സംവിധായകരില്‍ നിന്ന് തനിക്ക് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി മുന്‍ ബോളിവുഡ് താരം സോമി അലിയുടെ തുറന്നു പറച്ചില്. എട്ടു വര്‍ഷം സല്മാന് ഖാനുമായി ഡേറ്റിംഗില്‍ ആയിരുന്നുവെന്നും ഒടുവില്‍ സല്മാന് വഞ്ചിക്കുകയായിരുന്നെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. നിരവധി സംവിധായകര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പല ചതിക്കുഴികളിലും വീണു. ഒടുവില്‍ സിനിമാ ലോകത്ത് നില്ക്കാന് കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സോമി വ്യക്തമാക്കി. ‘സല്മാന് ഖാന് വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരുപാട് നന്മയുള്ളവരാണ്. മനുഷ്യരെ തുല്യരായി കാണാന്‍ അവര്‍ക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകള്‍ ആര്‍ക്കു നേരെയും കൊട്ടിയടച്ചില്ല. ‘സോമി അലി പറഞ്ഞു.
Read MoreDay: April 5, 2021
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി. ശനിയാഴ്ച സുക്മ, ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടയാത്. ഞായറാഴ്ച വനമേഖലയിൽനിന്ന് 19 ജവാന്മാരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. പ്രദേശത്ത് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി(പിഎൽജിഎ) സംഘടനയിൽപ്പെട്ട മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ നേരിടാനെത്തിയത്. ഹിഡ്മ എന്നു പേരായ മാവോയിസ്റ്റ് കമാൻഡറുടെ കീഴിലുള്ള 400 അംഗ മാവോയിസ്റ്റ് സംഘമായിരുന്നു തെകൽഗുഡ ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലുണ്ടായിരുന്നത്. ജവാന്മാരെ മൂന്നുവശത്തുനിന്നു വളഞ്ഞ മാവോയിസ്റ്റുകൾ ലൈറ്റ് മെഷീൻ ഗണ്ണുകളും ഐഇഡിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുരക്ഷാസൈനികരുടെ രണ്ടു ഡസനിലേറെ അത്യാധുനിക ആയുധങ്ങൾ മാവോയിസ്റ്റുകൾ കവർന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു രണ്ടായിരത്തോളം സുരക്ഷാസൈനികർ തെക്കൻ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റ്വേട്ട ആരംഭിച്ചത്. താരെം, ഉസൂർ, പാമേദ്, മിൻപ, നർസപുരം എന്നിങ്ങനെ അഞ്ചിടത്തുനിന്നായിരുന്നു സുരക്ഷാസൈന്യം മാവോയിസ്റ്റുകളെ നേരിട്ടത്. താരെമിൽനിന്നു…
Read Moreപരസ്യപ്രചാരണത്തിനു കൊടിയിറക്കം,നിശബ്ദ പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾ; നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്…
കണ്ണൂർ: അവസാന മണിക്കൂറിലും ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിനു കൊടിയിറക്കം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു ദിവസം. തൊട്ടടുത്ത ദിവസം കേരളം തങ്ങളുടെ നിയമസഭാ സാമാജികരെ തെരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തിലേക്കുപോകും.കൊട്ടിക്കലാശം തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയെങ്കിലും വൻ ആവേശമാണ് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ കണ്ടത്. ഇടത് പക്ഷത്തെ ആവേശത്തിലാക്കിയത് ക്യാപ്റ്റൻ സഖാവ് പിണറായി തന്നെ. യുഡിഎഫ് ക്യാമ്പിന് ആവേശമായി രാഹുൽ ഗാന്ധിയും അവസാന ദിവസം പ്രചാരണത്തിനെത്തി. ഇടത് മുന്നണിയെ ആവേശത്തിലാക്കി ധര്‍മടത്തും തലശേരിയിലും മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തി. മണ്ഡലത്തെ ചെങ്കടലാക്കി തുറന്ന ജീപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ റോഡ് ഷോ. ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ, പ്രകാശ് രാജ് എന്നിവരടങ്ങിയ വലിയ താരനിരയും അദ്ദേഹത്തിനൊപ്പം പ്രചാരണത്തിൽ പങ്കെടുത്തു. നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിനാണ് രാഹുൽ തലസ്ഥാനത്ത് എത്തിയത്. റോഡ്ഷോയിലൂടെ…
Read Moreഐപിഎൽ മുൻ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ഗാംഗുലി
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. മഹാരാഷ്ട്രയിൽ സർക്കാർ ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ഐപിഎൽ മത്സരങ്ങൾക്കാണ് ഇത്തവണ മഹാരാഷ്ട്രയിലെ മുംബൈ വേദിയാകുന്നത്. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ ഏപ്രിൽ പത്ത് മുതൽ 25 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല കർഫ്യൂ, വാരാന്ത്യങ്ങളിൽ കർശന ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
Read Moreപിണറായി ക്യാപ്റ്റൻ തന്നെ; കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണാണ് മുഖ്യമന്ത്രിയെന്ന് കടകംപള്ളി
തിരുവനന്തപുരം: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായി വിജയൻ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നൽകിയതല്ല. ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Read Moreരാജ്യത്ത് ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗബാധ; വ്യാപനം അതിരൂക്ഷം
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധയിൽ ഞെട്ടിക്കുന്ന വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. 7,41,830 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. പുതിയതായി രാജ്യത്ത് 478 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,65,101 ആയി ഉയർന്നു. 52,847 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ 1,16,82,136 പേർക്ക് രോഗമുക്തി ലഭിച്ചു. നിലവിൽ രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 7,91,05,163 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreനടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
വൈക്കം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ (70) അന്തരിച്ചു. ഇന്ന് പുലർച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന് അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്, തിരക്കഥാകൃത്ത്, നാടക സംവിധായകന്, രചയിതാവ്, സിനിമ സംവിധായകന്, നിരൂപകന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്രന്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ പ്രശസ്തനായത്. എംജി സ്കൂൾ ഓഫ് ലെറ്റ്സേിൽ ദീർഘകാലം അധ്യാപകനായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലും അധ്യാപകനായിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. 2012ൽ പി. കുഞ്ഞിരാമൻ…
Read More