മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് മുകേഷ്. മുകേഷിനെക്കുറിച്ചുള്ള അതുവരെ ആര്‍ക്കുമറിയാത്ത ഒരു കഥ അടുത്തകാലത്ത് നടന് ആസിഫ് അലി പങ്കുവച്ചിരുന്നു. തന്നോടൊരിക്കല്‍ മുകേഷ് പറഞ്ഞൊരു കഥയും ആ കഥയുടെ സാരാംശവുമാണ് ആസിഫ് അലി വെളിപ്പെടുത്തിയത്. ഒരഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവമാണ് ആസിഫ് പറയുഞ്ഞത്.വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊല്ലം ടൗണ്‍ ഹാളില്‍ മുകേഷ് അഭിനയിച്ച ആദ്യത്തെ മെയിന്‍ സ്ട്രീം നാടകത്തിന് ശേഷം അദ്ദേഹത്തിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി. എന്നാല്‍ ആ സമയം മുകേഷിന്റെ കൂട്ടുകാര്‍ അദ്ദേഹത്തെ തടഞ്ഞു. നീ ഇപ്പോള്‍ തന്നെ അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയോ പരിചയപ്പെടുകയോ ചെയ്യരുതെന്നായിരുന്നു അവര്‍ പറഞ്ഞത്. നാളെ നാടകത്തെക്കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വരും. അതിന് ശേഷം അവര്‍ നിന്നെ കഷ്ടപ്പെട്ട് വന്നു കാണണം. പെട്ടെന്ന് പരിചയപ്പെടാനുള്ള അവസരം നല്‍കരുത്, കാരണം കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ വിലയുണ്ടാകൂവെന്നായിരുന്നു സുഹൃത്തുക്കളുടെ അഭിപ്രായം.…
Read MoreDay: June 7, 2021
ഈ ആക്രമം മനുഷ്യരാശിക്കെതിരേ…
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി നടി അഹാന കൃഷ്ണ.രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോള്‍ ലോകം മുഴുവന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരിലാണാണെന്നും ഡോക്ടര്‍മാരും മനുഷ്യരാണെന്നും അഹാന പറയുന്നു. അഹാനയുടെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കൊവിഡ് എന്ന മഹാമാരിക്കെതിരേ രാപ്പകല്‍ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളേക്കായി അവര്‍ പരിശ്രമിക്കുന്നു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നു വളരെ ദൂരെയായിരിക്കാം നടന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ…
Read Moreആ ചിത്രങ്ങള്‍ ആദ്യം തേടിയെത്തിയത് നവ്യ നായരെ ! നടി വേണ്ടെന്നു വച്ചതോടെ പകരം എത്തിയത് നയന്‍താര; നയന്‍താര ലേഡി സൂപ്പര്സ്റ്റാറായതിങ്ങനെ…
നന്ദനം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനം കീഴടക്കിയ നടിയാണ് നവ്യ നായര്‍. ഒരു സമയത്ത് എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി വിരാജിച്ച നടി വിവാഹശേഷം അഭിനയത്തോടു താല്‍ക്കാലികമായി വിട പറയുകയായിരുന്നു. തെന്നിന്ത്യയില്‍ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു താരം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ വളരെ സജീവമായി താരം അഭിനയിച്ചു. എന്നാല്‍ നവ്യയുടെ ചില തെറ്റായ തീരുമാനങ്ങള്‍ വളമായതാവട്ടെ ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടി നയന്‍താരയ്ക്കും. നയന്‍താര ആദ്യം ചെയ്ത രണ്ടു ചിത്രങ്ങളും വിജയമായിരുന്നു. താരത്തിന്റെ കരിയറിന്റെ വളര്‍ച്ചയ്ക്കും അത് നിര്‍ണായകമായി. നടിയുടെ ആദ്യ തമിഴ് ചിത്രമാണ് ശരത് കുമാര്‍ നായകനായ അയ്യാ. ശരത്കുമാര് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും ഹിറ്റാണ്. പ്രത്യേകിച്ചും ഒരു വാര്‍ത്തൈ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു അക്കാലത്ത്. പാട്ടും…
Read Moreറോഡ് മുഴുവൻ പോലീസ്, മദ്യക്കടത്ത് ട്രെയിനിലൂടെ; 25 കുപ്പി മദ്യവുമായി രണ്ടു വിദ്യാർഥികൾ പിടിയിൽ; പോലീസ് പരിശോധന ശക്തമാക്കുന്നു
കോട്ടയം: ട്രെയിനിൽ മദ്യം കടത്തുന്ന സംഭവങ്ങൾ വർധിച്ചതോടെ വ്യാപക പരിശോധയുമായി റെയിൽവേ പോലീസ്. ഇന്നലെയും 25 കുപ്പി മദ്യവുമായി രണ്ടു വിദ്യാർഥികളെ കോട്ടയം റെയിൽവേ പോലീസ് പിടികൂടിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുന്‍പും 18 കുപ്പി മദ്യം ഐലന്റ്എക്സ്പ്രസിൽ നിന്നു പിടികൂടിയിരുന്നു. രണ്ടു സംഘങ്ങളും മദ്യം എത്തിച്ചതും ബംഗളൂരുവിൽ നിന്നുമാണ്. കേരളത്തിൽ ലോക് ഡൗണിനെതുടർന്ന മദ്യം കിട്ടാതായതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തിച്ചു വിൽപ്പന നടത്തുന്നതിനു വേണ്ടിയാണ് മദ്യം എത്തിക്കുന്നതെന്ന് റെയിൽവേ പോലീസ് പറഞ്ഞു. രണ്ടു സംഘങ്ങളും ബാഗിനുള്ളിലാണ് ഒളിപ്പിച്ചാണ് മദ്യം കടത്തിയത്. സമാനമായ രീതിയിൽ പലരും മദ്യം കടത്തുന്നതായി സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് പരിശോധനകൾ കർശനമാക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ പക്കൽ നിന്നും പിടികൂടിയത് 375 മില്ലീ ഗ്രാം അളവുള്ള 25 കുപ്പികളാണ്.
Read Moreവാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്; കോട്ടയത്തെ പുതിയ ക്രമീകരണം വിജയത്തിലേക്ക്
കോട്ടയം: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാൻ കോട്ടയത്ത് നടപ്പാക്കിയ പുതിയ ക്രമീകരണം വിജയത്തിലേക്ക്.www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ടൈം സ്ലോട്ടാണ് പോർട്ടലിൽനിന്ന് അനുവദിക്കുന്നത്. വിവിധ സ്ലോട്ടുകളിൽ ബുക്കിംഗ് ലഭിച്ചവരെല്ലാം ഒരേ സമയം എത്തുന്നത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യ സമയവും ടോക്കണ്‍ നന്പരും ഓരോരുത്തർക്കും എസ്എംഎസ് മുഖേന നൽകിയ പുതിയ ക്രമീകരണമാണ് വിജയം കണ്ടത്. ഇനി മുതൽ www.cowin. gov.in epw covid19.kerala. gov.in ബുക്കിംഗ് നടത്തുന്പോൾ ആദ്യം കേന്ദ്രവും ടൈം സ്ലോട്ടും അനുവദിക്കപ്പെട്ടതായുള്ള എസ്എംഎസ് സന്ദേശം ലഭിക്കും. ഇതിനു പിന്നാലെയാണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ട സമയവും ടോക്കണ്‍ നന്പരും ഉൾപ്പെടുന്ന എസ്എംഎസ് അതതു വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്നു തന്നെ ലഭിക്കുക. ഇങ്ങനെ ബുക്കിംഗ് സമയത്ത് തെരഞ്ഞെടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന എസ്എംഎസിലെ സമയം കൃത്യമായി പാലിച്ചാണ്…
Read Moreലോക്ഡൗൺ പിൻവലിച്ചാലും പൊതുഗതാഗതം പുനരാരംഭിക്കാൻ വൈകും
കോട്ടയം: കോവിഡ് ലോക്ഡൗണ്‍ പിൻവലിച്ചാലും പൊതുഗതാഗതം പുനരാരംഭിക്കാൻ ആഴ്ചകൾ വൈകിയേക്കും. ഒന്‍പതു വരെയാണ് നിലവിൽ ലോക്ഡൗണ്‍ പൊതുനിയന്ത്രണമെങ്കിലും കോവിഡ് വ്യാപന നിരക്ക് കുറഞ്ഞാൽ മാത്രമേ ബസ് സർവീസ് അനുവദിക്കാനുള്ള സാഹചര്യമുള്ളൂ. മാത്രവുമല്ല ഇളവുകളോടെ ഗതാഗതം അനുവദിച്ചാലും ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതമായിരിക്കും.രോഗഭീതി തുടരുന്നതിനാൽ ഏറെപ്പേരും പൊതുവാഹനങ്ങളെ ആശ്രയിക്കാൻ ഭയപ്പെടുന്നുമുണ്ട്. ഈ നിലയിൽ സ്വകാര്യബസുകൾ ഏറെയും നിരത്തിലിറക്കാൻ ഉടമകൾ താത്പര്യപ്പെടുന്നില്ല. ജൂണ്‍ പകുതിയോടെ ബസുകൾ റോഡിൽ ഇറക്കിയാലും ടാക്സ്, ഇൻഷ്വറൻസ് എന്നിവയിൽ ഇളവുകളൊന്നും ലഭിക്കില്ല. പൂർണമായി സർവീസ് മുടങ്ങിയ മേയിൽ പ്രത്യേകമായ ഇളവുകളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല.കഴിഞ്ഞ വർഷം ഒന്നാം ലോക്ഡൗണിനു ശേഷം ബസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചിരുന്നു. ഈ നിയന്ത്രണത്തിൽ ഇളവുണ്ടായത് നാലു മാസത്തിനുശേഷമാണ്. ശരാശരി 5,000 രൂപയ്ക്കു മുകളിൽ പ്രതിദിന കളക്ഷൻ ലഭിക്കുന്നില്ലെങ്കിൽ സർവീസ് ബസുടമയ്ക്ക് നഷ്ടമായി മാറും.കോവിഡ് ഒന്നര വർഷം പിന്നിടുന്പോൾ ഈ…
Read More‘ദ പ്രിന്‍സി’ലെ സുന്ദരിയായ നായികയെ മറന്നുവോ ? നടി പ്രേമയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
വെറും രണ്ടേ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പ്രേമ. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദ പ്രിന്‍സി’ല്‍ നായികയായതോടെയാണ് പ്രേമ ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം സൂപ്പര്‍ഹിറ്റായി. ഇതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രേമ വീണ്ടും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജയറാം നായകനായ ദൈവത്തിന്റെ മകന് എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു പ്രേമ. മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും കന്നഡസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു നടി. കന്നഡയിലെ പഴയകാല സൂപ്പര്‍സ്റ്റാറായ വിഷ്ണുവര്‍ദ്ധനൊപ്പം നിരവധി സിനിമകളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്. 2006 വര്‍ഷത്തിലായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം താരം വിവാഹമോചനം നേടി. ഇപ്പോഴിതാ താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തകള്‍. താരത്തിന് ഇപ്പോള്‍ 40 വയസ്സിനു മുകളില്‍ പ്രായം ഉണ്ട്. താരം വിവാഹം കഴിക്കാന്‍ പോകുന്നത് ഒരു പ്രമുഖ നിര്‍മാതാവിനെ ആണെന്നും വാര്‍ത്തകളുണ്ട്.…
Read Moreകംബോഡിയയ്ക്കാരുടെ ‘ദേശീയഹീറോ’ ഔദ്യോഗിക പദവിയില്‍ നിന്നു വിരമിച്ചു ! 2.25 ലക്ഷം ചതുരശ്ര മീറ്ററിലുള്ള കുഴിബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ എലി മഗവക്ക് ഇനി റിട്ടയര്‍മെന്റ് ലൈഫ്…
ഒരു എലി ദേശീയ ഹീറോയാകുകയെന്നു പറഞ്ഞാല്‍ അതിനെ അസാധാരണ സംഭവമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ…അത്തരത്തില്‍ കംബോഡിയക്കാരുടെ ദേശീയ ഹീറോയായ എലി മഗവ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ഏഴാം വയസിലാണു വിരമിക്കല്‍. ആഫ്രിക്കയിലെ ടാന്‍സാനിയന്‍ വംശജനാണു മഗവ. ആഭ്യന്തരയുദ്ധകാലത്ത് കമ്പോഡിയയില്‍ വിന്യസിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണു മഗവയുടെ രംഗപ്രവേശനം. യന്ത്രങ്ങളുടെ സഹായത്തോടെ കുഴിബോംബ് കണ്ടെത്താന്‍ ഏറെ സമയമെടുക്കും. നായകളെ ഉപയോഗിച്ചാല്‍ അവ സ്ഫോടനത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യതയേറെ. ഇതോടെയാണു ബല്‍ജിയന്‍ സന്നദ്ധ സംഘടനയായ അപോപോ എലികളെ പരിശീലിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. കുഴിബോംബുകളിലെ രാസവസ്തുക്കള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവാണ് ആഫ്രിക്കന്‍ സഞ്ചിയെലി ഇനത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്. 20 എലികള്‍ക്കു പരിശീലനം നല്കി. അവര്‍ക്കിടയില്‍ താരമായത് മഗവയും. 2016 ല്‍ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സീം റീപ്പിലാണു ‘ജോലി ‘ തുടങ്ങിയത്. പെട്ടെന്നാണു അവന് താരമായത്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുള്ള…
Read Moreപ്രതിപക്ഷത്തിന്റെ ആദ്യ ഇറങ്ങി പോക്ക്, ഭരണപക്ഷത്തിന്റെ ആ ഒറ്റ ചോദ്യത്തിലൂടെ ; കെ.ഡി. പ്രസേനൻ എംഎൽഎയുടെ ചോദ്യം ഇങ്ങനെ….
തിരുവനന്തപുരം: ചോദ്യോത്തരവേളയിൽ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ച് പ്രതിപക്ഷം സഭ സബിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന പരാമർശം ചോദ്യത്തിൽ വന്നതാണ് വിവാദമായത്. ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെ.ഡി. പ്രസേനൻ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല. സംസ്ഥാനത്ത് ഓഖി, നിപ്പാ, പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ ? ഇതായിരുന്നു വിവാദമായ ചോദ്യം. ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിന്റെ വീഴ്ചയാണെന്നും റൂൾസ് ഓഫ് പ്രൊസീജ്യറിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു
Read Moreഓണ്‍ലൈന്‍ ക്ലാസ്: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം രണ്ടാം അധ്യയനവര്‍ഷവും സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡിജിറ്റല്‍ പഠനത്തിലെ അപര്യാപത പരിഹരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കഴിഞ്ഞ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ഥികളെ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവായിരുന്നു. നഗര പ്രദേശങ്ങളില്‍ കുഴപ്പങ്ങളില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാകുന്നുണ്ടായിരുന്നെങ്കിലും മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് ലഭ്യത വളരെ കുറവായിരുന്നു. ഇതുമൂലം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രി തന്നെ ഈ വിഷയത്തില്‍ ഇടപെട്ടത്. മുഖ്യമന്ത്രി നേരിട്ട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. സംസ്ഥാനത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ രണ്ടാം വര്‍ഷത്തേക്ക് കടക്കുമ്പോഴും…
Read More