വർക്ക് ഫ്രം ഹോമിൽ സംതൃപ്തരാണ്; എന്തിനാണ് ഇപ്പോൾ തിരിച്ചുവിളിക്കുന്നത്? കമ്പനികളുടെ നടപടിയ്‌ക്കെതിരെ യുവതി; വീഡിയോ വൈറൽ

കോവിഡ് 19നെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യം മുഴുവൻ സ്തംഭിച്ചു. ഓഫീസുകൾ താത്കാലികമായി അടച്ചു, പൊതുഗതാഗതം പൂർണമായും നിർത്തിവച്ചു. പക്ഷെ ഐടി കന്പനികൾ ഉദ്യോഗസ്ഥർക്കെല്ലാം വർക്ക് ഫ്രം ഹോം നൽകി. നിരവധിപേർ മാസങ്ങളായി വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാൽ‌ കോവിഡ് വാക്സിൻ എത്തിയതും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതുമായ സാഹചര്യത്തിൽ കന്പനികൾ പതിയെ വർക്കം ഫ്രം ഹോം നിർത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കന്പനികളുടെ ഈ നടപടിക്കെതിരേ രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യുവതി. ഹർജാസ് സേത്തി എന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. ‘ഓഫിസിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മടുപ്പുണ്ട്.’ എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ‘എന്തിനാണ് അവർ ഇപ്പോൾ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും ഇപ്പോൾ സംതൃപ്തരാണ്. യാത്ര ചെയ്യുന്നില്ലാത്തതിനാൽ വരുമാനം വർധിച്ചിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ വേറെ കാര്യമായ ചെലവുകളൊന്നും ഇല്ല.…

Read More

പത്തിവിരിച്ച് നിൽക്കുന്ന മൂർഖൻ; റാഞ്ചാൻ റെഡിയായി പരുന്ത്; ഒടുവിൽ ട്വിസ്റ്റ്; വീഡിയോ വൈറലാകുന്നു…

പത്തിവിരിച്ച് നിൽക്കുന്ന മൂർഖൻ പാന്പിനെ റാഞ്ചാൻ ശ്രമിക്കുന്ന പരുന്തിന്‍റെ വീഡിയോ വൈറലാകുന്നു. ചെന്നൈ നിവാസിയായ പക്ഷിനീരീക്ഷകനും വന്യജീവി ഫൊട്ടോഗ്രഫറുമായ കാർത്തിക് രാമമൂർത്തിയാണ് വീഡിയോ പകർത്തിയത്. പുൽമേട്ടിൽ പത്തിവിരിച്ചു നിൽക്കുന്ന പാമ്പിനു മുന്നിലൂടെ തക്കം പാർത്തു പരുന്ത് നടക്കുന്നതും മെല്ലെ പറന്ന് റാഞ്ചാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തക്കംകിട്ടിയാൽ പാന്പുകളെയും പരുന്ത് അകത്താക്കാറുണ്ട്. വളരെ എളുപ്പത്തിൽ ഇവയെ പിടിക്കാൻ കഴിയുന്നതിനാലാണ് പാന്പുകളെ പരുന്ത് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഈ വീഡിയോയുടെ അവസാനം പരുന്തിനെ പാന്പ് കൊത്തിയോടിക്കുകയാണ്. ഏകദേശം അരക്കിലോമീറ്റർ അകലെനിന്നാണ് ഈ വീഡിയോ പകർത്തിതെന്ന് കാർത്തിക് രാമമൂർത്തി പറഞ്ഞു.

Read More

14കാരിയെ ഇന്‍സ്റ്റഗ്രാം കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചത് എട്ടു മാസത്തോളം ! മയക്കു മരുന്ന് നല്‍കി പെണ്‍കുട്ടിയെ അടിമയാക്കിയ ശേഷം ചൂഷണം ചെയ്തത് ഏഴുപേര്‍…

വെറും 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഒരു സംഘം യുവാക്കള്‍ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം. മുഖ്യപ്രതിയായ 30കാരന്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും വീട്ടുകാര്‍ അറിയാതെ വീട്ടില്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പിടിയിലായത്. 22 വയസുള്ളവരാണ് അറസ്റ്റിലായവര്‍. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടി പരിചയപ്പെട്ട 30 കാരനായ യുവാവാണ് മുഖ്യപ്രതി. ഇയാളുടെ ഒത്താശയോടെ മറ്റ് ആറ് പേര്‍ പീഡനത്തിരയാക്കുകയാരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എട്ട് മാസത്തോളമായി പെണ്‍കുട്ടി ഇവരുടെ വലയിലായിരുന്നു. പീഡനത്തിരയായ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം…

Read More

ചെറിയപുള്ളിയല്ല ഇവൻ..! കടലിൽ മാസ് കാട്ടി രാഹുൽ ഗാന്ധി- വീഡിയോ

കൊല്ലം: എല്ലാവരും നോക്കി നിൽക്കെ ഭയമേതുമില്ലാതെ അഴക്കടലിലേക്ക് ആ നീല ടീഷർട്ടുകാരൻ എടുത്തുചാടി. വേറെയാരുമല്ല കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന ആ താരം. കൊല്ലത്തുനിന്നും മത്സ്യബന്ധന തൊഴിലാളികളുമായുള്ള ബോട്ടുയാത്ര ആഴക്കടലിൽ എത്തിയപ്പോഴാണ് രാഹുൽ കടലിലേക്ക് എടുത്തു ചാടി സാഹസിക നീന്തൽ നടത്തിയത്. മീനെടുക്കാനായി ഒരു തൊഴിലാളി വെള്ളത്തിൽ ചാടിയപ്പോൾ രാഹുലും ഒപ്പം ചാടുകയായിരുന്നു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗാണ്. മത്സ്യത്തൊഴിലാളികളുടെ യാതനകളും ബുദ്ധിമുട്ടുകളും നേരിട്ട് അറിയുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ബോട്ടിൽ കയറിയ അദ്ദേഹം തൊഴിലാളികൾ ചെയ്യുന്ന എല്ലാ ജോലികളും അതുപോലെ ചെയ്തുനോക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി രാഹുൽ വാടി കടപ്പുറത്ത് എത്തിയത്. തുടർന്നായിരുന്നു മത്സ്യബന്ധന തൊഴിലാളികളുമായുള്ള ബോട്ടുയാത്ര. ബിജു ലോറൻസിന്‍റെ ഉടമസ്ഥതയിലുള്ള പൂണ്ടിമാതാ എന്ന ബോട്ടിലായിരുന്നു യാത്ര. രാഹുലിന്‍റെ യാത്രയ്ക്കായി തയാറായി നിൽക്കാൻ ബിജു ലോറൻസിനും മറ്റ്…

Read More

വെള്ളിയാഴ്ച ഭാരത് ബന്ദ്; കേരളത്തെ ബാധിച്ചേക്കില്ല; കാരണം…

കോഴിക്കോട്: വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ്. ഇന്ധനവില വർധന പിൻവലിക്കുക, ജിഎസ്ടിയിലെ സങ്കീർണതകൾ പരിഹരിക്കുക, പുതിയ ഇ വേ ബിൽ എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 40000 വ്യാപാര സംഘടനകൾ ബന്ദിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് അറിയിച്ചു. അതേസമയം, ബന്ദ് കേരളത്തെ സാരമായി ബാധിച്ചേക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദിന് പിന്തുണ നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Read More

ഒരു ലിറ്റര്‍ പെട്രോളിന് വെറും 1.45 രൂപ മാത്രം ! ഇത് അതിശയോക്തിയല്ല യാഥാര്‍ഥ്യം…

രാജ്യത്ത് പെട്രോള്‍ വില നൂറിലെത്തി നില്‍ക്കുമ്പോള്‍ ഒന്നര രൂപയില്‍ താഴെയുള്ള തുകയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടിയാല്‍ കാര്യം കുശാലല്ലേ… ഈ വാര്‍ത്ത കേട്ട് അതിശയോക്തിയെന്ന് തള്ളിക്കളയാന്‍ വരട്ടെ, സംഭവം സത്യമാണ് പക്ഷെ പെട്രോള്‍ വാങ്ങാന്‍ വെനസ്വേല വരെ പോകേണ്ടി വരും ലോകത്ത് ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യമാണ് തെക്കേ അമേരിക്കന്‍ രാഷ്ട്രമായ വെനെസ്വേല. പെട്രോള്‍ ലിറ്ററിന് വെറും 1.45 രൂപയാണ് (0.02 യു.എസ് ഡോളര്‍) വെനസ്വേലയിലെ വില. പ്രമുഖ ക്രൂഡോയില്‍ ഉല്‍പ്പാദക രാജ്യമായ വെനസ്വേലയില്‍ ഏറ്റവും വില കുറഞ്ഞ വസ്തുക്കളിലൊന്നാണ് പെട്രോള്‍. ഇത്ര കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്ന വെനസ്വേല ഒരു സമ്പന്ന രാജ്യമായിരിക്കുമെന്ന് കരുതേണ്ട. ഒരുകാലത്ത് സമ്പന്ന രാജ്യമായിരുന്ന വെനസ്വേല ഇന്ന് ലാറ്റിനമേരിക്കയിലെ ദരിദ്ര്യ രാജ്യങ്ങളിലൊന്നാണ്. നാണയപ്പെരുപ്പം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മറ്റ് അവശ്യസാധനങ്ങള്‍ക്കെല്ലാം വന്‍ വിലയാണ് ഇവിടെ. അനിയന്ത്രിത പണപ്പെരുപ്പവും പട്ടിണിയും ഒക്കെച്ചേര്‍ന്ന്…

Read More

 നിയന്ത്രണം വിട്ട് പുലർച്ചെ മെട്രോ തൂണിൽ ബൈക്കിടിച്ച് കയറി യുവാക്കൾക്ക് പരിക്ക്; സംഭവം നടന്ന ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കൊച്ചി: എറണാകുളം എളംകുളത്ത് ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ദാരുണാന്ത്യം. കടവന്ത്ര കെ കോളനി നിവാസികളായ ചാത്തേടത്ത് വേണുവിന്‍റെ മകന്‍ വിശാല്‍(25), പല്ലുമുറ്റം സുരേന്ദ്രന്‍റെ മകന്‍ സുമേഷ്(24) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മെട്രോ തൂണിലിടിച്ചാണ് അപകടമുണ്ടായതെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ പോകുംവഴിയായിരുന്നു അപകടം നടന്നത്. സുമേഷാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അപകടംകണ്ട് ഓടിക്കൂടിയവര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയന്ത്രണംവിട്ട ബൈക്ക് മെട്രോ തൂണിൽ ഇടിച്ചതാകാമെന്നാണു പോലീസിന്‍റെ കണക്കുകൂട്ടല്‍. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് ടെസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനുംശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Read More

വൈക്കത്തെ ചുവപ്പു കോട്ട പിടിച്ചെടുക്കാൻ  യുഡിഎഫ്; കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണ്‍ പി.ആർ. സോനയെ രംഗത്തിറക്കുന്നു

വൈക്കം: നിയമസഭ തെരഞ്ഞെടുപ്പിൽ വൈക്കത്ത് എൽഡിഎഫ് സ്ഥാനാർഥിയായി സി.കെ. ആശ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ ചുവപ്പു കോട്ട പിടിച്ചെടുക്കാൻ കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണ്‍ പി.ആർ. സോനയെ രംഗത്തിറക്കാൻ യുഡിഎഫിൽ നീക്കം. കോട്ടയം നഗരസഭ ചെയർപേഴ്സണെന്ന നിലയിൽ ജന ശ്രദ്ധ നേടിയ സോനയെ മൽസരിപ്പിച്ചു അനുകൂലമായ ഘടകങ്ങളെ ഏകോപിപ്പിച്ചു അട്ടിമറി വിജയം നേടാമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. എൽഡിഎഫ് പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന തലയാഴം, വെച്ചൂർ പഞ്ചായത്തുകൾ ഇക്കുറി തിരിച്ചുപിടിച്ചത് യുഡിഎഫിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം വൈക്കത്തു നടത്തിയ വികസന പ്രവർത്തനങ്ങൾ സി.കെ. ആശയ്ക്കു വൻ ഭൂരിപക്ഷത്തോടെയുള്ള വിജയം നേടിത്തരുമെന്നാണ് എൽഡിഎഫ് നേതൃത്വം കരുതുന്നത്. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥിയായി മൽസരിച്ച് 35,000 വോട്ടുകൾ നേടി ഇരു മുന്നണികളെയും ഞെട്ടിച്ച എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ബിഡിജെഎസ് പിളർന്നപ്പോൾ യുഡിഎഫിനൊപ്പം പോയ വിഭാഗത്തിന്‍റെ കൂടെയാണ്. എൻ.കെ. നിലകണ്ഠൻ…

Read More

വാഹനം കടത്തൽ നിധിന് ഹരം; കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് കടുത്ത വാഹന പ്രേമി; മോഷ്ടിച്ചു കൊണ്ടുപോകാൻ ഏറ്റവും കൂടുതൽ ഇഷ്ടം ടിപ്പർ ലോറിയെന്ന് നിധിൻ

കൊട്ടാരക്കര: രാത്രിയിൽ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി ക്കൊണ്ടു പോയ സംഭവത്തിലെ പ്രതി നിധിന് വാഹനങ്ങൾ കടത്തിക്കൊണ്ടു പോവുകയെന്നത് ഹരമായിരുന്നുവെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി.എസ് നിവാസിൽ നിധിൻ വി.എസ് പാലക്കാട്ടു നിന്നും കൊട്ടാരക്കര പോലീസിന്‍റെ പിടിയിലായത്. ഫെബ്രുവരി ഏഴിന് രാത്രി 11.30നാണ് ആർ എ സി 354 വേണാട്‌ ബസ് കടത്തിക്കൊണ്ടുപോയത്. പിന്നീട് പരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ ബസ് കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു നിധിൻ. പാലക്കാട്ടുനിന്നുമാണ് പ്രതി പിടിയിലായത്. വാഹന ഭ്രമം കൂടിയ നിധിൻ നിരവധി ടിപ്പർ മോഷണക്കേസുകളിൽ പ്രതിയാണ്. വീട്ടിൽ നിന്നും പണ്ടേ നാടുവിട്ടു പോയി.ടിപ്പറുകളോടാണ് നിധിന് താൽപ്പര്യക്കൂടുതൽ. സൗകര്യപ്രദമായി കിട്ടുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടു പോകും. സ്ഥിരമായി ഒരിടത്തും നിൽക്കാതെ കറങ്ങി നടക്കും.…

Read More

19 വർഷത്തിന് ശേഷം ആ വിധിയെത്തി; കുപ്പത്തെ സിപിഎം പ്രവർത്തകൻ ദിനേശിനെ വധിക്കാൻ ശ്രമച്ചകേസ‌ിൽ ലീഗുകാർക്കു തടവും പിഴയും

പയ്യന്നൂര്‍: കുപ്പത്തെ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. കുപ്പം വൈര്യാംകോട്ടം സ്വദേശി കല്ലിങ്കല്‍ ദിനേശനെ മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് 19 വര്‍ഷത്തിന് ശേഷം പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതിയുടെ വിധിയുണ്ടായത്. കുപ്പത്തെ ലീഗ് പ്രവര്‍ത്തകരായ ആവാര സുബൈര്‍ (45), നാഗേഷ് മുസ്തഫ (50), ഉളിയന്‍ മൂലയില്‍ മൊയ്തീന്‍ (39), മീത്തലെ വളപ്പില്‍ ഷഫീഖ് (38), ഉളിയന്‍ മൂലയില്‍ തയ്യൂബ് (38) എന്നിവര്‍ 14 വര്‍ഷം നാലുമാസം തടവും 37,500 രൂപ വീതം പിഴയൊടുക്കാനുമാണ് വിധി. ആയുധം ഒളിപ്പിച്ച് വെക്കാന്‍ സഹായിച്ച ഏഴാം പ്രതി പാലക്കോടന്‍ ഷബിറിനെ (38)രണ്ടുവര്‍ഷത്തെ ശിക്ഷ വിധിച്ച് ജാമ്യത്തില്‍ വിട്ടു. 2001 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം .ചെങ്കല്‍ ലോഡിംഗ് തൊഴിലാളിയായ ദിനേശന്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ രാത്രി 7.45ന് കുപ്പം പുഴക്കരയിലെ റോഡില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു…

Read More