ജോജി തോമസ് നെന്മാറ: പനനൊങ്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. നെല്ലിയാന്പതി റോഡിൽ വിനോദസഞ്ചാരികളെ കാത്ത് പനനൊങ്ക് വിൽപ്പന നടത്തുന്നത് വില ഒന്നിന് 15 രൂപ നിരക്കിലാണ്. തെങ്ങിൻ കരിക്ക് വിൽപ്പനയോടൊപ്പമായാണ് പനനൊങ്ക് വിൽക്കുന്നത്. വേനൽ ചൂട് കൂടിയതോടെ പാലക്കാട് ടൗണിലും പ്രാന്തപ്രദേശങ്ങളിലും പ്രാദേശികമായി കരിന്പനകളിൽ നിന്ന് വെട്ടിയെടുത്ത് പെട്ടിഓട്ടോ പോലുള്ള വാഹനങ്ങളിൽ എത്തിച്ച് റോഡരികിൽ ഇറക്കി മധുരമുള്ള പനനൊങ്കിന്റെ കണ്ണ് ഭാഗം മാത്രം എടുത്ത് പ്ലാസ്റ്റിക് കൂടുകളിലാക്കിയും വിൽപ്പന തകൃതിയാക്കുന്നു. ഇത്തരത്തിൽ ചൂഴ്ന്നെടുത്ത് വെള്ളം നഷ്ടപ്പെടാതെ എടുത്ത 10 എണ്ണം 70 രൂപയ്ക്കാണ് കച്ചവടക്കാർ റോഡരികിൽ വിൽക്കുന്നത്. തൃശ്ശൂർ ജില്ലയിലാണ് പനനൊങ്കിന് ആവശ്യക്കാരേറെ. കൊഴിഞ്ഞാന്പാറ, വടകരപ്പതി, കോഴിപ്പാറ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നാണ് പനനൊങ്ക് വ്യാപകമായി വ്യാപാരികൾ ശേഖരിക്കുന്നത്. ആണ് പനകൾ കള്ള് ചെത്താൻ ഉപയോഗിക്കുന്നതിനാൽ പെണ് പനകളിൽ നിന്നാണ് നൊങ്ക് വെട്ടുന്നതിന് പാകമായ കുലകൾ വെട്ടിയെടുക്കുന്നത്. കുലകളുടെ…
Read MoreDay: February 28, 2021
അരുണ്‍ മാങ്ങാണ്ടി! ടെലിഫിലിമിലെ അഭിനയത്തിനു സംസ്ഥാന അവാർഡ് ലഭിച്ച നടന്; മുൻ ക്രിമിനൽ-ഗുണ്ടാ കേസ് പ്രതിയും നടനും കഞ്ചാവുമായി പിടിയിൽ
തൃശൂർ: നിരവധി ക്രിമിനൽ -അബ്കാരി കേസുകളിലും ഗുണ്ടാ ആക്രമണങ്ങളിലും ഉൾപ്പെട്ട പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിൽ. മറ്റത്തൂർ ഒന്പതുങ്ങൽ സ്വദേശി വട്ടപ്പറന്പിൽ കരിമണി എന്നറിയപ്പെടുന്ന ബിനീത്, ഇയാളുടെ സഹായിയും ടെലിഫിലിം അഭിനേതാവുമായ വെള്ളിക്കുളങ്ങര മോനൊടി സ്വദേശി ചെഞ്ചേരിവളപ്പിൽ അരുണ്‍ എന്നിവരെയാണ് എക്സൈസ് ഇന്റലിജൻസും സ്പെഷൽ സ്ക്വാഡും ചേർന്നു പിടികൂടിയത്. ഇരിങ്ങാലക്കുട ഒതുക്കുങ്ങൽ മാങ്കുറ്റിപ്പാടത്തുവച്ചാണ് ബൈക്ക് സഹിതം ഇവർ പിടിയിലായത്. വില്പനയ്ക്കു കൊണ്ടുപോയിരുന്ന ഒന്നരകിലോ കഞ്ചാവും ഇവരിൽനിന്നു പിടിച്ചെടുത്തു. ജില്ലയിലെ ആൾസഞ്ചാരം കുറവുള്ള വിജനമായ ഉൾപ്രദേശങ്ങളിൽ മയക്കുമരുന്നു വില്പന സജീവമാകുന്നതായി എക്സൈസ് ഇന്റലിജൻസിനു വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കോടാലി പെട്രോൾ പന്പിൽ വച്ച് ഒരാളെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും ബിനീത് പ്രതിയാണ്. തുടർന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ കഞ്ചാവു വില്പനയിലേക്കു തിരിയുകയായിരുന്നു. ഷോർട്ട്ഫിലിം, ടെലിഫിലിം മേഖലകളിൽ…
Read Moreകിണർ കുഴിക്കുന്നതിനിടെ അപൂർവ ഇനത്തിൽപ്പെട്ട പതിനഞ്ചോളം പാമ്പുകളെ കണ്ടെത്തി; പാമ്പുകളെക്കുറിച്ച് വനപാലകര്‍ പറഞ്ഞതിങ്ങനെ…
പുന്നംപറന്പ്: കിണർ കുഴിക്കുന്നതിനിടെ അപൂർവ ഇനത്തിൽപ്പെട്ട പാന്പുകളെ കണ്ടെത്തി. മച്ചാട് ഗവ.സ്കൂളിന് സമീപം താമസിക്കുന്ന തേവർമഠം വീട്ടിൽ വർഗീസിന്റെ വീട്ടിൽ കിണർ കുഴിക്കുന്നതിനിടയിലാണ് പാന്പുകളെ കണ്ടെത്തിയത്. പതിനഞ്ചോളം പാന്പുകളെയാണു തൊഴിലാളികൾ ബക്കറ്റിലാക്കി കരയ്ക്കെത്തിച്ചത്. വാഴാനി ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും വനപാലകരെത്തി പാന്പുകളെ വാഴാനിയിലേക്കു കൊണ്ടുപോയി. ഇവയെ പിന്നീടു വാഴാനി അണക്കെട്ടിൽ നിക്ഷേപിച്ചു. മണ്ണിനടിയിൽ കാണപ്പെടുന്ന അപൂർവ ഇനം മത്സ്യ ഇനത്തിൽപ്പെട്ടവയാണ് ഇവയെന്നു വനപാലകർ പറഞ്ഞു.
Read More