ലക്നോ: സംസ്ഥാനം കോവിഡിനെ ധീരമായി പ്രതിരോധിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് സർക്കാർ അവകാശപ്പെടുന്പോഴും മുഖ്യമന്ത്രിക്കെതിരേ വിരൽചൂണ്ടി യുപിയിലെ ബിജെപി നേതാക്കൾ. കാര്യങ്ങൾ അത്ര പന്തിയല്ല എന്ന നിലയിലാണ് അവിടെനിന്നു പുറത്തുവരുന്ന വാർത്തകൾ. ഞായറാഴ്ച സംസ്ഥാനത്ത് 23,333 പുതിയ കോവിഡ് കേസുകളാണ് ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. 296 മരണങ്ങളും സ്ഥിരീകരിച്ചു. എന്നാൽ ബക്സറിൽ ഗംഗാനദിയിലൂടെ ഒഴുകിവന്ന 45 മൃതദേഹങ്ങൾ ഈ കണക്കിൽപ്പെട്ടോയെന്നു വ്യക്തമല്ല. സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരും ഓക്സിജൻ, ആശുപത്രി കിടക്കകൾ എന്നിവയുടെ ക്ഷാമത്തെക്കുറിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടു പരാതി പറഞ്ഞിരുന്നു. ആവശ്യമായ ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്നുവെന്നായിരുന്നു പരാതി. എന്നാൽ സംസ്ഥാനത്ത് ഓക്സിജന്‍ യാതൊരു ക്ഷാമവുമില്ലെന്നായിരുന്നു യോഗിയുടെ നിലപാട്. പരാതിയുമായി കത്തയച്ച ബറേലി എംഎൽഎ കേസർസിംഗിനും വൈകാതെ കോവിഡ് ബാധിച്ചു. അതേസമയം ഉൾനാടൻ ഗ്രാമങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി രോഗികളെ കണ്ടെത്തുന്ന സർക്കാരിന്റെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പ്രകീർത്തിച്ചിരുന്നു.
Read MoreDay: May 12, 2021
ഛോട്ടാ രാജന്റെ മലയാളി ഗുരു; ബഡാ രാജൻ എന്ന രാജൻ മഹാദേവൻ നായർ
ഛോട്ടാ രാജൻ എന്ന പേരിൽ ഒരാൾ അറിയപ്പെടുന്പോൾ ഒരു ബഡാ രാജൻ എവിടെയെങ്കിലും ഉണ്ടായിരിക്കണമല്ലോ. ഛോട്ടാ രാജന്റെ ബിഗ് ബോസ്. 1970 കൾ മുതൽ 1983 വരെ മുംബൈ അധോലോകത്ത് ഏറ്റവുമധികം മുഴങ്ങിക്കേട്ട പേരുകളിലൊന്ന്. അതൊരു മലയാളിയായിരുന്നു. ബഡാ രാജൻ എന്ന രാജൻ മഹാദേവൻ നായർ. രാജൻ നായർതൃശൂരിൽനിന്നു മുംബൈയിൽ ഫാക്ടറി തൊഴിലാളിയായെത്തി ഒടുവിൽ അധോലോകത്തെ കനപ്പെട്ട പേരുകളിലൊന്നായി വളർന്ന രാജൻ നായരുടെ ജീവിതമാണ് 1991ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ അഭിമന്യു എന്ന സിനിമയ്ക്കു പ്രചോദനമായതെന്നു പറയപ്പെടുന്നു. എന്നാൽ, സിനിമയിലെപ്പോലെ പോലീസിന്റെയല്ല, അധോലോകത്തെ എതിരാളികളുടെ തന്നെ വെടിയേറ്റാണ് 1983ൽ രാജൻ നായർ കൊല്ലപ്പെടുന്നത്.അതിനു ശേഷമാണ് അയാളുടെ വലംകൈയായിരുന്ന രാജേന്ദ്ര സദാശിവ് നികാൽജെ, ഛോട്ടാ രാജൻ എന്ന പേരിൽ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ചേരിയിലെ ജീവിതംഎഴുപതുകളുടെ തുടക്കത്തിൽ താനെയിലെ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ നായർ ഘട്കോപറിലെ ഒരു ചേരിപ്രദേശത്താണ്…
Read Moreനഴ്സിംഗ് ഹോമിലെ ജീവനക്കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! വൈദ്യ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു…
നഴ്സിംഗ് ഹോമില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നഴ്സിംഗ് ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി പ്രതികളെ കോവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Read Moreകോവിഡ് രണ്ടാം തരംഗം; പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ
കോട്ടയം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിരോധ സഹായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കോട്ടയം നഗരസഭ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ആംബുലന്‍സുകള്‍ ആരംഭിച്ചു. ഇന്ന് ഒരു ആംബുലന്‍സ് കൂടി ലഭ്യമാകും. ഓക്സിജന്‍ സൗകര്യത്തോടു കൂടിയ ആംബുലന്‍സുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. 24 മണിക്കൂറും നഗരവാസികള്‍ക്ക് ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. നഗരസഭയുടെ മൂന്ന് ഓട്ടോറിക്ഷകളും കാറുകളും ജീപ്പുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. 20 ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ 52 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ നിലവില്‍ വന്നു. ഇതു കൂടാതെ നഗരസഭ ഓഫീസിലെ ഹെല്പ് ഡെസ്ക്കും സജീവമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര് റൂം സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭ പ്രദേശത്തെ പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും…
Read Moreപത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ് ! കാനറ ബാങ്കില്‍ നിന്ന് ജീവനക്കാരന് തട്ടിയത് എട്ടുകോടിയിലധികം രൂപ; മുന്‍ നാവികസേനാംഗമായ പ്രതിയും കുടുംബവും സംസ്ഥാനം വിട്ടതായി സൂചന…
പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി വിവരം. ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലര്‍ക്ക് കം ക്യാഷ്യര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. ഫെബ്രുവരിയില്‍ തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച് ഇടപാടുകാരന് പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വലുപ്പം വ്യക്തമായത്. ഒരു മാസം നീണ്ട ബാങ്ക് ഓഡിറ്റിങ്ങിലാണ് എട്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തട്ടിപ്പ് നടത്തിയ വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. 14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് കോടികള്‍ തട്ടിയത്. ദീര്‍ഘകാലത്തെ സ്ഥിര നിക്ഷേപത്തില്‍ നിന്നോ, കാലാവധി പിന്നിട്ടിട്ടും പണം പിന്‍വലിക്കാത്തവരുടെ…
Read Moreഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം; ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ച് കോവിഡ് ഡ്യൂട്ടി ചെയ്ത് നഴ്സ് ദമ്പതികള്‍
ഗാന്ധിനഗര്‍: കോവിഡ് രോഗികളെ പരിചരിക്കുന്നതിന്റെ പേരില്‍ വീട്ടില്‍ പോകാന്‍ കഴിയാതെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ച് നഴ്സിംഗ് ഡ്യൂട്ടി ചെയ്ത് ദമ്പതികള്‍. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് ദമ്പതികളായ പാമ്പാടി മീനടം മോസ്കോ ഉഴത്തില്‍ അയ്യപ്പദാസ് ഭാര്യ മിലു വി. ലാല്‍ എന്നിവർക്കാണ് കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായത്. ദമ്പതികള്‍ക്ക് നാലു വയസുള്ള നിള ദാസ് എന്ന മകളും, അയ്യപ്പദാസിന്റെ പ്രായമുള്ള മാതാപിതാക്കളും വീട്ടിലുണ്ട്. കുട്ടിയെ അയ്യപ്പദാസിന്റെ രക്ഷിതാക്കളെ ഏല്പിച്ച ശേഷമാണ് കോവിഡ് ഡ്യൂട്ടി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യ കോവിഡ് രോഗി എത്തുന്നത്. പിന്നീട് കോവിഡ് ഡ്യൂട്ടി വന്നതോടെ അയ്യപ്പദാസ് വാര്‍ഡുകളിലും മിലു, അത്യാഹിത വിഭാഗത്തിലെ മഞ്ഞ വിഭാഗത്തിലുമായി ഡ്യൂട്ടി ഏറ്റെടുത്തു. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ കോട്ടയം ടൗണില്‍ ഫ്ളാറ്റ് വാടകയ്ക്ക്…
Read Moreഒരു വാട്സ് ആപ്പ് സന്ദേശം മതി 20 കിലോമീറ്റർ ചുറ്റളവിൽ സപ്ലൈകോ സാധനങ്ങള്‍ വീട്ടിലെത്തും
കോട്ടയം: ഒരു വാട്സ് ആപ്പ് സന്ദേശത്തിലൂടെ സപ്ലൈകോ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സപ്ലൈകോയും കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിക്കുന്നു. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് ഒന്നുവരെയുള്ള ഓര്‍ഡറുകള്‍ അതാതു ദിവസം ഉച്ചതിരിഞ്ഞും ഉച്ചയ്ക്കു ശേഷമുള്ള ഓര്‍ഡറുകള്‍ പിറ്റേ ദിവസം രാവിലെയും കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കും. പരമാവധി 20 കിലോ ഗ്രാം വരെ ഓര്‍ഡര്‍ ചെയ്യാവുന്നതും തെരഞ്ഞെടുത്ത വിതരണ കേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി നടത്തുന്നതുമാണ്. സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങള്‍ക്ക് ഡോര്‍ ഡെലിവറി സേവനം ലഭ്യമല്ല. എന്നാല്‍ വിപണി വിലയിലും കുറഞ്ഞ വിലയാണ് എല്ലാ സാധനങ്ങള്‍ക്കും ഈടാക്കുന്നത്. 40 രൂപ മുതല്‍ 100 രൂപ വരെയാണ് ഡെലിവറി ചാര്‍ജ്. വിതരണ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവു വരെ 40 രൂപയും അതിനു ശേഷം അഞ്ചു കിലോമീറ്റര്‍ വരെ 60 രൂപയും അഞ്ചു…
Read Moreസീരിയല്‍ താരം കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയില്‍ !സഹായം അഭ്യര്‍ഥിച്ച് സഹപ്രവര്‍ത്തകര്‍…
പ്രശസ്ത സീരിയല്‍ താരം കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയില്‍. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിതനായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് കരള്‍ മാറ്റിവയ്ക്കാനാണു ഡോക്ടര്‍മാരുടെ നിര്‍ദേശം. വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവര്‍ത്തകനുമായ സജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… പ്രിയ സുഹൃത്തുക്കളെ,സാന്ത്വനത്തിലെ പിള്ളച്ചേട്ടന് സുമനസുകളുടെ സഹായം തേടുന്നു.ഠഢങ ടഗ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന,സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് . ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള…
Read Moreതുറന്നിട്ട് മൂന്നുമാസം പൂട്ടിയിട്ടത് നാല്തവണ; വടക്കഞ്ചേരി മേൽപ്പാല നിർമ്മാണത്തിലെ അപാകത; വിദഗ്ദ്ധ പരിശോധന വേണമെന്ന് ആവശ്യം
വടക്കഞ്ചേരി: നിർമ്മാണത്തിലെ അപാകതകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതയിൽ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നിന്നു തുടങ്ങുന്ന മേൽപ്പാല നിർമ്മാണം സംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തണമെന്ന ആവശ്യം ശക്തം. വാഹന ഗതാഗതത്തിനായി മേൽപ്പാലം തുറന്ന് കൊടുത്ത് മൂന്ന് മാസത്തിനുള്ളിൽ നാല് തവണയാണ് മേൽപാലത്തിന്റെ അപകടാവസ്ഥ മൂലം ഗതാഗതം നിരോധിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേൽപ്പാത തുറന്നത്. അന്ന് രാത്രി തന്നെ മേൽപ്പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. വെളിച്ചമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായി. തൃശൂർ ഭാഗത്തേക്കുള്ള റോഡുകൾ ഇപ്പോൾ അടച്ചിരിക്കുകയാണ്. തങ്കം ജംഗ്ഷനിൽ കുരിശുപള്ളിക്കു മുന്നിലായി പാലത്തിന്റെ ഭീമുകൾ തമ്മിലുള്ള അകലം കൂടി വരുന്നതാണ് റോഡ് അടക്കാൻ കാരണമായിട്ടുള്ളത്. ഇവിടെ കോണ്‍ക്രീറ്റും ടാറും വെട്ടിപൊളിച്ച് റിപ്പയർ വർക്കുകൾ നടന്നുവരികയാണ്. ഇതിനു മുന്‍പ് പാലക്കാട് ലൈനിൽ കഐസ്ആർടിസി റോഡ് ഭാഗത്തായിരുന്നു…
Read Moreകുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ ! രസകരമായ കുറിപ്പ് പങ്കുവെച്ച് ബാലചന്ദ്രമേനോന്…
വിവാഹവാര്‍ഷിക ദിനത്തില്‍ ബാലചന്ദ്രമേനോന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാര്യ വരദയെക്കുറിച്ച് ബാലചന്ദ്രമേനോന് മുമ്പും വാചാലനായിട്ടുണ്ട്. ‘കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് ..മെയ് 12′, എന്ന് പറഞ്ഞുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം… കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് ..മെയ് 12 ….അതു കൊണ്ടു, നിസ്സാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി …അച്ഛനായി …മരുമകനായി …അമ്മായി അച്ഛനായി …എന്തിന് ? അപ്പൂപ്പനായി ..വരദക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം !ദൈവത്തിനു…
Read More