തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ യുഡിഎഫ് എതിർക്കുകയാണെന്നു വിലപിക്കുന്ന മുഖ്യമന്ത്രി എൽഡിഎഫിന്റെ ചരിത്രം മറക്കുകയും മറയ്ക്കുകയും ചെയ്യരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനോപകാരപ്രദമായ പ്രവർത്തനങ്ങളെയും പദ്ധതികളെയും എതിർക്കുകയും തകർക്കുകയും ചെയ്തത് സിപിഎമ്മാണ്. അഴിമതിയിൽ മുങ്ങിയ ആഴക്കടൽ മത്സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിർത്തത്. അതു സിപിഎമ്മിനും സർക്കാരിനും അംഗീകരിക്കേണ്ടി വന്നു. എൽഡിഎഫ് എതിർത്ത ചില പദ്ധതികൾ അദ്ദേഹം അക്കമിട്ടു ചൂണ്ടിക്കാട്ടി. 1. വിഴിഞ്ഞം പദ്ധതി- സംസ്ഥാന സർക്കാരിന് 3500 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിൽ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ആരോപിച്ചത്. ഇതേക്കുറിച്ച് ഈ സർക്കാർ ജുഡീഷൽ കമ്മീഷനെ വച്ച് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. 2. കണ്ണൂർ വിമാനത്താവളം- റണ്‍വേയുടെ നീളം കൂട്ടണം, കൂടുതൽ സ്ഥലം എടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കണ്ണൂർ വിമാനത്താവള പദ്ധതിയെ എതിർത്തത്. എന്നാൽ അഞ്ചു വർഷം കിട്ടിയിട്ടും ചെറുവിരൽ…
Read MoreDay: February 28, 2021
കാർഷിക നിയമം മൂന്നു വർഷത്തേക്ക് നടപ്പാക്കരുത്… ! കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ബാബ രാംദേവ്
പ്രത്യേക ലേഖകൻ ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാൻ വിവാദ കാർഷിക നിയമങ്ങൾ മൂന്നു വർഷത്തേക്കു സസ്പെൻഡ് ചെയ്യണമെന്നു ബാബ രാംദേവ്. പുതിയ കാർഷിക നിയമങ്ങൾ മാറ്റിവച്ച ശേഷം കർഷകരുമായി ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കുകയാണു കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സമൽഖയിൽ ഒരു പ്രമുഖ ബിസിനസുകാരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണു കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവന രാംദേവ് നടത്തിയത്. സർക്കാരിന്റെയോ കരാർ കൃഷിക്കാരുടെയോ വക്താവല്ല താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രസർക്കാരും കർഷകരും തമ്മിൽ സമാധാനത്തിനാണ് ആഗ്രഹം. പ്രതിസന്ധി പരിഹരിക്കപ്പെടണം. രാജ്യത്തിനും കർഷകർക്കും താത്പര്യമുള്ള കാർഷിക നയങ്ങളെക്കുറിച്ചു സർക്കാരും കർഷകരും ഒരുമിച്ചിരുന്നു ചർച്ച ചെയ്യണം. ഇപ്പോൾ പ്രശ്നം പരിഹരിക്കാൻ കർഷകരോ, സർക്കാരോ തയാറല്ല. ഈ സ്ഥിതി മാറണം. എല്ലാ പ്രശ്നങ്ങൾക്കും മധ്യത്തിലായി ഒരു പരിഹാരമുണ്ടെന്നും രാംദേവ് ഓർമിപ്പിച്ചു. ഒന്നര വർഷത്തേക്കു നിയമം നടപ്പിലാക്കുന്നതു സസ്പെൻഡു ചെയ്യാമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതു…
Read Moreഇനി വേണ്ട, റമ്മികളി! ഓണ്‍ലൈൻ റമ്മിക്കു നിരോധനം; സർക്കാർ വിജ്ഞാപനമിറക്കി; ഓണ്‍ലൈൻ റമ്മി കളിച്ച് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ നിരവധി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി. 1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓണ്‍ലൈൻ റമ്മിക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്. 1976ൽ നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം, ആക്ടിന്റെ 14-എ വകുപ്പ് അനുസരിച്ച് ചൂതാട്ടമല്ലാത്ത, വൈദഗ്ധ്യത്തിന് കൂടുതൽ പ്രാധാന്യമുള്ള റമ്മി കളിയെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പുതിയ വിജ്ഞാപനം 14-എയിൽ, ഇളവ് നൽകിയിരിക്കുന്ന കളികളുടെ പട്ടികയിൽ”പണം വച്ചുള്ള ഓണ്‍ലൈൻ റമ്മി ഒഴികെ’ എന്ന് പുതുതായി കൂട്ടിച്ചേർത്തുകൊണ്ടാണ് ഓണ്‍ലൈൻ റമ്മിക്ക് നിരോധനമേർപ്പെടുത്തിയത്. നേരത്തേ ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളും സമാന രീതിയിൽ ഓണ്‍ലൈൻ റമ്മിക്ക് നിയമപരമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിലവിലുള്ള നിയമമനുസരിച്ച് പരസ്യമായി പണം വച്ചുള്ള ചീട്ടുകളിക്കെതിരേ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയും. എന്നാൽ, അടുത്ത കാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈൻ റമ്മി കളി…
Read Moreകണക്കുകൂട്ടൽ തെറ്റി! തെരഞ്ഞെടുപ്പു വേഗത്തിലായതു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയും ഒരു പരിധിവരെ ബിജെപിയെയും വെട്ടിലാക്കി
പ്രത്യേക ലേഖകൻ ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വേഗത്തിലായതു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയും ഒരു പരിധിവരെ ബിജെപിയെയും വെട്ടിലാക്കി. കേരളത്തിൽ ഏപ്രിൽ ആദ്യം തെരഞ്ഞെടുപ്പു നടത്തണമെന്നു സംസ്ഥാന സർക്കാരും എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടിരുന്നെങ്കിലും ഏപ്രിൽ ആറിന് വോട്ടെടുപ്പ് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ, പശ്ചിമബംഗാളിൽ എട്ടു ഘട്ടമായി തിരിച്ചു തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ തന്ത്രങ്ങളെ സഹായിക്കുന്നതാണു നാലു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും പോളിംഗ് തീയതികളെന്നാണു പൊതുവായ വിലയിരുത്തൽ. മാർച്ചിലാകും തെരഞ്ഞെടുപ്പു പ്രഖ്യാപനമെന്ന രീതിയിൽ ആസാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും പ്രതിപക്ഷ പാർട്ടികളെ വെട്ടിലാക്കാനായിരുന്നു എന്ന നിരീക്ഷണവുമുണ്ട്. കോണ്‍ഗ്രസ്, തൃണമൂൽ, സിപിഎം തുടങ്ങിയ പാർട്ടികളുടെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സാവധാനത്തിലാകാൻ മോദിയുടെ പ്രസ്താവന കാരണമായി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിലെ മുന്നണികളുടെ സീറ്റുവിഭജനം പൂർത്തിയാക്കാൻ പോലും ഇനിയും കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിൽ കൂടുതൽ സീറ്റു ചോദിച്ച…
Read Moreതട്ടിക്കൊണ്ടുപോകപ്പെട്ട 317 പെൺകുട്ടികളെ കണ്ടെത്താൻ ഊർജിത അന്വേഷണം; സമീപത്തെ വനത്തിലേക്കാണു കടത്തിയതെന്നു സൂചന
അബൂജ: നൈജീരിയയിലെ സംഫാറ സംസ്ഥാനത്തെ ഗേൾസ് സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 317 പെൺകുട്ടികളെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുകയാണ്. ഹെലികോപ്റ്ററുകൾ അടക്കം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതായി പോലീസ് അറിയിച്ചു. സ്കൂൾ സ്ഥിതി ചെയ്യുന്ന ജാംഗ്ബെ പട്ടണത്തിലെ നിവാസികൾ അക്രമാസക്തരായി. വെള്ളിയാഴ്ച അർധരാത്രി ആയുധങ്ങളുമായി എത്തിയ നൂറോളം പേർ സ്കൂൾ ഡോർമിറ്ററിയിൽനിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സമീപത്തെ വനത്തിലേക്കാണു കടത്തിയതെന്നു സൂചനയുണ്ട്. ഇതിനിടെ, രണ്ടാഴ്ച മുന്‍പ് നൈജർ സംസ്ഥാനത്തെ കഗാരയിലെ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 27 വിദ്യാർഥികളും ജീവനക്കാരും അടക്കം 42 പേർ ശനിയാഴ്ച മോചിതരായി.
Read Moreപത്തനംതിട്ടയും കെ.കെ. നായരും! 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരളത്തിലെ ഒരു നിയമസഭ മണ്ഡലമായിരുന്നു…
പത്തനംതിട്ട: പത്തനംതിട്ട എന്ന പേരിൽ ഇന്ന് ഒരു നിയമസഭ മണ്ഡലമില്ല. 1957 മുതൽ 2006ലെ തെരഞ്ഞെടുപ്പുവരെ പത്തനംതിട്ട കേരളത്തിലെ ഒരു നിയമസഭ മണ്ഡലമായിരുന്നു. 2009 ലെ മണ്ഡല പുനർവിഭജന വേളയിൽ ജില്ലാ ആസ്ഥാനമായിട്ടു കൂടി പത്തനംതിട്ടയുടെ പേരിൽ ഒരു മണ്ഡലം ലഭിച്ചില്ല. പകരം ആറന്മുള മണ്ഡലത്തിന്റെ ആസ്ഥാനമായി പത്തനംതിട്ട മാറുകയായിരുന്നു.പഴയ പത്തനംതിട്ട മണ്ഡലം കെ.കെ. നായർ എന്ന ഒരു എംഎൽഎയുടെ പതിറ്റാണ്ടു നീണ്ടുനിന്ന പൊതുപ്രവർത്തനത്തിന്റെ തട്ടകമായിരുന്നു. എംഎൽഎ എന്ന സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തി പത്തനംതിട്ട ജില്ല രൂപീകരിച്ചതുൾപ്പെടെ പതിറ്റാണ്ടുകൾ മണ്ഡലത്തെ പ്രണയിച്ചയാളാണ് കെ.കെ. നായർ. നായർ കളം ഒഴിഞ്ഞതിനു പിന്നാലെ മണ്ഡലവും ഇല്ലാതായെന്നത് ചരിത്രം. പത്തനംതിട്ട എന്ന പേരിൽ ഒരു മണ്ഡലം ഉണ്ടായി രണ്ടാമത്തെ തെരഞ്ഞെടുപ്പു മുതൽ അവസാനത്തെ തെരഞ്ഞെടുപ്പുവരെ നായർ സ്ഥാനാർഥിയായിരുന്നു. 12 തവണ മത്സരിച്ചതിൽ എട്ടുതവണയും വിജയം നേടിയ ചരിത്രമാണ് പത്തനംതിട്ട കളപ്പുരയ്ക്കൽ…
Read Moreഏഷ്യയിൽ ഏറ്റുവുമധികം കാറ്റ് ലഭിക്കുന്ന സ്ഥലങ്ങളിലൊന്ന്..! രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
ബെന്നി മുക്കുങ്കല്‍ മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ – തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന കാട്ടുപാത ചെന്നെത്തുന്നത് കാഴ്ചകളുടെ നെറുകയിലേക്കാണ്. പാതയുടെ ഇരുവശത്തും ഇല്ലിക്കൂട്ടങ്ങള് കൂട്ടിനുണ്ട്. ഇടുങ്ങിയ കാട്ടുപാത. മലമുകളിലേക്കുള്ള യാത്ര തടയാന്‍ കാറ്റ് എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. വര്‍ഷം മുഴുവന്‍ അതിശക്തമായ കാറ്റ് വീശുന്ന പ്രദേശമാണ് രാമയ്ക്കല്‍മേട്. മണിക്കൂറില്‍ 35 കിലോ മീറ്ററാണ് ഇവിടെ കാറ്റിന്റെ ശരാശരി വേഗം. ഏഷ്യയില്‍ ഏറ്റവും അധികം കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്. കുന്നിന് നെറുകയില്‍ രാമക്കല്ല് ആകാശത്തേക്ക് തല ഉയര്‍ത്തി നിലയുറപ്പിച്ചിരിക്കുന്നു. കാറ്റിനെ എതിര്‍ത്തുതോല്‍പ്പിച്ച് പാറക്കൂട്ടത്തെ കീഴടക്കാന്‍ മനസ് വെമ്പല്‍ കൊള്ളും. പാറക്കൂട്ടങ്ങളുടെ കിടപ്പ് അല്പം ഭയം പകര്ന്നുനല്കാതിരിക്കില്ല. ശ്രദ്ധാപൂര്‍വം വേണം ഓരോ ചുവടും വയ്ക്കാന്‍. ഇതുപോലെ വളരെ കുറച്ച് ദൂരം മാത്രം നടന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3500 അടിയിലേറെ ഉയരത്തില്‍ എത്താന്‍ സാധിക്കുന്ന…
Read Moreമോഹൻലാൽ ഭൂതമാകുന്നു..!
ദൃശ്യം തരംഗം സൃഷ്ടിച്ചു മുന്നേറുന്പോൾ മോഹൻലാൽ മറ്റൊരു കുപ്പായം അണിയുകയാണ്. ആക്ഷൻ കേട്ടു ഭാവാഭിനയത്തെ വെള്ളിത്തിരയിലേക്കു വാരി വിതറിയിടത്തുനിന്നും ഇനി ആക്ഷൻ പറയാനൊരുങ്ങുകയാണ് താരം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. വാസ്കോ ഡി ഗാമ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശേഖരിച്ച രത്നങ്ങളുടെയും സുവർണനിധികളുടെയും കാവൽക്കാരനാണ് ബറോസ് എന്ന ഭൂതം. നാനൂറു വർഷത്തിലേറെയായി പോർച്ചുഗീസ് തീരത്ത് അയാൾ കാത്തിരിക്കുകയാണ്. ഓരോ കപ്പലെത്തുന്പോഴും നിധിയുടെ അവകാശിയെ അയാൾ തിരയും. ഗാമ നൽകിയ നിധിശേഖരം ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. അങ്ങനെയിരിക്കെ ഒരുദിവസം തീരത്തേക്കൊരു കുട്ടി ബറോസിനെ തേടിവന്നു. ഗാമയുടെ പിൻതുടർച്ചക്കാരൻ താനാണെന്ന് അവൻ പറഞ്ഞു. പിന്നീട് കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ഭൂതം നടത്തുന്ന യാത്രയാണ് ബറോസ് എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. പ്രേക്ഷകന്റെ മുന്നിലേക്കു കഥയും…
Read Moreഞാന്‍ ഭാഗ്യവതിയാണ് മക്കളേ….110 ലും ചുറുചുറുക്കോടെ ഭാര്‍ഗവിയമ്മ; ഈ പ്രായത്തിലും അമ്മൂമ്മയുടെ ദിനചര്യകള്‍ക്ക് യാതൊരു മാറ്റവുമില്ല
ഗിരീഷ് പരുത്തിമഠം നെയ്യാറ്റിന്‍കര: കുംഭമാസത്തിലെ മകം പിറന്ന മങ്കയായ ഭാര്‍ഗവി അമ്മൂമ്മയ്ക്ക് ഇന്നലെ 110 വയസ് തികഞ്ഞു. നാട്ടിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ എന്ന് ഈ തെരഞ്ഞെടുപ്പ് കാലത്ത് നിസ്സംശയം പറയാം. അതിജീവനത്തിന്റെ സാഹചര്യമല്ലായിരുന്നുവെങ്കില് കുടുംബക്കാരെല്ലാം ഒന്നിച്ചെത്തി ഇന്നലത്തെ ഹാപ്പി ബര്‍ത്ത് ഡേ ആഘോഷം കെങ്കേമമാക്കിയേനെ. നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയ്ക്കു സമീപം നല്ലൂര്‍വട്ടം ചാങ്ങയില്‍ വിളാകത്ത് വീട്ടില്‍ ഭാര്ഗവിയമ്മൂമ്മ നാലു തലമുറകളുടെ കാരണവത്തി കൂടിയാണ്. മൂന്നു മക്കളും അവരുടെ ഒന്‍പതു മക്കളും 11 പേരക്കിടാങ്ങളും ഉള്‍പ്പെട്ടതാണ് കുടുംബം. കാഴ്ചയ്ക്കും കേൾവിക്കും ചെറിയപ്രശ്നമൊഴിച്ചാൽ ഈ നാട്ടിന്പുറത്തുകാരി അമ്മൂമ്മ സ്ഥിരോത്സാഹിയും സ്വയംപര്യാപ്തയുമാണ്. ഈ പ്രായത്തിലും അമ്മൂമ്മയുടെ ദിനചര്യകള്‍ക്ക് യാതൊരു മാറ്റവുമില്ല. അതിരാവിലെ എഴുന്നേല്ക്കും. സൂര്യനമസ്കാരം പതിവുശീലം. തനിക്കാവശ്യമുള്ള വെള്ളം കിണറില്‍ നിന്ന് തന്നത്താന്‍ കോരിയെടുക്കും. മുറ്റമടിക്കലും വീടിനുചുറ്റും വീണുകിടക്കുന്ന ചപ്പും ചവറും വാരിക്കൂട്ടി നശിപ്പിച്ചു കളയലുമെല്ലാം ഇപ്പോഴും ഉഷാറോടെയാണ് അമ്മൂമ്മ ചെയ്യുക.…
Read Moreസാനിറ്റൈസറിന്റെ കാലികുപ്പിപോലും കാണാനില്ല! രോഗം ക്ഷണിച്ചുവരുത്തി എടിഎമ്മുകള്‍; പോലീസിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നിലച്ചു
കൊച്ചി: പോലീസിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നിലച്ചതോടെ ജില്ലയിലെ മിക്ക എടിഎമ്മുകളിലും സാനിറ്റൈസർ കുപ്പികള്‍ കാലി. ദിവസവും നൂറുകണക്കിനു ഉപഭോക്താക്കളെത്തുന്ന ദേശസാല്‍കൃത ബാങ്കുകളുടേതടക്കം എടിഎമ്മുകളില്‍ പലയിടങ്ങളിലും സാനിറ്റൈസർ കിട്ടാക്കനിയായി. സംസ്ഥാനത്ത് ദിവസവും ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ജില്ലയിലാണെന്നിരിക്കെയാണു ഈ ജാഗ്രതക്കുറവ്. ദിവസവും ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന എറണാകുളം നഗരത്തിലെ ചില എടിഎമ്മുകളില്‍ സാനിറ്റൈസറിന്റെ കാലികുപ്പിപോലും കാണാനില്ലാത്ത സ്ഥിതിയാണ്. റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപവും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ചില എടിഎമ്മുകളിലുമാണു കോവിഡ് പ്രോട്ടാക്കോള്‍ ലംഘനം. കൈകള്‍ കഴുകാന്‍ സോപ്പും വെള്ളവും ഇവിടങ്ങളില്‍ ലഭ്യമല്ല. എടിഎമ്മുകളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടുതാനും. ഇടപാടുകള്‍ക്കു മുമ്പും ശേഷവും സാനിറൈസര്‍ ചെയ്യണമെന്നാണു അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്വന്തം കൈയില്‍ സാനിറൈസര്‍ കരുതിയില്ലെങ്കില്‍ നിർദേശം പാലിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം എത്തുന്നവര്‍ കൂടുതലായി ഉപയോഗിക്കുന്ന എടിഎമ്മുകളില്പോലും ഇത്തരത്തില്‍ സാനിറ്റൈസര്‍ ലഭ്യമല്ലാത്തതു രോഗം…
Read More