മലയാള സിനിമയില്‍ സൗന്ദര്യം കൊണ്ടും അഭിനയ ശേഷി കൊണ്ടും മുന്നിട്ടു നില്ക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് അനു സിത്താര. എന്നിരുന്നാലും താരത്തിന് അമിത വണ്ണമാണെന്നൊരു ശ്രുതി കുറേ നാളുകളായി മലയാളികള്‍ക്കിടയിലുണ്ട്. ഇപ്പോഴിതാ ആ അപവാദങ്ങള്‍ക്ക് മറുപടിയായി ശരീരഭാരം ആറു കിലോ കുറച്ചെത്തിയിരിക്കുകയാണ് നടി. കൂടുതല്‍ മെലിഞ്ഞ്, ദാവണി ചുറ്റിയുള്ള തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സന്തോഷ വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഉണ്ണി പറഞ്ഞു കൊടുത്ത സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ പിന്തുടര്ന്നാണ് അനു ശരീര ഭാരം കുറച്ചത്. ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് താരത്തിന്റെ പ്ലാന്‍.
Read MoreDay: May 3, 2021
ചെങ്കോട്ട പൊളിച്ച് കെ.കെ.രമ; നിയമസഭയുടെ പടവുകള്‍ കയറുന്നത് 51 വെട്ടിന്റെ ഓര്മകളോടെ…
കോഴിക്കോട്: രക്തസാക്ഷികളുടെ മണ്ണില്‍നിന്നു പുതുചരിത്രം രചിച്ച് 51 വെട്ടിന്റെ ഓര്മകളോടെ കെ.കെ. രമ നിയമസഭയിലേക്ക്. കൊലയും കണക്കുതീര്‍ക്കലും നടത്തുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയെന്ന ലക്ഷ്യവുമായാണ് അക്രമികളാല്‍ ക്രൂരമായി കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും മുന്‍ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ രമ നിയമസഭയുടെ പടവുകള്‍ കയറുന്നത്. കണ്ണീരണിഞ്ഞ മേയ്മാസത്തില്‍ തന്നെ വിജയകിരീടമണിഞ്ഞ് നിയമസഭയിലേക്കുള്ള ടിക്കറ്റ് എടുക്കുമ്പോള്‍ അത് കെ.കെ. രമയുടെ മാത്രമല്ല സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പമായിരുന്ന എല്‍ജെഡി ഇത്തവണ ഒപ്പം നിന്നിട്ടും വിപ്ലവ മണ്ണില്‍ വിജയിക്കാന്‍ എല്‍ഡിഎഫിനായില്ല. ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ വടകരയില്‍ രമ ഇടതുമുന്നണിയെ നേരിട്ടിരുന്നു. എന്നാല്‍ അന്നു പരാജയപ്പെട്ടു. ഇത്തവണ യുഡിഎഫ് പിന്തുണയോടെയായിരുന്നു മത്സരിച്ചത്. ഒഞ്ചിയമുള്‍പ്പെടെയുള്ള ഇടതുകോട്ടകള്‍ തകര്‍ന്നു വീണത് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആര്‍എംപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയോടെയുമായിരുന്നു.…
Read Moreഉടമ മരിച്ചാല്‍ വാഹനത്തിന്റെ അവകാശം നോമിനിയ്ക്ക് ! കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി ഇങ്ങനെ…
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. പുതിയ ഭേദഗതി പ്രകാരം വാഹനത്തിന്റെ ഉടമ മരിച്ചാല്‍ വാഹനത്തിന്റെ അവകാശം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്ട്രേഷന് സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. നേരത്തെ രജിസ്ട്രേഷന് നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്. കൂടാതെ ഉടമ മരിച്ചാല്‍ മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ വിവാഹ മോചനം, ഭാഗം പിരിയല്‍ പോലെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മാറ്റാനും ഇനി മുതല്‍ സാധിക്കും.
Read Moreമണ്ഡലത്തിലെ പകുതിയിലധികം വോട്ടുകളും സ്വന്തമാക്കി ത്രസിപ്പിക്കുന്ന വിജയവുമായി ഇടുക്കിയുടെ സ്വന്തം മണിയാശാൻ
തൊടുപുഴ: മന്ത്രി എം.എം.മണിയുടേത് ത്രസിപ്പിക്കുന്ന വിജയം. ഇടുക്കി ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 38,305 വോട്ടുകൾ നേടിയാണ് നാട്ടുകാരുടെ മണിയാശാൻ ഉടുന്പൻചോലയിൽ വെന്നിക്കൊടി പാറിച്ചത്. ഇത്തവണ മണ്ഡലത്തിലെ പകുതിയിലധികം വോട്ടുകളും ഇദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുമായി പുലർത്തിയ അടുപ്പവുമാണ് ഇദ്ദേഹത്തിന് ഇക്കുറി ഉജ്വലവിജയം സമ്മാനിച്ചത്. മണ്ഡലത്തിലെ ഇരട്ടവോട്ടുകളടക്കം യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. വൈദ്യുതി മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർത്തി. സ്വതസിദ്ധമായ ശൈലിയും നാട്യങ്ങളില്ലാത്ത കുടിയേറ്റ കർഷകന്റെ സ്വഭാവസവിശേഷതകളുമെല്ലാം മണിയാശാന് ജനഹൃദയങ്ങളിൽ ഇടംനേടിക്കൊടുത്തിരുന്നു. ജെയിസ് വാട്ടപ്പിള്ളിൽ
Read Moreസ്വന്തം നാട്ടിൽനിന്നു അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ജനപ്രതിനിധിയാകാനില്ലെന്ന് അനിൽ അക്കര
വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ യുഡിഎഫിന് ഉണ്ടായ പരാജയം ഉൾക്കൊള്ളുന്നുവെന്നും സ്വന്തം നാട്ടിൽനിന്നു തനിക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ ഇനി ഒരു ജനപ്രതിനിധിയാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയാണെന്നും വടക്കാഞ്ചേരിയിൽ തോറ്റ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ അനിൽ അക്കര. ഇനി തന്റെ ചുമതല മത്സരിക്കാൻ കെല്പുള്ള മറ്റ് ആളുകളെ കണ്ടെത്തി അതിനു പ്രാപ്തരാക്കുക എന്നുള്ള സംഘടനാപരമായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വന്തം പഞ്ചായത്ത് നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽനിന്നു പിന്മാറാം എന്നു കരുതിയതാണ്. എന്നാൽ, ഇത്തവണ മത്സരിച്ചില്ലെങ്കിൽ ലൈഫ്മിഷൻ പദ്ധതി ഉൾപ്പെടെയുള്ള അഴിമതിക്കു ഞാൻ മറുപടി പറയേണ്ടിവരുമെന്നുള്ളതുകൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും അനിൽ അക്കര പറഞ്ഞു. അതേസമയം, അനാവശ്യമായ വിവാദങ്ങൾക്കുള്ള മറുപടിയാണ് തന്റെ തെരഞ്ഞെടുപ്പു വിജയമെന്ന്, വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി പ്രതികരിച്ചു. കേരളത്തിലെ ജനം ഭരണത്തുടർച്ച ആഗ്രഹിച്ചു. അഞ്ചു വർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിന്റെ മികവാണ്…
Read More15-ാം നിയമസഭയിലേക്ക് വിജയിച്ചുവന്നത് 11 വനിതകൾ; ചരിത്രത്തിലെ വൻ ഭൂരിപക്ഷത്തിന് ഉടമയും വനിത തന്നെ; 11-ൽ 10 പേരും ഇടതുമുന്നണിയിൽ നിന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള പെണ്‍പോരാട്ടത്തിൽ മിന്നും ജയം നേടിയവരാണ് അരൂർ, കായംകുളം മണ്ഡലങ്ങളിൽ നിന്ന് എത്തിയവർ. ഇവർ ഉൾപ്പെടെ 15-ാം നിയമസഭയിലേക്ക് വിജയിച്ചുവന്നത് 11 വനിതകൾ. വനിതകൾ നേരിട്ടു ഏറ്റുമുട്ടിയ അരൂരിൽ സിപിഎമ്മിന്റെ ദലീമയും കോണ്‍ഗ്രസിന്റെ ഷാനിമോളുമായിരുന്നു സ്ഥാനാർഥികൾ. വിജയം ദലീമയ്ക്കൊപ്പം നിന്നു. കായംകുളത്ത് സിപിഎം സ്ഥാനാർഥിയായി സിറ്റിംഗ് എംഎൽഎ പ്രതിഭയ്ക്കെതിരേ കോണ്‍ഗ്രസ് അരിതാ ബാബുവിനെ രംഗത്തിറക്കിയെങ്കിലും വിജയം പ്രതിഭ സ്വന്തമാക്കി. ആകെ വിജയിച്ച 11-ൽ 10 പേർ ഇടതുമുന്നണിയിൽ നിന്നുള്ളവരാണ്. അതേസമയം, വടകരയിൽ കെ.കെ. രമ യുഡിഎഫ് പിന്തുയോടെ വിജയിച്ചു. ഏറെ ശ്രദ്ധേയമായ മത്സരമായിരുന്നു ഇത്. വനിതകളിൽ മട്ടന്നൂരിൽ നിന്ന് വിജയിച്ചെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം. വൈക്കത്തു നിന്നു രണ്ടാം തവണയും നിയമസഭയിൽ പോരാട്ടത്തിനിറങ്ങിയ സി.കെ. ആശ മികച്ച ഭൂരിപക്ഷത്തിൽ സഭയിലേക്ക് എത്തിയപ്പോൾ ആറന്മുളയിൽ രണ്ടാം അങ്കത്തിലും…
Read Moreപിണറായി വിജയന്റെ വർഗീയ പ്രീണനവും പിആർ വർക്കും ഫലം കണ്ടുവെന്ന് പി.ടി തോമസ്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിആർ വർക്ക് ഫലം കണ്ടെന്ന് കോൺഗ്രസ് നേതാവ് പി.ടി തോമസ്. വലിയ തോതിലുള്ള വർഗീയ പ്രീണനം കേരളത്തിൽ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വലിയ ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ല. പരാജയം ഒരു വ്യക്തിയിൽ അടിച്ചേൽപ്പിക്കുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മികച്ച പ്രകടനം കാഴ്ചവച്ചെന്നും പി.ടി. തോമസ് പറഞ്ഞു.
Read Moreഇടറാത്ത ചുവടുമായി..! ചരിത്രം തിരുത്തിക്കുറിച്ച ക്യാപ്റ്റൻ വിജയൻ തലസ്ഥാനത്തേക്ക് പറന്നിറങ്ങി; കൂടെ കൂട്ടിന് കുടുംബാംഗങ്ങളും….
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരിൽനിന്നും വിമാനമാർഗമെത്തുന്ന അദ്ദേഹത്തിനൊപ്പം കുടുംബാംഗങ്ങളുമുണ്ട്. തലസ്ഥാനത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കും. ഉച്ചയ്ക്ക് 12 ന് ആണ് രാജ്ഭവനിലെത്തി ഗവർണറെ കാണുക. മുഖ്യമന്ത്രിയോട് ഗവർണർ കാവൽ മന്ത്രിസഭയായി തുടരാൻ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ആരംഭിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും.
Read Moreമുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു! കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി; നിയമസഭയിലെത്തിയത് ഇരുപത്തിയഞ്ചാം വയസിൽ
കൊട്ടാരക്കര: മുന്നോക്ക വികസന കോർപറേഷൻ ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ബാലകൃഷ്ണ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 1960 ൽ ഇരുപത്തിയഞ്ചാം വയസിൽ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ബി ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫീസിലും പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ. ഭാര്യ ആർ. വത്സല നേരത്തെ മരിച്ചു. മക്കൾ: മുൻ മന്ത്രിയും ചലച്ചിത്രതാരവും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ, ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ. മരുമക്കൾ: ബിന്ദു ഗണേഷ് കുമാർ, മോഹൻദാസ്, പി. ബാലകൃഷ്ണൻ.…
Read More