത്തില്‍ തുടങ്ങി ആശ, ഇനിയെങ്കിലും,ആ-ക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചല്‍, നസീമ, ഉയിര്‍ത്തെഴുന്നേല്‍പ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങള്‍ റാണിയെ തേടിയെത്തി. എങ്കിലും റാണി പത്മിനിയെന്ന നടിയില്‍ സംവിധായകന്മാര് ചൂഷണം ചെയ്തത് അവരുടെ സെ-ക്സി ഇമേജായിരുന്നു. ന-ഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ റാണി ഒരുപാട് വിവാദങ്ങളും ക്ഷണിച്ചുവരുത്തി. ബാലന്.കെ.നായരോടൊപ്പം അഭിനയിച്ച ഒരു കുപ്രസിദ്ധബലാത്സംഗരംഗം റാണിയുടെ ഇമേജിനെ നന്നായി ബാധിച്ചു. ഇടക്ക് ഹിന്ദി സിനിമിയല്‍ അവര്‍ ഒരു കൈ…
Read Moreപശുശാസ്ത്രത്തിൽ പരീക്ഷ നടത്താൻ കേന്ദ്രസർക്കാർ; സൗജന്യമായി നടത്തുന്ന പരീക്ഷയിൽ ആർക്കും പങ്കെടുക്കാം; വിജയികൾക്കു സമ്മാനങ്ങൾ
ന്യൂഡൽഹി: പശുശാസ്ത്രത്തിൽ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസർക്കാർ. പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനും വിവിധ ഇനങ്ങളെ കുറിച്ചു ബോധവത്കരിക്കുന്നതിനും ദേശീയ തലത്തിൽ “ഗോ വിജ്ഞാൻ’ പരീക്ഷ നടത്താനാണു കേന്ദ്ര സർക്കാർ നീക്കം. ഫെബ്രുവരി 25-ന് ”കാമധേനു ഗോ വിജ്ഞാൻ പ്രചാർപ്രസാദ്’ എന്ന പേരിലാണു പരീക്ഷ നടത്തുന്നത്. ക്ഷീരകർഷക വകുപ്പിനു കീഴിൽ പശുക്കളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് (ആർകഐ) ആണു പരീക്ഷയുടെ സംഘാടകർ. ഓണ്‍ലൈനായാണു പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. പരീക്ഷാ ഫലം ഉടൻതന്നെ പ്രഖ്യാപിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. മികച്ച വിജയം നേടുന്നവർക്കു പ്രത്യേക സമ്മാനങ്ങളുണ്ടാകും. പ്രൈമറി, സെക്കൻഡറി, കോളജ് തലങ്ങളിലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റിൽ ലഭിക്കും. എല്ലാ വർഷവും പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതായി രാഷ്ട്രീയ കാമധേനു…
Read Moreവാളയാർ കേസ്: പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി; കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവ്
കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീൽ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. വാളയാറിൽ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി പതിമൂന്നിനാണു 12 വയസുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ താമസിച്ചിരുന്ന താത്കാലിക ഷെഡിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്കുശേഷം മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിൽ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷനു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു…
Read Moreഈ പ്രദേശത്ത് പശുവിന് ബ്രാ നിര്‍ബന്ധം ! കാരണമറിഞ്ഞാല്‍ നിങ്ങളും ഇതിനെ പിന്തുണയ്ക്കും; വിചിത്രമായ സംഭവത്തിനു പിന്നിലെ കഥയിങ്ങനെ…
സ്ത്രീകള്‍ ബ്രാ ധരിക്കുന്നത് സാധാരണമാണ്. എന്നാല്‍ പശു ബ്രാ ധരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു നോക്കൂ. എന്നാല്‍ ഇത് കഥയല്ല യഥാര്‍ഥ സംഭവമാണ്. ഇത് ഒരു ആചാരത്തിന് വേണ്ടിയല്ല പകരം ഇത് ഇവിടെയുള്ള പശുക്കള്‍ക്ക് നിര്‍ബന്ധമാണ്. സൈബീരിയയിലാണ് ബ്രാ ധരിച്ച പശുക്കള്‍ ഉള്ളത്. സൈബീരിയയിലെ കടുത്ത തണുപ്പ് ഒഴിവാക്കാന്‍ യാകുട്ടിയയിലെ ഒമ്യാക്കോണ്‍ ഗ്രാമത്തിലെ ആളുകള്‍ കമ്പിളി കൊണ്ട് നിര്‍മ്മിച്ച ബ്രാ പശുക്കളെ ധരിപ്പിക്കുന്നു. പശുവിന്റെ അകിടില്‍ പാല് മരവിപ്പിക്കുന്ന പ്രശ്നത്തെ ഇത് തടയുന്നു എന്നതാണ് ഗുണം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നാണ് ഒമ്യാക്കോണ്‍ ഗ്രാമം. ഇവിടത്തെ താപനില മൈനസ് 45 ഡിഗ്രി വരെ കുറയാറുണ്ട്. കഠിനമായ തണുപ്പ് കാരണം പശുക്കളുടെ പാല് അവരുടെ അകിടില്‍ മരവിക്കാറുണ്ട്. ഇത് പശുക്കളെ അസ്വസ്ഥരാക്കുന്നു. കൂടാതെ പശു വളര്‍ത്തുന്നവര്‍ക്ക് പാല് ലഭിക്കാതെവരുന്നു. അതിനാല്‍ വളര്‍ത്തു മൃഗങ്ങളെ തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ അവര്‍ കമ്പിളി ബ്രാ…
Read Moreകോട്ടയത്ത് കാണണമെന്ന് ആഗ്രഹിച്ച നടി ആര്? അറസ്റ്റുചെയ്യുന്നോ, ചെയ്തോളൂ, റിമാന്‍ഡ് ചെയ്യുമോ, ചെയ്തോളൂ… അറസ്റ്റിലും റിമാന്‍ഡിലും കൂസലില്ലാതെ അക്ബര്‍
പേരൂര്‍ക്കട: ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ വട്ടിയൂര്‍ക്കാവ് മരുതംകുഴിയിലെ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അറസ്റ്റിലായ യുവാവ് നിരവധി വിചിത്ര സ്വഭാവങ്ങള്‍ ഉള്ളയാള്‍. മലപ്പുറം പുളിക്കല്‍ കൊണ്ടോട്ടി സ്വദേശി ഫസല്ഉള്അക്ബര് (27) ആണ് റിമാന്‍ഡില്‍ കഴിയുന്നത്. ഡിസംബര്‍ മൂന്നിനാണ് ഇയാള്‍ കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടക്കുകയും നടന്റെ മകളെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തത്. ബിടെക് യോഗ്യതയുള്ള അക്ബര്‍ വളരെചെറുപ്പം മുതല്‍ താരാരാധന കൊണ്ടുനടക്കുന്നയാളാണ്. തെന്നിന്ത്യന്‍ നടിമാരെ കാണുക, പരിചയപ്പെടുക എന്നതാണ് ഇയാളുടെ വീക്ക്നെസ്. ഇതു സാധിച്ചെടുക്കുന്നതിനായി ഇയാള്‍ എന്തും സഹിക്കും, എന്തു പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ശ്രമിക്കും. എന്നാല്‍ ബംഗളൂരുവില്‍ അടുത്തിടെ തമിഴ്നടി ഖുഷ്ബുവിനെ കാണാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സുരക്ഷാജീവനക്കാര്‍ ഇയാളെ പുറത്താക്കിയതോടെയാണ് ബംഗളൂരുവില്‍വച്ച് ഖുഷ്ബുവിനെ നേരില്ക്കാണുകയെന്ന അക്ബറിന്റെ മോഹം പരാജയമായത്. അതേസമയം ഇയാള്‍ ഹൈദരാബാദിലും അടുത്തിടെ പോയതായി പോലീസിന് സൂചന ലഭിച്ചു. അവിടെ ഒരു നടിയെ കാണുന്നതിനാണ് പോയത്. എന്നാല്‍…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം!പെൺകുട്ടിയുടെ മാതാവും കാമുകനായ പൂജാരിയും അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുട്ടിയുടെ മാതാവും പൂജാരിയായ കാമുകനും അറസ്റ്റിൽ. പതിമൂന്നുകാരിയുടെ മാതാവായ പടിഞ്ഞാറെ കല്ലട സ്വദേശിനി(36),തിരുവല്ല നിരണം നിരണപ്പെട്ടി വീട്ടിൽ അഭിലാഷ്(40) എന്ന വിഷ്ണു നാരായണൻ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് ജ്യോതിഷ ആവശ്യങ്ങൾക്കായാണ് അഭിലാഷിനെ ആദ്യം സമീപിക്കുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും അഭിലാഷ് മുൻകൈയെടുത്ത് യുവതിയെയും, കുട്ടിയേയും ശൂരനാട്ടെ വാടക വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജകൾ നടത്തിവന്ന അഭിലാഷ് രണ്ടു കുട്ടികളുടെ പിതാവു കൂടിയാണ്. വാടക വീടുകളെടുത്ത് യുവതികളെ പാർപ്പിച്ച് പീഡിപ്പിക്കുന്നതും അനാശാസ്യം നടത്തുന്നതും ഇയാളുടെ പതിവാണ്. വാടകവീട്ടിൽ കഴിയവേയാണ് കുട്ടിയെ അഭിലാഷ് നിരവധി തവണ പീഡിപ്പിക്കാൻ ശ്രമിച്ചത്. മാതാവ് ഈ വിവരം പുത്തറിയിക്കാതെ ഒളിച്ചു വെക്കുകയായിരുന്നു. തുടർന്ന് കുട്ടി വിവരം അമ്മൂമ്മയെ അറിയിക്കുകയും അവരെത്തി കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ശൂരനാട് പോലീസിൽ വിവരം…
Read Moreഇത് ഇവിടെ സ്ഥിരം പരിപാടിയാ…! മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ യുവാക്കൾ മുക്കാൽ മണിക്കൂർ കുടുങ്ങി; ഗൂഗിളിന്റെ ‘സഹായത്തോടെ’ രക്ഷപ്പെട്ടു
പൊൻകുന്നം: മിനിസിവിൽ സ്റ്റേഷനിലെ സബ്ട്രഷറിയിലേക്കെത്തിയ യുവാക്കൾ ഇന്നലെ ഉച്ചയ്ക്ക് മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങി. പിന്നീട് പോലീസും ഫയർഫോഴ്സുമെത്തിയാണ് ഇവരെ പുറത്തിറക്കിയത്. ചാമംപതാൽ അമ്പാട്ടുതോട്ടുങ്കൽ ജിബിൻ ജോൺ (18), ചാമംപതാൽ കന്നുപറമ്പിൽ കെ.എസ്. ആസിഫ് (18) എന്നിവരാണ് ലിഫ്റ്റിൽ പെട്ടത്. ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ സബ്ട്രഷറിയിൽ ചെലാൻ അടയ്ക്കാനെത്തിയതായിരുന്നു ഇരുവരും. ഒന്നാം നിലയിലെത്തുന്നതിന് മുന്‍പ് വൈദ്യുതി നിലച്ച് ലിഫ്റ്റ് പ്രവർത്തനരഹിതമാകുകയായിരുന്നു. ഇരുവരും മൊബൈൽ ഫോണിൽ ഗൂഗിളിൽ തെരഞ്ഞ് പൊൻകുന്നം പോലീസ് സ്റ്റേഷന്റെ നമ്പരെടുത്ത് വിളിച്ച് സഹായം തേടി. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇരുകൂട്ടരും ഉടൻതന്നെയെത്തി ലിഫ്റ്റിൽ ക്രമീകരണം നടത്തി താഴെയെത്തിച്ചു. ഇവിടുത്തെ ലിഫ്റ്റ് തകരാറിലാകുന്നത് പതിവാണ്. രണ്ടുമാസം മുന്‍പ് സബ് രജിസ്ട്രാർ ഓഫീസിലേക്കെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ ലിഫ്റ്റ് പ്രവർത്തനരഹിതമാകില്ല. എന്നാൽ, മാസങ്ങളായി ജനറേറ്റർ ഉപയോഗിക്കുന്നില്ല. പ്രവർത്തിപ്പിക്കാൻ ആളുമില്ല. മിനിസിവിൽ സ്റ്റേഷനിലെ എസ്റ്റേറ്റ് കമ്മിറ്റി…
Read Moreനിരപരാധികളെ കുറ്റക്കാരാക്കുന്നു..! വനംവകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി വീഡിയോ ചിത്രീകരിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു
മറയൂർ: നിരപരാധികളെ കുറ്റക്കാരാക്കുന്നു എന്ന വീഡിയോ ചിത്രീകരിച്ചശേഷം ആദിവാസി യുവാവ് തൂങ്ങിമരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ പാളപ്പെട്ടി മലപുലയ ഉൗരിലെ കുട്ടന്റെ മകൻ കാർത്തിക്(19) ആണ് മരിച്ചത്. നിരപരാധിയായ തന്നെ പ്രതിയാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായാണ് വീഡിയോയിലുള്ളത്. മരിക്കുന്നതിന് തൊട്ടുമുൻപ് സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചശേഷമാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. മാസങ്ങൾക്കുമുൻപ് ചന്ദന മോഷണവുമായി ബന്ധപ്പെട്ട് വനപാലകർ കാർത്തിക്കിനെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തിരുന്നു. ഈ കേസിൽ നിരപരാധിയാണെന്നും തനിക്ക് പങ്കില്ലെന്നും പറഞ്ഞിരുന്നു. പുറത്തിറങ്ങിയ കാർത്തിക്ക് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഒരാഴ്ചമുൻപ് മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ചിന്നാറിൽ പാളപ്പെട്ടി ഭാഗത്തുനിന്നും മോഷണംപോയ ചന്ദനം കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടുവാൻ വനപാലകർക്ക് കഴിഞ്ഞില്ല. ഈ സംഭവത്തിൽ കാർത്തിക്കിനെ വീണ്ടും അന്വേഷണ പരിധിയിൽ…
Read More