കേരളത്തില്‍ പോലും പലയിടത്തും ഇപ്പോള്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിവരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ കാര്യം പറയണമോ… എന്നാല്‍ ഈ കൊടുംചൂടിലും ഒരു എസി പോലുമില്ലാതെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂളുണ്ട്. ജയ്സാല്‍മീരിനു സമീപം കനോയ് എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി രാജകുമാരി രത്നാവതി ഗേള്‍സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. മരുഭൂമിയുടെ കിടപ്പിനോട് ചേര്‍ന്നു പോകുന്ന വിധത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഈ സ്കൂളില്‍ നിരവധി കുട്ടികള്‍ക്കാണ് അക്ഷരം പകര്‍ന്നു നല്‍കുന്നത്. അമേരിക്കന്‍ ആര്‍ക്കിടെക്ടായ ഡയാന കെലോഗ്ഗാണ് ഈ സ്കൂളിന് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. സ്കൂളിന്റെ നിര്‍മ്മാണത്തിന് സാന്‍ഡ് സ്റ്റോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊടും ചൂടിനെ അതിജീവിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഒരു നടുമുറ്റവും ഒരുക്കിയിരിക്കുന്നു. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. നടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലും ജാളികളും പൊടിക്കാറ്റിനെയും…
Read MoreDay: May 3, 2021
ക്യാപ്റ്റൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള നിയമസഭയെ നിയന്ത്രിക്കാൻ രണ്ടു വനതികൾ?മന്ത്രിസ്ഥാനത്തേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളും എത്ര മന്ത്രിമാരെന്ന ചർച്ചകളും തുടരുമ്പോൾ…
ജിബിൻ കുര്യൻകോട്ടയം: സിപിഎമ്മിനും ഇടതു മുന്നണിക്കും ഇനി മന്ത്രിമാരെയാണ് വേണ്ടത്. അതിനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. നാളെ തുടങ്ങുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തൊട്ടു പിന്നാലെ ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗവും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കും. അതിനു ശേഷം ചേരുന്ന ഇടതു മുന്നണി യോഗത്തിൽ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും. ഒരു സീറ്റ് കിട്ടിയ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ഐഎൻഎൽ എന്നിവർക്കു മന്ത്രി സ്ഥാനം കിട്ടാൻ സാധ്യതയില്ല. എന്നാൽ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്നു സൂചനയുണ്ട്. സിപിഐയ്ക്കു കുറയുംകഴിഞ്ഞ തവണ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രി സ്ഥാനം കിട്ടാൻ സാധ്യ തീർത്തും കുറവാണ്. സിപിഐയ്ക്ക് നാലു മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറുമാണ് ലഭിച്ചിരുന്നത്. അത് ഇത്തവണയുമുണ്ടാകും. ചെലപ്പോൾ…
Read More“ചങ്ങനാശേരി തമ്പുരാന്’ പ്രസക്തി ഇല്ലാതായി; കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതിന്റെ കാരണം തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവി അർഹിച്ചതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മേഴ്സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്സിക്കുട്ടിയമ്മ. പാർട്ടി പ്രവർത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂർഷ്വാ സ്വഭാവമാണ് അവർക്ക്. ഇനിയെങ്കിലും തിരുത്തിയാൽ അവർക്ക് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.മന്ത്രി കെ.ടി. ജലീലിന് ഷോക്ക് ട്രീറ്റ്മെന്റ് കിട്ടിയതിൽ സന്തോഷിക്കുന്നു. ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നു. അത് കാന്തപുരത്തിന്റെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു കോണ്‍ഗ്രസുകാരനെയും വീട്ടില്‍ കയറ്റിയില്ല. ആലപ്പുഴയിലെ കോൺഗ്രസുകാർ വ്യക്തിപരമായി ആക്രമിച്ചുവെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എന്നാൽ കോൺഗ്രസിന്റെ അധ:പതനത്തിൽ വിഷമമുണ്ട്. കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി അവർ മാറിയെങ്കിൽ നയത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ “ചങ്ങനാശേരി തമ്പുരാൻ’ എന്നുവിളിച്ച് വെള്ളാപ്പള്ളി പരിഹസിക്കുകയും ചെയ്തു. സുകുമാരൻ നായരുടെ മകൾക്ക് പിണറായി…
Read Moreടീം ജയിച്ചെങ്കിലും ക്ലീൻ ബൗൾഡായി ക്യാപറ്റൻ; തകർന്ന മനസുമായി കേരള കോണ്‍ഗ്രസ് എം
കോട്ടയം: ടീം ജയിച്ചെങ്കിലും ക്ലീൻ ബൗൾഡായ ക്യാപറ്റൻ ഗ്രൗണ്ടിനു പുറത്തായ അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് എം.ടീം അംഗങ്ങൾ വിജയിച്ചെങ്കിലും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പരാജയം വിജയത്തിന്റെ മാറ്റു കുറയ്ക്കുന്നു. ഇത്തവണ ഇടതു മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് എം 12 ഇടങ്ങളിൽ മത്സരിച്ച് അഞ്ചു സീറ്റുകളിലാണ് ജയിച്ചത്. ഇടുക്കി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, റാന്നി എന്നിവിടങ്ങളിലാണു കേരള കോണ്‍ഗ്രസ് എമ്മിന്റെ വിജയം. പാലാ, കടുത്തുരുത്തി, ചാലക്കുടി, പെരുന്പാവൂർ, ഇരിക്കൂർ, പിറവം എന്നിവിടങ്ങളിൽ തോറ്റു. കേരള കോണ്‍ഗ്രസ് ജോസഫിനും പിളർപ്പിനു ശേഷം പറയാൻ നേട്ടമൊന്നുമില്ല. യുഡിഎഫിൽ 10 ഇടങ്ങളിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെയും തൊടുപുഴയിൽ പി.ജെ. ജോസഫിന്റെയും വിജയമാണ് ആശ്വാസം നൽകുന്നത്. തിരുവല്ല, ചങ്ങനാശേരി, കോതമംഗലം, ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ, ഇരിങ്ങാലക്കുട, കുട്ടനാട് എന്നിവിടങ്ങളിൽ ജോസഫിന്റെ സ്ഥാനാർഥികൾ പരാജയപ്പെട്ടു. എൽഡിഎഫിൽ…
Read Moreഒരു കാലത്ത് സൂപ്പര്‍താരങ്ങളുടെ പടങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം ! തട്ടിപ്പു കേസില്‍ കുടുങ്ങിയതോടെ എല്ലാം തകര്‍ന്നു ; സിന്ധുമേനോന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒരു സമയത്ത് തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയായിരുന്നു സിന്ധുമേനോന്. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരിയായ സിന്ധു മേനോന് മലായാളി പ്രേക്ഷകരുടെയും ഇഷ്ടനടി ആയിരുന്നു.മലയാളം, തമിഴ്, തെലുങ്ക് കന്നട ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുളള സിന്ധു മേനോന് 1994 ല്‍ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായികയായും സഹനടിയായും വില്ലത്തിയായും പിന്നീട് നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം മലയാളത്തിലും ഒരു പിടി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയു സിനികളില്‍ വേഷമിട്ട താരം ജയറാം അടക്കുള്ള താരങ്ങളുടെ നായികയായും തിളങ്ങി. 2001ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ഉത്തമന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സിന്ധു മേനോന് മലയാളത്തില്‍ തന്റെ വരവറിയിക്കുന്നത്. തിയറ്ററുകളില്‍ ഗംഭീര വിജയമായിരുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സിന്ധു എത്തിയത്.…
Read Moreകോവിഡ് തീവ്രവ്യാപനം; നാളെ മുതൽ കർശന നിയന്ത്രണം; ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല; മറ്റ് തീരുമാനങ്ങളറിയാം…
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് കൂടുതൽ കർക്കശമായ നിയന്ത്രണം. സംസ്ഥാന-കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിനു മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ഹോട്ടൽ, റസ്റ്റാറന്റുകളിൽ നിന്ന് പാഴ്സൽ മാത്രമേ നൽകാൻ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. എയർപോർട്, റെയിൽവെ യാത്രക്കാർക്ക് തടസം ഉണ്ടാവില്ല. ഓക്സിജൻ, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കൾ, സാനിറ്റേഷൻ വസ്തുക്കൾ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കും.ടെലികോം, ഇന്റർനെറ്റ് എന്നീ സേവനങ്ങൾക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്യാണ ചടങ്ങുകൾക്ക് 50 പേരിൽ കൂടുതലും മരണ ചടങ്ങുകൾക്ക് 20 പേരിൽ കൂടുതലും ആകാതിരിക്കാൻ കരുതൽ വേണം. അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷൻ , സിവിൽ സപ്ലൈസ്…
Read Moreചെന്നിത്തല ഒഴിയും, പകരം ആര് ? പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന രണ്ടുപേരുകൾ ഇങ്ങനെ
എം.സുരേഷ്ബാബുതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിൽ ജയമായാലും പരാജയമായാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോണ്‍ഗ്രസിലെ തന്നെ മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായും രഹസ്യമായും ഒളിയന്പുകൾ എയ്ത് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നത്. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളോട് അദ്ദേഹം ഇതിനോടകം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാൽ പകരം തിരുവഞ്ചൂർ രാധാകൃഷ്ണനോ വി.ഡി.സതീശനൊ ആയിരിക്കും പകരം ആ സ്ഥാനത്തേക്ക് വരാൻ സാധ്യത.
Read Moreസൂപ്പര്‍ ഹോട്ട് ഡാന്‍സുമായി അനാര്‍ക്കലി മരയ്ക്കാര്‍ ! സംഗതി പൊളിച്ചുവെന്ന് ആരാധകര്‍;വീഡിയോ കാണാം…
മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള യുവനടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. വ്യത്യസ്ഥമായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയാണ് അനാര്‍ക്കലി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്തും ഭയരഹിതമായി തുറന്നു പറയുന്ന സ്വഭാവം കാരണം നടി പലപ്പോഴും ചര്‍ച്ചാവിഷയമാകാറുമുണ്ട്. ഏത് കാര്യവും തനിക്ക് ശരി എന്ന് തോന്നുന്നെങ്കില്‍ ആരുടെ മുമ്പിലും തുറന്നു പറയാന്‍ ഒട്ടും മടി കാണിക്കാത്ത അപൂര്‍വം ചില മലയാള നടിമാരില്‍ ഒരാളാണ് താരം. ഫോട്ടോഷൂട്ടുകളും മറ്റുമായി സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 8 ലക്ഷത്തിനടുത്ത് ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാം റിലീസില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരം വളരെ എനര്‍ജറ്റിക് ആയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ക്യാമ്പസ് സിനിമ ആനന്ദം എന്ന സിനിമയിലെ ദര്‍ശന…
Read Moreകർണാടകയിലും യുപിയും ഓക്സിജൻ ക്ഷാമം രൂക്ഷം; രണ്ടിടത്തുമായി പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങിയത് 12 കോവിഡ് രോഗികൾ
ബംഗളൂരു: കർണാടകയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ചാമരാജനഗറിലെ ആശുപത്രിയിൽ ഓക്സിജന്‍ ലഭ്യത കുറവ് മൂലം 12 പേര് മരിച്ചു. ചാമരാജനഗർ ജില്ലയിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തിവച്ചതായും ആക്ഷേപമുണ്ട്. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.യോഗിയുടെ യുപിയിൽ വീണ്ടും ദുരിത വാർത്ത; അഞ്ചു രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു മീററ്റ്: ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ അഞ്ചു രോഗികൾ മരിച്ചതായി പരാതി. മീറ്ററിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഓക്സിജൻ ദൗർലഭ്യം കാരണമാണ് രോഗികൾ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിനിടെ ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം.
Read More“മാഫിയാ രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ’: തോൽവിയിൽ ദുഃഖമില്ലെന്ന് മേഴ്സിക്കുട്ടിയമ്മ
കൊല്ലം: കോൺഗ്രസിന്റെ മാഫിയാ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ. കുണ്ടറയിലെ തോൽവിയിൽ ദുഃഖമില്ല. പാർട്ടിയുടെ വിജയത്തിൽ സംതൃപ്തയെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. തീരദേശ മേഖലയിലെ തന്റെ പ്രവർത്തനങ്ങൾ ഇടതുമുന്നണിക്ക് നേട്ടമായി. എന്നാൽ എൽഡിഎഫിനെ തകർക്കാനായി മലീമസമായ പ്രചാരണങ്ങളാണ് യുഡിഎഫ് ഉയർത്തിയത്. ബിജെപി വോട്ടുകൾ വാങ്ങിയാണ് കുണ്ടറയിൽ അവർ ജയിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Read More