കിഴക്കമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കുന്നത്തുനാട് താമസമാക്കിയ ഇടുക്കി കൊന്നത്തടി സ്വദേശി മാത്യു (74)വിനെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചതിനെത്തുടർന്ന് അമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്പി എൻ.ആർ. ജയരാജ്, കുന്നത്തുനാട് എസ്ഐ സി. ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreDay: February 21, 2021
രമേശൻ മുത്താണ്.! വീണുകിട്ടിയ സ്വർണം ഉടമയ്ക്കു നൽകി അംഗപരിമിതനായ യാചകൻ
ആലുവ: വീണുകിട്ടിയ രണ്ടു പവന്റെ സ്വർണാഭരണം ഉടമയ്ക്കു തിരികെനൽകി അംഗപരിമിതനായ യാചകൻ. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു ഭിക്ഷയെടുത്തു ജീവിക്കുന്ന ചെന്നൈ തിരുത്തണി സ്വദേശി രമേശാണു ദുരിതജീവിതത്തിനിടയിലും മാതൃകയായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതിന് റെയിൽവേ സ്റ്റേഷനു സമീപത്തെ ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തുനിന്നാണ് ആഭരണം ലഭിച്ചത്. കാറിൽനിന്നിറങ്ങി ബേക്കറിയിലേക്കു പോയ സ്ത്രീയുടെ കൈയിൽനിന്ന് ഊരി വീണതായിരുന്നു വള. കാറിലെ യാത്രക്കാർ ഇദ്ദേഹത്തിന് അഞ്ചു രൂപ ഭിക്ഷ നൽകിയിരുന്നു. അതുവാങ്ങി മടങ്ങുമ്പോഴാണു സ്വർണവള ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാറിന്റെ വിൻഡോ ഗ്ലാസിൽ മുട്ടി അകത്തിരുന്ന സ്ത്രീക്കു വള കൈമാറി. ആലുവ റെയിൽവേ സ്റ്റേഷനു സമീപത്തെ എടിഎം കൗണ്ടറിനു സമീപമാണ് രമേശൻ രാത്രി ഉറങ്ങുന്നത്.
Read Moreവലിയ തലയിൽ മൂക്കിന്റെ സ്ഥാനത്ത് രണ്ടു കണ്ണുകള്‍! വിചിത്ര രൂപത്തിൽ പിറന്ന ആട്ടിൻകുട്ടി കൗതുകമാകുന്നു
മരുതോങ്കര: വിചിത്ര രൂപത്തിൽ പിറന്ന ആട്ടിൻകുട്ടി വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമാകുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒൻപതിൽ പെട്ട പശുക്കടവ് എക്കലിലെ വണ്ണത്താം കണ്ടി ജാനുവിന്റെ വീട്ടിലാണ് വിചിത്രരൂപത്തിലുള്ള ആട്ടിൻകുട്ടി പിറന്നത്. രണ്ട് കുട്ടികളിൽ ഒന്നിനാണ് വിചിത്ര രൂപമുള്ളത്. ഇന്നലെ രാവിലെയായിരുന്നു ആട്ടിൻകുട്ടികൾക്ക് ജനിച്ചത്. വലിയ തലയിൽ മൂക്കിന്റെ സ്ഥാനത്ത് രണ്ടു കണ്ണുകളും ഒന്നിച്ചാണുള്ളത്. മൂക്ക് കാണാനില്ല. നാവ് വായിൽ നിന്നു പുറത്തേക്കായ നിലയിലാണ്. പ്രസവ ശേഷം കിടപ്പു തന്നെയായിരുന്നു. വീട്ടുകാർ പാൽ നൽകിയതോടെ വൈകിട്ടോടെ നടന്നു തുടങ്ങിയിട്ടുണ്ട്.
Read Moreഇന്ത്യയില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദം രണ്ടാം തരംഗത്തിനു വഴിവെച്ചേക്കും ! പുതിയ വിവരങ്ങള്‍ ആശങ്കാജനകം…
കോവിഡിനെ ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ ലോകത്തിന്റെ അഭിനന്ദനം പിടിച്ചു പറ്റുമ്പോഴും പുറത്തു വരുന്ന വിവരങ്ങള്‍ രാജ്യത്തിനൊന്നാകെ ആശങ്കയാകുകയാണ്. മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദമാണ് ഈ ആശങ്കയേറ്റുന്നത്. ഈ വകഭേദം കൂടുതല്‍ അപകടകാരിയാന്‍ ഇടയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആര്‍ജിത പ്രതിരോധ ശേഷി എന്നത് ഒരു ‘മിത്ത്’ ആണ്. കോവിഡില്‍നിന്ന് മോചനം വേണമെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതല്‍ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാല്‍ ഇത് അസാധ്യമായിരിക്കും. പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് പ്രതിരോധ ശേഷി നേടിയ ആളില്‍ വീണ്ടും രോഗബാധയുണ്ടാക്കാന്‍ സാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള വാക്സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമായേക്കാം. എന്നാല്‍ അവയുടെ കാര്യക്ഷമത കുറവാകാനാണ് സാധ്യത. അതായത്, വാക്സിന് സ്വീകരിച്ചവര്‍ക്ക്…
Read Moreസിദ്ധാർഥ് ശ്രീകുമാറിന്റെ ചെസ് ബോർഡിലെ പോരാട്ടങ്ങൾക്ക് ഇത്തരമൊരു നീക്കം അനിവാര്യം! ചെസ് ബോർഡിൽ ഉയരങ്ങൾ കീഴടക്കാൻ സിദ്ധാർഥ്
കോട്ടയം: കൃത്യസമയത്തുള്ള പിഴവില്ലാത്ത ഒരൊറ്റ നീക്കംകൊണ്ടു ചെസ് ബോർഡിലെ മത്സരഗതി മാറ്റിമറിക്കാനാകും. ചെസിന്റെ ലോകത്തേക്കു കാലെടുത്തുവയ്ക്കുന്ന കുരുന്നു പ്രതിഭകളുടെ കാര്യത്തിലും വിജയമന്ത്രം ഇതുതന്നെ. ആറാം വയസിൽ ഫിഡേറേറ്റിംഗ് സ്വന്തമാക്കിയ തിരുവനന്തപുരം കാച്ചാണി ജിഎച്ച്എസിലെ അഞ്ചാംക്ലാസ് വിദ്യാർഥി സിദ്ധാർഥ് ശ്രീകുമാറിന്റെ ചെസ് ബോർഡിലെ പോരാട്ടങ്ങൾക്ക് ഇത്തരമൊരു നീക്കം അനിവാര്യമായിരിക്കുകയാണ്. ഫിഡേറേറ്റിംഗ് നേടി രണ്ടുവർഷത്തിനുള്ളിൽ 2019 ൽ അണ്ടർ-9 സംസ്ഥാന ചാന്പ്യനായ സിദ്ധാർഥ് അതേവർഷം ഡിസംബറിൽ കൊച്ചി കളമശേരി എസ് സിഎംഎസ് കാന്പസിൽ ചെസ് കേരള നടത്തിയ പ്രദർശന മത്സരത്തിൽ മുൻ ലോക മൂന്നാം നന്പർ താരം നൈജൽ ഷോർട്ടിനെതിരേ സ്വപ്നതുല്യമായൊരു വിജയവും സ്വന്തമാക്കി. 1975ൽ ലണ്ടനിൽ നടന്ന ഒരു പ്രദർശനമത്സരത്തിലെ സമാനമായൊരു ജയമാണു നൈജൽഷോർട്ട് എന്ന പ്രതിഭയെ ചെസ് ലോകത്തിന് സമ്മാനിച്ചത് എന്നതു മറ്റൊരു കൗതുകം. അന്നത്തെ ലോക രണ്ടാം നന്പർ താരമായ സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഗ്രാൻഡ്മാസ്റ്റർ…
Read Moreവിവാഹത്തോടെ ഗുണ്ടാപ്പണി ഉപേക്ഷിച്ചു ! ജ്യൂസ് കട നടത്തി ജീവിക്കാന്‍ തുടങ്ങിയതോടെ പഴയ ‘നീര്‍ക്കോലികള്‍’ തലപൊക്കി; തലവെട്ടിയെടുത്ത് വീടിനു മുമ്പില്‍ കൊണ്ടിട്ടു; സിനിമയെ വെല്ലുന്ന സംഭവങ്ങള്‍…
നമ്മള് ഏറെനാളായി മോശപ്പെട്ട പ്രവൃത്തികള്‍ ചെയ്തു ജീവിക്കുന്ന ഒരാളാണെങ്കില്‍ ഒരുനാള്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാല്‍ അതിനു സാധിച്ചെന്നു വരില്ല. മോശം ജീവിതത്തീലൂടെ ബന്ധപ്പെട്ട മോശം ആളുകള്‍ നമ്മെ എപ്പോഴും അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. പലപ്പോഴും നമ്മുടെ മരണത്തോടു കൂടി മാത്രമേ ഇത്തരം അസ്വസ്ഥതകള്‍ അവസാനിക്കുകയുള്ളൂ. തമിഴ്നാട്ടിലെ കടലൂരില്‍ നടന്ന കൊലപാതകവും പ്രതികാരവുമെല്ലാം ഇത്തരത്തിലുള്ള ജീവിതങ്ങളുടെ ദൃഷ്ടാന്തമാണ്. ആറു വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസിലെ പ്രതിയുടെ തലവെട്ടിയെടുത്ത് കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നില്‍ കൊണ്ടുവെച്ചാണ് ഗുണ്ടാ സംഘം പ്രതികാരം നടപ്പാക്കിയത്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പില്‍ ഗുണ്ടാ സംഘ നേതാവ് കൊല്ലപ്പെടുകയും ചെയ്തു.കൊലപാതകക്കേസിലെ പ്രതിയുടെ വെട്ടിയെടുത്ത തല ഗുണ്ടാസംഘം കൊല്ലപ്പെട്ടയാളുടെ വീടിനുമുന്നില്‍ കൊണ്ടുവെച്ചാണ് ‘പ്രതികാരാജ്ഞലി’ അര്‍പ്പിച്ചത്. കടലൂര്‍ ജില്ലയിലെ പന്റുട്ടിക്കു സമീപം പുതുപ്പേട്ടയിലാണു നാടിനെ നടുക്കിയ സംഭവങ്ങള്‍ നടന്നത്. കൊലപാതകമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ വീരരംഗന്‍ (31)…
Read Moreഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം തരംഗം സൃഷ്ടിച്ച രേഷ്മ ഇന്ന് എവിടെ ? സിനിമ ജീവിതം യഥാര്‍ഥ ജീവിതത്തിലേക്കും പകര്‍ത്തിയപ്പോള്‍ സംഭവിച്ചത്…
ഒരു കാലത്ത് യുവാക്കളുടെ ഇഷ്ടനായികമാരായിരുന്നു ഷക്കീലയും മറിയയും രേഷ്മയും. അതില്‍ ഷക്കീല ബി ഗ്രേഡ് സിനിമകള്‍ നിര്‍ത്തി മുഖ്യധാര സിനിമയില്‍ സജീവമായി. മറിയയും സിനിമ ജീവിതം അവസാനിപ്പിച്ച് സ്വസ്ഥമായി കഴിയുന്നു. എന്നാല്‍ മൂന്നാമത്തെയാളായ രേഷ്മയിപ്പോള്‍ എവിടെയെന്നാണ് ഏവരും ചോദിക്കുന്നത്. അക്കാലത്തെ മറ്റു ബി ഗ്രേഡ് നായികമാരില്‍ നിന്ന് രേഷ്മയെ വേറിട്ടു നിര്‍ത്തിയത് വശീകരിക്കുന്ന സൗന്ദര്യവും ആകാരഭംഗിയും അഭിനയമികവുമായിരുന്നു. ഇന്ന് മുഖ്യധാര സിനിമകളിലെ സൂപ്പര്നായികമാര്ക്കു പോലുമില്ലാത്ത സര്‍പ്പസൗന്ദര്യമായിരുന്നു രേഷ്മയുടെ മുഖമുദ്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ താരം ഫീല്‍ഡ് വിട്ടെങ്കിലും ഒരു തവണ എങ്കിലും താരത്തെ കണ്ടിട്ടുള്ളവര്‍ ഇന്നും രേഷ്മയെ സൈറ്റുകളില്‍ തിരയുന്നുണ്ട്. ഇന്നിപ്പോള്‍ താരം എവിടെയാണെന്നോ എങ്ങനെയാണെന്നോ പല ആരാധകര്‍ക്കും അറിയില്ല , പക്ഷെ സിനിമയില്‍ കത്തി നിന്ന മാദക നടി രേഷ്മയുടെ തകര്‍ച്ച വളരെ പെട്ടന്നായിരുന്നു എന്ന് വേണം പറയാന്‍ … ആ തകര്‍ച്ചക്ക് പിന്നില്‍ ആരും…
Read Moreഎയർ ഇന്ത്യ ജീവനക്കാർ തടഞ്ഞുവച്ച് അപമാനിച്ചെന്ന് ഒളിംപിക്സ് പിസ്റ്റൾ ഷൂട്ടർ മനു ഭാകർ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പ്രത്യേക ലേഖകൻ ന്യൂഡൽഹി: രേഖകളുണ്ടായിട്ടും വിമാനത്തിൽ കയറാൻ 10,000 രൂപ ആവശ്യപ്പെട്ട് എയർ ഇന്ത്യ ജീവനക്കാർ തടഞ്ഞുവച്ച് അപമാനിച്ചുവെന്ന് ഇന്ത്യയുടെ ഒളിംപിക്സ് പിസ്റ്റൾ ഷൂട്ടർ മനു ഭാകർ. കേന്ദ്രമന്ത്രിമാരെ ടാഗ് ചെയ്ത് മനു ട്വിറ്ററിൽ നൽകിയ സന്ദേശത്തെ തുടർന്നു കായികമന്ത്രി കിരണ്‍ റിജുജു ഇടപെട്ടാണ് മനുവിന്റെ ഭോപ്പാൽ യാത്ര സാധ്യമാക്കിയത്. പരിശീലനത്തിനുള്ള തോക്കുകളുമായി ഡൽഹിൽ നിന്നു ഭോപ്പാലിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് 19-കാരിയായ വനിതാ താരത്തെ ഉദ്യോഗസ്ഥർ അപമാനിച്ചത്. ടോക്കിയോ ഒളിന്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണു മനു ഭാകർ. കായിക പരിശീലനത്തിനുള്ള രേഖകളും ഡിജിസിഎ പെർമിറ്റും കാണിച്ചിട്ടും 10,200 രൂപ നൽകിയാലേ വിമാനത്തിൽ കയറാൻ അനുമതി നൽകൂവെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നു മനു പറയുന്നു. മനോജ് ഗുപ്തയെന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ക്രിമിനലിനെ പോലെയാണു തന്നോടു പെരുമാറിയതെന്നും അവർ പരാതിപ്പെട്ടു. അനാവശ്യമായി തന്നെ അപമാനിച്ച രണ്ട് എയർ ഇന്ത്യ…
Read Moreഎങ്ങനെ ഉൾപ്പെടുത്തണം? കാപ്പനെച്ചൊല്ലി കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത; തീരുമാനം യുഡിഎഫിന്
സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻസിപി വിട്ട മാണി സി. കാപ്പനെ യുഡിഎഫിൽ എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെച്ചൊല്ലി കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത. കാപ്പനെ കോണ്‍ഗ്രസിന്റെ ഭാഗമാക്കി കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. മാണി സി. കാപ്പൻ കോണ്‍ഗ്രസിൽ ലയിക്കുന്നതാവും ഉചിതമെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും അഭിപ്രായപ്പെട്ടു. എന്നാൽ, കാപ്പനെയും ഒപ്പമുള്ളവരെയും യുഡിഎഫ് ഘടകകക്ഷി ആക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ നിർദേശം. എൽഡിഎഫിൽ പരമാവധി ഭിന്നിപ്പിനാണ് ഈ ഘട്ടത്തിൽ ശ്രമിക്കേണ്ടതെന്നും അതിനായി പരമാവധി പേരെ അവിടെ നിന്ന് അടർത്തിമാറ്റുന്നതിനു ഘടകകക്ഷിയാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെത്തുടർന്നു വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കാൻ യോഗം തീരുമാനിച്ചു. ഇക്കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം,…
Read Moreജെസ്ന തീവ്രവാദ സംഘടനകളുടെ പിടിയിലോ ? പെണ്‍കുട്ടിയുടെ പിതാവ് നല്കുന്ന മറുപടി ഇങ്ങനെ…
മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബികോം വിദ്യാര്‍ഥിനി ജെസ്ന മംഗലാപുരത്തെ മതപഠനകേന്ദ്രത്തിലുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജെസ്നക്കേസ് സിബിഐയ്ക്കു വിട്ടതോടെ മകളെ കണ്ടെത്താനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കൊല്ലമുളയിലെ കുന്നത്ത് വീട്. ജെസ്ന ജീവിച്ചിരിക്കുന്നു അങ്ങനെ വിശ്വസിക്കാനാണു ഞങ്ങള്‍ക്ക് ഇഷ്ടംമെന്ന് ജെസ്നയുടെ പിതാവ് പറയുന്നു. ജെസ്ന തീവ്രവാദ സംഘടനകളുടെ പിടിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നു്ം അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാന്‍ ഒന്നും തങ്ങളുടെ കൈവശമില്ലെന്നായിരുന്നു ജെസ്നയുടെ പിതാവ് പറഞ്ഞത്. ജെസ്നയുടെ പിതാവ് പറയുന്നതിങ്ങനെ…പലരും പലതും പറഞ്ഞു വിളിച്ചിരുന്നു. ആ വിവരങ്ങളൊക്കെ പത്തനംതിട്ട പൊലീസിനു കൈമാറിയിരുന്നു. മറ്റൊരു സൂചനയും ലഭിച്ചില്ല. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജെസ്നയുടെ പിതാവ് ഇങ്ങനെ പറഞ്ഞത്. ജെസ്നയുടെ തിരോധാനം നിയമസഭയിലും കോലാഹലങ്ങള്‍ക്കു വഴിവച്ചു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിസിടിവി…
Read More