പത്തനംതിട്ട: എല്‍ഡിഎഫില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് – എമ്മിന് ജില്ലയില്‍ ഒരു സീറ്റ് വേണമെന്നാവശ്യത്തില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തീരുമാനം. യുഡിഎഫിലായിരുന്നപ്പോള്‍ പാര്‍ട്ടി മത്സരിച്ചുവന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റാണ്. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പ്രതിനിധീകരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാന്‍ അവര്‍ തയാറാകില്ല. ഇക്കാരണത്താല്‍ മറ്റൊരു സീറ്റ് എന്നാവശ്യം കേരള കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. അവശേഷിക്കുന്ന സീറ്റുകളില്‍ മൂന്നെണ്ണം സിപിഎം സിറ്റിംഗ് സീറ്റുകളാണ്. അടൂര്‍ സംവരണ മണ്ഡലം സിപിഐയുടെ സീറ്റുമാണ്. സിപിഎമ്മി ന്റെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്.റാന്നി മണ്ഡലം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസ് എം. എന്നാല്‍ റാന്നിയില്‍ ജയസാധ്യത ഘടകമാക്കി രാജു ഏബ്രഹാമിനെ ആറാം അങ്കത്തിന് ഇറക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചെങ്കിലും രാജു ഏബ്രഹാമിന് ഇളവ് നല്‍കണമെന്നാണ് ജില്ലാ…
Read MoreDay: February 25, 2021
ശബരിമലയുമായി ബിജെപി വീണ്ടും വീടുകളില്‍; കേസ് പിന്‍വലിക്കലിന് പിന്നിലെ അജണ്ട പ്രചാരണ വിഷയമാക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണ ആയുധമാക്കാന്‍ വീണ്ടും ബിജെപി ഒരുങ്ങുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുന്നതിനൊപ്പം പൗരത്വ നിയമ ഭേദഗതി സമരത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചു വിട്ടവര്‍ക്കെതിരായ കേസുകള്‍ പിന്വലിക്കുന്നതിനെതിരേയാണ് ബിജെപി രംഗത്തിറങ്ങുന്നത്. രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തിയ സമരമാണ് പൗരത്വ സമരമെന്നാണ് ബിജെപി പറയുന്നത്. ഈ സമരത്തെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെടുത്തുന്നതിന് പിന്നിലെ ലക്ഷ്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടാനാണ് ബിജെപിയുടെ തീരുമാനം. രാജ്യവിരുദ്ധമായ പ്രക്ഷോഭങ്ങളില്‍ ഉള്‍പ്പെട്ടവരെ വെറുതേവിടുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ന്യൂനപക്ഷ പ്രീണനമാണിതെന്ന പ്രചാരണവുമായാണ് ബിജെപി ഇറങ്ങുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തകരുള്‍പ്പെടെ 300 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തത്. അയ്യപ്പ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാമജപ യജ്ഞങ്ങള്‍ നടത്താതിരിക്കാന്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത്…
Read More2000 രൂപയുടെ നോട്ടേ കയ്യിലുള്ളൂവെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറി ! പിന്നെ ഡ്രൈവറുടെ കാശു കൊണ്ട് ജ്യൂസ് കുടിച്ച് യാത്ര; ഒടുവില്‍ കാശു ചോദിച്ചപ്പോള്‍ നൈസായി ‘ഒറ്റ മുങ്ങല്‍’ ; യുവതിയെ നാട്ടുകാര്‍ പൊക്കി…
കൈയ്യില്‍ പണമില്ലാതെ ഓട്ടോയില്‍ കയറിയ യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് നാലുമണിക്കൂര്‍. ബസിനു പോകാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലപ്പുറത്തേക്ക് ഓട്ടോ വിളിച്ച യുവതിയാണ് താരം. ഓട്ടോ ഡ്രൈവര്‍ പണം ചോദിച്ചപ്പോള്‍ യാത്രാമധ്യേ ഇറങ്ങി മുങ്ങിയ യുവതിയെ നാട്ടുകാര്‍ പോാലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പറഞ്ഞുവിട്ടു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരി ഓട്ടോറിക്ഷയില്‍ കയറിയത്. മലപ്പുറത്ത് ബന്ധുവീട്ടില്‍ പോകണമെന്നു പറഞ്ഞ് കയറിയ യുവതി കൈയില്‍ 2000 രൂപയുടെ നോട്ടേയുള്ളൂവെന്നും ചില്ലറയില്ലെന്നും പറഞ്ഞു. അതിനിടെ ജ്യൂസ് വാങ്ങിത്തരണമെന്ന് പറഞ്ഞതോടെ വഴിയില്‍ നിര്‍ത്തി ഓട്ടോഡ്രൈവര്‍ ജ്യൂസും വാങ്ങി നല്കി. ചങ്ങരംകുളത്ത് എത്തിയതോടെ ഓട്ടോയില്‍ ഡീസല്‍ തീര്‍ന്നു. ഡീസല്‍ അടിക്കാന്‍ യുവതിയോട് പണം ആവശ്യപ്പെട്ടതും അവര്‍ ഫോണ്‍ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്നുനീങ്ങുകയായിരുന്നു. ഇതു കണ്ട് ടൗണിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും…
Read Moreമനസിന് സുഖമില്ലാത്തതിനാൽ പോകുന്നുവെന്ന് പറഞ്ഞ്പോയ ജയഘോഷ് തിരിച്ചെത്തി; പളനിയിൽ പോയിരുന്നുവെന്ന് വിശദീകരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നു കാണാതായ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ മുൻ ഗണ്മാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ജയഘോഷ് തുന്പ കരിമണലിലെ വീട്ടിൽ മടങ്ങിയെത്തിയത്. പളനിയിൽ തീർത്ഥയാത്രയ്ക്ക് പോയിരുന്നുവെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ജയഘോഷിനെ കാണാതായത്. അദ്ദേഹത്തിന്റെ ഇരുചക്രവാഹനവും മൊബൈൽ ഫോണും നേമം പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിലായിരുന്നു. വാഹനത്തിൽ നിന്ന് ഒരു കത്തും കണ്ടെടുത്തിരുന്നു. ആത്മഹത്യ ചെയ്യില്ലെന്നും മനസിന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസത്തേക്ക് വിനോദയാത്രയ്ക്ക് പോകുകയാണെന്നുമായിരുന്നു ഉള്ളടക്കം. ജയഘോഷിന്റെ ഭാര്യയുടെ പരാതിയെത്തുടർന്ന് മാൻ മിസിംഗിന് തുന്പ പോലീസ് കേസെടുത്തിരുന്നു. ജയഘോഷ് വീട്ടിൽ മടങ്ങിയെത്തിയ സാഹചര്യത്തിൽ അദ്ദേഹം എവിടെ പോയിരുന്നുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസും എൻഐഎയും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു. വിവാദമായ സ്വർണക്കടത്ത് കേസിനിടെ ജൂലായ് 16ന് ജയഘോഷിനെ കാണാതായിരുന്നു. അടുത്ത…
Read Moreബാഗിന്റെ പിടിയിലും ജീൻസിന്റെ ബട്ടനിലും ഒളിപ്പിച്ചിട്ടും രക്ഷയില്ല; കണ്ണൂരിൽ 151 ഗ്രാം സ്വർണ്ണവുമായി കുമ്പള സ്വദേശി പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു സ്വർണം പിടികൂടി. മഞ്ചേശ്വരം കുമ്പള സ്വദേശി ഷിഹാനിൽ നിന്നാണ് 151 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഇന്നു രാവിലെ ഷാർജയിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഷിഹാൻ. ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെയും ബാഗേജുകളും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ലേഡീസ് ബാഗിന്റെ കൈ പിടിക്കുള്ളിലും ജീൻസ് പാന്റിന്റെ ബട്ടനുളളിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. പരിശോധനയിൽ കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, ബി. യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിട്ട് കുമാർ എന്നിവർ പങ്കെടുത്തു.
Read Moreബ്രോക്കണ്‍ വിന്‍ഡോ “പൊളിക്കില്ല’..! ശബരിമല യുവതീപ്രവേശനത്തെ തുടർന്നുണ്ടായ അക്രമത്തിൽ പോലീസിനെ “തൊട്ട’ കേസില്‍ നടപടി തുടരും; പ്രതികളുടെ ആല്‍ബം ജില്ലാ ആസ്ഥാനങ്ങളില്‍ സുരക്ഷിതം
സ്വന്തം ലേഖകന്‍ കോഴിക്കോട്: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെയുള്ള വ്യാപക സംഘര്‍ഷത്തിലെ പ്രതികളെ പിടികൂടിയ “ബ്രോക്കണ്‍ വിന്‍ഡോ’ തകര്‍ക്കാതെ ആഭ്യന്തരവകുപ്പ്. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ മാത്രമാണ് ഇപ്പോള്‍ മന്ത്രിസഭാ തീരുമാനപ്രകാരം പിന്‍വലിക്കുന്നത്. അതേസമയം പോലീസിനെ ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമായ കേസുകള്‍ പിന്‍വലിക്കുന്നില്ല. ഇതോടെ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ 2019 ജനുവരിയില്‍ ഡിജിപി ആരംഭിച്ച ഓപ്പറേഷനിലൂടെ കണ്ടെത്തിയ കേസുകളെല്ലാം നിലനിര്‍ത്തുമെന്നുറപ്പായി. ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിന് തൊട്ടുപിന്നാലെ സംസ്ഥാന വ്യാപകമായുണ്ടായ അക്രമത്തില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 550 കേസുകളിലായി 745 പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ വിവിധ ഇടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ചിത്രം അടങ്ങിയ ആല്‍ബം തയാറാക്കാനായിരുന്നു ജില്ലാ പോലീസ് മേധാവിമാര്‍ക്കും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും നല്കിയ നിര്‍ദേശം. ഇതുപ്രകാരം എല്ലാ ജില്ലകളിലും ആല്‍ബം തയാറാക്കിയിരുന്നു. ഇത്…
Read Moreഎനിക്കിനി ജീവിക്കണ്ട, എനിക്കു പൈസ കിട്ടിയില്ല; ശരീരമാസകലം തീയാളുമ്പോഴും പോലീസുകാരൻ അലറി വിളിച്ച് പറഞ്ഞ വാക്കുകൾ തിരുനക്കരയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കാതുകൾ ഇപ്പോഴും മുഴങ്ങുന്നു
കൊല്ലാട്: എനിക്കിനി ജീവിക്കണ്ട, എനിക്കു പൈസ കിട്ടിയില്ല- ശരീരമാസകലം തീയാളുന്പോഴും ശശികുമാർ വിളിച്ചു പറഞ്ഞത് ഇതാണ്. തിരുനക്കര മൈതാനി സ്റ്റേജിൽ തീയാളുന്ന കണ്ട് ഓടിയെത്തിയ പാർക്കിംഗ് ചുമതലയുള്ള ജീവനക്കാരൻ ദേഹമാസകലം തീയാളി കിടന്നുരുളുന്ന ശശികുമാറിനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ മരണമൊഴി ഇപ്പോഴും ആ ജീവനക്കാരന്റെ ഉള്ളിലൊരു തേങ്ങലായി അലയടിക്കുന്നു. ജീവനക്കാരനായ ടി.എ. ഉമ്മറാണ് ആദ്യം ശശികുമാറിനെ കാണുന്നത്. ഉടൻ തന്നെ സ്റ്റേജിനു സമീപത്തെ ടാങ്കിൽ നിന്നും വെള്ളമെടുത്ത് ഒഴിച്ചു തീ കെടുത്തി. തുടർന്ന് ഫയർഫോഴ്സിലും വെസ്റ്റ് പോലീസിലും വിവരം അറിയിക്കുകയായിരുന്നു.കടുത്ത സാന്പത്തിക ബാധ്യതയാണ് കൊല്ലാട് നെടുന്പുറത്തു ശശികുമാറിനെ ആത്മഹത്യയിലേക്ക് എത്തിച്ചത്. പന്തൽ ജോലികൾ ചെയ്ത വകയിൽ വൻ തുക ഇദ്ദേഹത്തിന് ഇപ്പോഴും ലഭിക്കാനുണ്ട്. ഇതിനെ പിന്നാലെ സർവീസിലിരുന്നതിന്റെ നടപടിക്രമങ്ങളും ഇഴഞ്ഞതോടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ വന്നു. ഇതാണ് നിരാശയിലേക്കു കൂപ്പുകുത്തി ദാരുണ സംഭവത്തിലേക്കെത്തിച്ചത്. സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും രണ്ടു…
Read Moreആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു; കോട്ടയത്ത് രണ്ടാഴ്ചക്കുള്ളിൽ നടന്നത് നാല് മോഷണങ്ങൾ; പ്രതികളെ പിടികൂടാനാകാതെ പോലീസ്
കോട്ടയം: പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള മോഷണം ജില്ലയിൽ പെരുകുന്നു. ജില്ലയുടെ വിവിധ ഇടങ്ങളിൽ കാണിക്കവഞ്ചികളും നേർച്ചക്കുറ്റികളും കുത്തിത്തുറന്നുള്ള മോഷണം രണ്ടാഴ്ചയ്ക്കുള്ളിൽ നാലിടത്താണ് റിപ്പോർട് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിൽ വൈക്കം ചെന്പ് മുസ്ലിം പള്ളിയിലെ നേർച്ചക്കുറ്റിയാണ് മോഷ്്ടാക്കൾ കുത്തിത്തുറന്നത്. ഇന്നലെ രാവിലെ പള്ളിയിലെത്തിയവരാണ് നേർച്ചക്കുറ്റി തകർത്തു മോഷണം നടത്തിയത് കണ്ടെത്തിയത്.നേർച്ചക്കുറ്റിയിൽനിന്നു പണമെടുത്തിട്ടു മൂന്നു മാസമായി. മോഷ്ടാവിന്റെ ചിത്രം പള്ളിയിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.സമീപ സ്ഥലങ്ങളിലെ കാമറാ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ശനിയാഴ്ച രാത്രിയിലാണ് ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയനിലെ 5229-ാം നന്പർ ശാഖയിൽ കാണിക്കവഞ്ചികളും ഓഫീസും കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇവിടെ നിന്നും 18000 രൂപയോളം മോഷണം പോയതായി ശാഖാ ഭാരവാഹികൾ പറഞ്ഞു.ചങ്ങനാശേരി പോലീസും കോട്ടയത്തു നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും…
Read Moreറോബിൻഹുഡ് മോഡൽ ഓപറേഷൻ; അയർക്കുന്നത്തെ എടിഎം കൗണ്ടറിൽ മോഷണ ശ്രമം; പക്ഷേ, പണി പാളി
അയർക്കുന്നം: റോബിൽഹുഡ് രീതിയിൽ ഓപറേഷൻ നടത്തി. പക്ഷേ, ശ്രമം പാളി. അയർകുന്നത്ത് എടിഎം മോഷണത്തിനു പിന്നിൽ സാങ്കേതിക പരിജ്ഞാനമുള്ള ഹൈടെക് കള്ളനെന്നു സംശയം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഫെഡറൽ ബാങ്കിന്റെ അയർക്കുന്നം ശാഖയോടു ചേർന്നു പ്രവർത്തിക്കുന്ന എടിഎമ്മിൽ കവർച്ചശ്രമം നടന്നത്. എടിഎമ്മിൽ കാമറയുണ്ടെന്നു മനസിലാക്കിയ കള്ളൻ മുഖം മറച്ചാണ് എടിഎം കൗണ്ടറിൽ എത്തിയത്. തുടർന്ന് കാമറയിൽ സ്്രപേ പെയിന്റ് അടിച്ച് കാഴ്ച മറച്ചു. തുടർന്ന് മോഷണ ശ്രമം പുറത്തു നിന്നാരും കാണാതിരിക്കുന്നതിനു എടിഎം കൗണ്ടറിന്റെ വാതിലിന്റെ ചില്ലും സ്പ്രേ പെയിന്റ് അടിച്ചു മറച്ചു. കാമറക്കാഴ്ചകൾ മറച്ചതിനു ശേഷം സിസിടിവി കാമറയുടെ ബന്ധവും വിഛേദിച്ചു.തുടർന്നായിരുന്നു മോഷണ ശ്രമം.ഏറെ നേരം പണിപ്പെട്ടെങ്കിലും പണം അപഹരിക്കാൻ മോഷ്ടാവിനു സാധിച്ചില്ല. നിരാശയോടെ മടങ്ങുകയായിരുന്നു. രാവിലെ എടിഎം കൗണ്ടർ വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് മോഷണശ്രമം ആദ്യം അറിഞ്ഞത്.തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ്…
Read Moreനീതി ലഭിക്കാതെ ലായി യാത്രയായി; നടപടിക്രമങ്ങൾ കടലാസു താളുകളിൽ മാത്രം ഒതുങ്ങിയതിന്റെ ഒരു ഇരകൂടി; നഗരമധ്യത്തിൽ പരസ്യമായി റിട്ട.പോലീസുകാരൻ ജീവനൊടുക്കിയതിന് പിന്നിലെ വിവരങ്ങൾ ഇങ്ങനെ…
കോട്ടയം: ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലും നീതി ലഭിക്കാതെ ലായി യാത്രയായി. നടപടിക്രമങ്ങൾ കടലാസു താളുകളിൽ മാത്രം ഒതുങ്ങിപ്പോയതോടെ പെൻഷനും സേവനകാലത്തെ ശന്പളവും നേടിയെടുക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിൽ പരാജിതനായാണ് റിട്ടയേർഡ് പോലീസുകാരൻ സ്വയം മരണം വരിച്ചത്. ഇന്നലെ നഗരമധ്യത്തിൽ പരസ്യമായി ശരീരത്തു പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ റിട്ടയേർഡ് എഎസ്ഐയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പിൽ നടക്കും.സർവീസിൽനിന്നും വിരമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ അടക്കമുള്ള ആനൂകൂല്യങ്ങൾ ലഭിക്കാതെ വന്നതോടെയാണ് കോട്ടയം തിരുനക്കര മൈതാനി സ്റ്റേജിൽ ഇന്നലെ മൂന്നരയോടെ കൊല്ലാട് നെടുംപറന്പിൽ ശശികുമാർ (ലായി-60) ജീവനൊടുക്കിയത്. ശരീരമാസകലം കത്തിക്കരിഞ്ഞു പൊള്ളലേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെ ഒന്നരയോടെ മരിച്ചു.2012 മുതൽ പോലീസ് സേനയിൽ സർവീസ് ബ്രേക്ക് നേരിട്ട ഇദ്ദേഹം 2016 ലാണ് സർവീസിൽനിന്നും സ്വയം വിരമിച്ചത്. ഇതിനുശേഷം സ്വയം വിരമിക്കലിന്റെ അടക്കമുള്ള…
Read More