ഏറ്റുമാനൂർ: ഒരു മുന്നണികളുടെയും പിന്തുണയില്ലാതെ മത്സരിക്കുന്ന ലതികാ സുഭാഷ് വിജയ പ്രതീക്ഷയിലാണ്. സീറ്റ് വിഭജനത്തിനൊടുവിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ മുടിമുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പ്രചാരണ രംഗത്ത് മൂന്നു മുന്നണികൾക്കും ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണിയിലുമുണ്ട്. അവരെന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണങ്ങളെല്ലാം ഇലക്ഷൻ സമയത്തുള്ളതാണെന്നും ലതിക ആരോപിച്ചു. ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടെ ഏറ്റുമാനൂരിന്റെ വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കും. പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കും. അതിരന്പുഴയേയും പടിഞ്ഞാറൻ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ വികസിപ്പിക്കും.മുന്‍പ് പല മുന്നണികളുടെയും ഭരണകാലത്ത് തുടങ്ങിവെച്ചതും മുടങ്ങികിടക്കുന്നതുമായ പദ്ധതികൾ പൂർത്തിയാക്കാനുള്ള ശ്രമമായിരിക്കും ആദ്യം നടത്തുക. ഇങ്ങനെ നീളുന്നു ലതികയുടെ വാഗ്ദാനങ്ങൾ. മുന്നണി സ്ഥാനാർഥികളെയെല്ലാം പരാജയപ്പെടുത്തി ഏറ്റുമാനൂരിലെ ചരിത്രത്തിൽ ഇടംപിടിച്ച ജോർജ് ജോസഫ്…
Read MoreDay: April 5, 2021
നഗ്നഫോട്ടോയ്ക്കായി കാമുകന് നിരന്തരം നിര്‍ബന്ധിച്ചു ! ജീവനൊടുക്കി 14കാരി; യുവാവിന് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്…
നഗ്ന ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കാനായി കാമുകന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാലുകാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ധൂപുഗിരിയിലുള്ള യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന പെണ്‍കുട്ടി ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. യുവാവിന് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
Read Moreമേളക്കാരുടെ സങ്കടം വലുതാണ്; കൊട്ടിക്കലാശയത്തിന് മേളങ്ങളുടെ അകമ്പടിയില്ലാതെ ഈ തെരഞ്ഞെടുപ്പുകാലവും
കോട്ടയം: തെരഞ്ഞെടുപ്പു കമ്മീഷന്റെ നിരോധനം വന്നതോടെ കൊട്ടിക്കലാശത്തിന്റെ പകിട്ടില്ലാതെ ഇന്നലെ പരസ്യപ്രചരണത്തിനു തിരശീല വീണു. തങ്ങളുടെ സ്ഥാനാർഥിക്കു മുദ്രാവാക്യം വിളിച്ചും ആക്രോശം മുഴക്കിയും വാദ്യമോളങ്ങളുടെ അകന്പടിയോടെ പ്രവർത്തകർ കലാശക്കൊട്ട് കൂട്ടപ്പൊരിച്ചിലാക്കുന്ന കാഴ്ച തദ്ദേശതെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലും നഷ്ടമായി. ഇതോടെ കലാശക്കൊട്ട് കൊഴുപ്പിക്കാനെത്തുന്ന കൂട്ടരും അതു കണ്ട് ആവേശം നിറയ്ക്കുന്നവരും വാദ്യമേളങ്ങളും കലാരൂപങ്ങളും അവതരിപ്പിക്കുന്ന കലാകാരൻമാരും ഒരുപോലെ നിരാശയിലായി. എട്ടു ദിക്കും മുഴങ്ങുന്ന മുദ്രാവാക്യം വിളികളും ബൈക്ക് റാലിയുമടക്കം കലാശക്കൊട്ടിന്റെ സ്ഥിരം മുഖങ്ങൾ പലതും ഇത്തവണയുമുണ്ടായില്ല. ചെണ്ടമേളം, ശിങ്കാരിമേളം, നാസിക് ഡോൾ, വിവിധ കലാരൂപങ്ങളുടെ അവതരണം ഒത്തുചേർന്ന കലാശക്കൊട്ട് കാഴ്ച ഇത്തവണയും നഷ്ടമായി. ഉത്സവ സീസണ് കഴിഞ്ഞാൽ കേരളത്തിലെ മേളക്കാർക്ക് ഏറ്റവുമധികം പരിപാടികൾ കിട്ടാറുള്ള സമയമായിരുന്നു തെരഞ്ഞെടുപ്പുകാലം. ഉത്സവങ്ങളും പെരുന്നാളും ആചാരപരമായ ചടങ്ങുകൾ മാത്രമായി ചുരുക്കിയതു മൂലവും ഒട്ടേറെ കലാകാരൻമാർക്ക് അവസരം ലഭിക്കാതെ വന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാരിക്ക്കോവിഡ്
ഗാന്ധിനഗർ: രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരിക്കും ചികിത്സയിൽ കഴിയുന്ന രോഗിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരും ചികിത്സയിൽ കഴിയുന്ന രോഗികളും വീണ്ടും ആശങ്കയിൽ. കോട്ടയം മെഡിക്കൽ കോളജ് ഡയാലിസിസ് ടെക്നീഷ്യ അരീപ്പറന്പ് സ്വദേശിനി 27കാരിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന വൈക്കം ചെന്പ് സ്വദേശിയായ 25കാരനും രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക പടർന്നിരിക്കുകയാണ്. ജനുവരിയിൽ മെഡിക്കൽ കോളജ് സെന്ററിൽ നിന്നും ടെക്നീഷ്യ ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചിരുന്നു. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും എടുത്തു. കഴിഞ്ഞ ദിവസം പനിയും ശ്വാസം മുട്ടലുമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തി. ഇന്നലെ പരിശോധന ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. തൽക്കാലം ഹോം ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് തെന്നി വീണു കാൽ ഒടിഞ്ഞ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 25കാരനു ശസ്ത്രക്രിയക്ക് മുന്‍പു നടത്തിയ…
Read Moreകാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട പൊരിഞ്ഞ പോരാട്ടം ! ഒടുവില്‍ ജയിച്ചതോ ? വീഡിയോ വൈറലാകുന്നു…
കാട്ടുപന്നിയും കൂറ്റന്‍ കരടിയും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ടെന്നസിയിലെ ഗാട്ട്ലിന്‍ബര്‍ഗിലാണ് സംഭവം നടന്നത്. ഗ്രേറ്റ് സ്മോക്കി മൗണ്ടന്‍ ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വിനോദ സഞ്ചാരികളുടെ സംഘമാണ് വഴിയരികില്‍ നടന്ന മൃഗങ്ങളുടെ പോരാട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത്. അമേരിക്കന്‍ ബ്ലാക്ക് ബെയര്‍ ഇനത്തില്‍ പെട്ട കരടിയും അധിനിവേശ ജീവിയായ കാട്ടുപന്നിയും തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം നടന്നത്. വിനോദ സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന ഫിലിപ് താല്‍ബോട്ട് ആണ് ദൃശ്യം പകര്‍ത്തിയത്. പോരാട്ടത്തിനിടയില്‍ കരടി പല തവണ കാട്ടുപന്നിയുടെ കഴുത്തില്‍ പിടിമുറുക്കി അതിനെ കുത്തനെയുള്ള കയറ്റത്തിലൂടെ ഉള്ളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുത്തനെയുള്ള പ്രതലത്തിലേക്ക് കാട്ടുപന്നിയെ വലിച്ചുകയറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ വഴിയില്‍ കാഴ്ചക്കാര്‍ കൂടിയതോടെ ഇരയെ ഉപേക്ഷിച്ച് മുകളിലേക്ക് കയറി കാടിനുള്ളില്‍ മറയുകയായിരുന്നു. ദാരുണമായി പരിക്കേറ്റ കാട്ടുപന്നി അവിടെത്തന്നെ തുടര്‍ന്നു. കാഴ്ചക്കാര്‍ മടങ്ങുമ്പോള്‍ ഇരയെ ഭക്ഷണമാക്കാം എന്നു കരുതിയാവും കരടി…
Read Moreനാളെ വിധിയെഴുത്ത്; ആദ്യ വോട്ട് ജാഗ്രതയ്ക്ക്; ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കാൻ നിർദേശം; ഇരട്ടവോട്ടുള്ളവരുടെ പട്ടിക ബൂത്ത് ഏജന്റുമാർക്കു നൽകും
തിരുവനന്തപുരം: വോട്ടെടുപ്പിനു മുന്‍പുള്ള നിർണായകമായ ഒരു ദിനത്തിൽകൂടി സംസ്ഥാനം കടന്നുപോകുന്നു. വോട്ടെടുപ്പിൽ പലപ്പോഴും ആരോപിക്കപ്പെടാറുള്ള നിർണായക കൊടുക്കൽ വാങ്ങലുകളുടെയും അടികളികളുടെയും ദിനമായിട്ടാണ് നിശബ്ദ പ്രചാരണദിനത്തെ പലരും വിലയിരുത്തുന്നത്. അവസാന ലാപ്പിൽ പിടിച്ചുകയറാൻ പത്തൊന്‍പതാമത്തെ അടവ് പുറത്തെടുക്കുന്ന ദിനം. അതുകൊണ്ടു തന്നെ അണിയറകളിലെ ചർച്ചകൾ എല്ലാ മുന്നണികളിലും സജീവമാണ്. സ്ഥാനാർഥികളും അണിയറയിലെ തലച്ചോറുകളും ഉണർന്നു പ്രവർത്തിക്കുന്ന മണിക്കൂറുകളിലൂടെയാണ് രാഷ്ട്രീയ കേരളത്തിന്റെ യാത്ര. “കട്ടയ്ക്കു കട്ട’ മത്സരം നടക്കുന്ന മേഖലകളിലാണ് ഇത്തരം ഇടപെടലുകളും നീക്കങ്ങളും തകൃതി.സംസ്ഥാനത്തെ രണ്ടു കോടി എഴുപത്തിനാലു ലക്ഷം വോട്ടർമാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ഇരട്ടവോട്ടിൽ കണ്ണ്ഇരട്ടവോട്ടും കള്ളവോട്ടും തടയാൻ കർശനമായ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും തയാറായിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രിസൈഡിംഗ് ഓഫീസർമാർ മുതൽ ജില്ലാ കളക്ടർമാർ വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെല്ലാം അതീവ ജാഗ്രത പാലിക്കണമെന്നും കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിക്കുവാനും മുഖ്യ…
Read Moreമാ-ബി ബന്ധമെന്ന് കെ. മുരളീധരൻ, കോ-മാ സഖ്യമെന്ന് കുമ്മനം; ഇത്തവണ താൻ വിജയിക്കും, ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ശിവൻകുട്ടി
തിരുവനന്തപുരം: നേമത്ത് മാ-ബി ബന്ധമെന്ന് കോണ്‍ഗ്രസ് നേതാവും സ്ഥാനാർഥിയുമായ കെ.മുരളീധരൻ. നേമത്ത് സിപിഎം സ്ഥാനാർഥിയായ ശിവൻകുട്ടി അറിയാതെയാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ബന്ധം ഉറപ്പിച്ചിരിക്കുന്നതെന്ന് കെ.മുരളീധരൻ ആരോപിച്ചു. നേമത്ത് മാർക്സ്റ്റിസ്റ്റ് പാർട്ടി ബിജെപിയെ സഹായിക്കുന്നതിന് പ്രത്യുപകരമായി വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഎമ്മിനെ സഹായിക്കും. ഇതാണ് മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള രഹസ്യ ബന്ധമെന്നും മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരത്തും മാ. ബി ബന്ധമുണ്ടെ ന്നും മുരളീധരൻ ആരോപിച്ചു. എന്നാൽ കെ.മുരളീധരന്റെ ആരോപണം വി.ശിവൻകുട്ടി തള്ളിക്കളഞ്ഞു. ഇത്തവണ താൻ വിജയിക്കുമെന്നും ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ സിപിഎമ്മിനെ വിജയിപ്പിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. അതേ സമയം തന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി നേമം എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഒരു വിദ്വേഷ പരാമർശവും ഇതുവരെ നടത്തിയിട്ടില്ലാത്ത തന്നെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം ആരോപിച്ചു. നേമത്ത് മാക്സിസ്റ്റ്-ബിജെപി…
Read More1001 കോടി രൂപയ്ക്ക് മലബാര്‍ ഹില്‍സിലെ മധുകുഞ്ജ് ബംഗ്ലാവ് സ്വന്തമാക്കി രാധാകൃഷ്ണന് ദമാനി; രാജ്യത്തെ ഏറ്റവും വലിയ ഭൂമിയിടപാടിന്റെ വിവരങ്ങള്‍ ഇങ്ങനെ…
രാജ്യത്തെ എറ്റവും വലിയ ഭൂമിയിടപാട് നടത്തി ഡിമാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷ്ണന് ദമാനി. മലബാര്‍ ഹില്‍സിലെ മധുകുഞ്ജ് രണ്ടുനില ബംഗ്ലാവാണ് 1001 കോടി രൂപയ്ക്ക് ദമാനിയും സഹോദരന് ഗോപീകൃഷ്ണന് ദമാനിയും വാങ്ങിയത്. 1.5 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് കെട്ടിടം . ഇതിന്റെ വിപണി വിലയാകട്ടെ 724 കോടി രൂപയോളവും. സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ 30 കോടി രൂപയൊണ് വേണ്ടിവന്നത്. പ്രേംചന്ദ് റോയ്ചന്ദ് കുടുബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. നാലുദിവസംമുമ്പാണ് ദമാനിയും കുടുംബവും വസ്തുരജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത്. രണ്ടുമാസത്തിനിടെ വന്‍വിലയുള്ള മൂന്നാമത്തെ വസ്തുവാണ് ദമാനി സ്വന്തമാക്കിയത്. താനെയിലെ കാഡ്ബറി ഇന്ത്യയുടെ എട്ട് ഏക്കര്‍ ഭൂമി 250 കോടി രൂപയ്ക്കാണ് ഈയിടെ വാങ്ങിയത്. ഇന്ത്യയിലെ കോടീശ്വരന്മാരില് എട്ടാമതാണ് രാധാകൃഷ്ണന് ദമാനി
Read Moreവധുവിനെ കിട്ടാനായി പോലീസിന്റെ സഹായം തേടിയ യുവാവിന് ഒടുവില്‍ വിവാഹം ! വീഡിയോ കാണാം…
ഒരു വിവാഹം കഴിക്കാനായി പെടാപ്പാടു പെടുന്നവരാണ് നമ്മുടെ സമൂഹത്തിലെ പല യുവാക്കളും. എന്നാല്‍ വിവാഹം കഴിക്കാനായി പോലീസിന്റെ സഹായം തേടിയ ഒരാളുണ്ട്. ഉത്തര്‍പ്രദേശിലെ കയ്റാന സ്വദേശിയായ അസിം മന്‍സൂരി എന്ന 26കാരനാണ് ഒറ്റയ്ക്ക് ജീവിച്ച് മതിയായെന്നും തനിക്ക് വിവാഹം കഴിയ്ക്കാന്‍ ഒരു വധുവിനെ വേണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വെറും രണ്ട് അടി മാത്രമാണ് അസിമിന്റെ ഉയരം. ഈ കുറവ് കൊണ്ട് തന്നെ നിരവധി വിവാഹ ആലോചനകളാണ് അസീമിന്റെ മുടങ്ങിയത്. ഇതോടെയാണ് അസിം പോലീസിന്റെ സഹായം തേടിയത്. ഇപ്പോള്‍ അസീമിന്റെ വിവാഹം നടന്നതായുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ഹപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് വധു. മന്‍സൂരിക്ക് യോജിച്ച പെണ്‍കുട്ടി തന്നെയാണിതെന്ന് വീട്ടുകാര്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നതിന്റെ സന്തോഷത്തിലാണ് അസീം. ഇനി ഭാര്യയ്ക്കൊപ്പം മക്ക, മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് മന്‍സൂരിയുടെ…
Read Moreഎന്നെ ബാലേട്ടനെന്ന് വിളിക്കും, “ഞാൻ വിളിക്കുന്നത് വിജയേട്ടൻ എന്നാണ്’: സ്നേഹംകൊണ്ട് എന്തെല്ലാം പേരുകൾ വിളിക്കാമെന്ന് മന്ത്രി ബാലൻ
തിരുവനന്തപുരം: “ക്യാപ്റ്റൻ’ വിവാദം മുറുകുമ്പോൾ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി എ.കെ. ബാലൻ. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്നോ സഖാവെയെന്നോ ആളുകൾ വിളിച്ചോട്ടെ. അതിൽ എന്താണ് വിവാദമെന്നും ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയെ താൻ വിളിക്കുന്നത് വിജയേട്ടൻ എന്നാണ്. ആളുകൾക്ക് സ്നേഹംകൊണ്ട് എന്തെല്ലാം പേരുകൾ വിളിക്കാമെന്നും ബാലൻ പറഞ്ഞു.
Read More