എരുമേലിയിൽ പക്ഷികൾ ചത്തുവീണതിന്റെ കാരണം പക്ഷിപ്പനി, വിഷം എന്നിവ മൂലമല്ല! പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത് ഇങ്ങനെ…

കണമല: എരുമേലിയിൽ പക്ഷികൾ ചത്തുവീണു. പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ അണുബാധയെന്ന് പ്രാഥമിക റിപ്പോർട്ട്. എരുമേലി പന്പാവാലി കീരിത്തോട് ജെയിംസ് മാത്യുവിന്‍റെ വീടിനു സമീപമാണ് ആദ്യം കാക്കയും അടുത്ത ദിവസം രണ്ട് കിളികളും ചത്തുവീണത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഇത് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. എരുമേലി സർക്കാർ വെറ്ററിനറി ആശുപത്രിലെ സീനിയർ സർജൻ ഡോ. അനിൽകുമാർ ആണ് പോസ്റ്റ്മോർട്ടം നടത്തിയത്. ജഡങ്ങളിലെ സാന്പിളുകൾ തിരുവല്ലയിലെ സർക്കാർ ലാബിലാണ് പരിശോധനയ്ക്ക് നൽകിയത്. പരിശോധനാ ഫലത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് ഇന്നലെ കിട്ടിയെന്ന് ഡോക്ടർ പറഞ്ഞു. പക്ഷിപ്പനി, വിഷം എന്നിവ മൂലമല്ല പക്ഷികൾ ചത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അണുബാധ പ്രകടമായിട്ടുണ്ടെന്ന് സാന്പിൾ പരിശോധനയിൽ തെളിഞ്ഞെന്ന് ഡോക്ടർ അറിയിച്ചു. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ ഇന്ന് വിശദമായ റിപ്പോർട്ട് ലഭിക്കുന്നതോടെ സ്ഥിരീകരിക്കാനാവുമെന്ന് ഡോക്ടർ പറഞ്ഞു. അസ്വാഭാവികമായി പക്ഷികൾ ചത്തുവീഴുന്നത് കണ്ട് സംശയം…

Read More

ഏഴു വയസുകാരിക്കു നേരെ നഗ്നത പ്രദർശനം: തലശേരിയിൽ നിന്ന് മുങ്ങിയ 42 കാരൻ  പാലക്കാട്ട് നിന്ന് പൊക്കി പോലീസ്

തലശേരി: ഏഴ് വയസുകാരിക്കു നേരെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിലെ പ്രതിയെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു. പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് സിഐ ജി.ഗോപകുമാർ, എസ് ഐ എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 നാണ് കേസിനാസ്പദമായ സംഭവം. ടൗണ്‍ ഹാളിനു സമീപം വെച്ചാണ് ഏഴ് വയസുകാരിക്കു നേരെ പ്രതി നഗ്നത പ്രദർശനം നടത്തുകയും കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്. രക്ഷിതാക്കളുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതോടെ സ്ഥലം വിട്ട പ്രതിയെ പോലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read More

ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച യുവതി; വിവാഹം നടന്നു, പലരുടെയും സഹായത്തോടെ ! ഭര്‍ത്താവ് ചെയ്തതോ..? കാഞ്ഞിരപ്പള്ളിയില്‍ നടന്ന സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും ശാരീകമായും മാനസികമായും ഉപദ്രവിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനും ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സംഭവത്തിന്‍റെ നിജസ്ഥിതിസംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനും യുവതി മാനസികമായി തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ തത്കാലത്തേക്ക് താമസസൗകര്യമൊരുക്കാനും ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് ചെയര്‍പേഴ്‌സണ്‍ നിര്‍ദേശം നല്‍കി. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച യുവതി ബാലികാ ഭവനങ്ങളിലെ സംരക്ഷണത്തിലാണ് വളര്‍ന്നത്. പത്താം ക്ലാസിന് ശേഷമുള്ള പഠന കാലത്ത് ഒപ്പം പഠിച്ചിരുന്ന യുവാവുമായി പ്രണയത്തിലാവുകയും യുവാവ് വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇയാൾ പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതെത്തുടർന്ന് യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവാവിനെ…

Read More

ഓൺലൈനിൽ പഠിച്ചുകൊണ്ടിരുന്നകുട്ടികളെ പോലീസ് തല്ലിച്ചതച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും

  കാട്ടാക്കട: ഓൺലൈനിൽ പഠിച്ചു കൊണ്ടിരുന്ന നാല് പ്ലസ് വൺ വിദ്യാർത്ഥികളെ പോലീസ് തല്ലിച്ചതച്ച സംഭവം വിവാദത്തിലേക്ക്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ അടക്കം നടപടിയുണ്ടാകുമെന്നാണ് സൂചന. ഇന്നലെ സംസ്ഥാന ബാലവകാശ കമ്മീഷനും പോലീസ് നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇവർക്കെതിരെ നടപടി എടുക്കുന്നത്. കാട്ടാക്കട സിഐ, എസ്.ഐ എന്നിവർക്കെതിരെ നടപടി വേണമെന്ന് പരക്കെ ആവശ്യമുയർന്നിട്ടുണ്ട്. രക്ഷിതാക്കളും ഈ ആവശ്യം മുന്നോട്ടു വയ്ക്കുന്നുണ്ട്. സ്ഥലം എം എൽ എ ഐ.ബി സതീഷും കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിലാണ് നടപടിയ്ക്ക് സാധ്യത. കേബിൾ ഉപയോഗിച്ചു മർദനംകഴിഞ്ഞ ദിവസം 17വയസുള്ള കുട്ടികളെ മുതുകിലും തുടയിലും കാലിലുമൊക്കെ പോലീസ് കേബിൾ വയർ ഉപയോഗിച്ച് മൃഗീയമായി മർദിച്ചത് മാതാപിതാക്കളുടെ മുന്നിലിട്ട്.കഞ്ചാവ് കച്ചവടമാണോടാ, അശ്ലീല വീഡിയോ കാണുകയായിരുന്നോ എന്നിങ്ങനെ ആക്രോശിച്ചും, അസഭ്യം വിളിച്ചുമായിരുന്നു മർദ്ദനം. വീടിനുള്ളിൽ മൊബൈൽ റെയ്ഞ്ചില്ലാത്തതിനാൽ…

Read More

കോവിഡിൽ ഇന്നും ആശ്വാസകണക്ക്; പ്രതിദിന രോഗികൾ ഒരു ലക്ഷത്തിൽ താഴെ ടിപിആർ 4.62 ശതമാനം

ന്യൂഡൽഹി: പ്രതിദിന കോവിഡ് കണക്കുകളിൽ ഇന്നും ആശ്വാസം. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 86,498 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2123 പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്നലെ 18,73,485 സാന്പിളുകളാണ് പരിശോധിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമാണ്. രോഗമുക്തിനിരക്ക് 94.29 ശതമാനമായി ഉയരുകയും ചെയ്തു. 13,02,702 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. കോവിഡ് രണ്ടാം തരംഗം കുറഞ്ഞുവരുന്നതായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പ്രതിദിന കണക്കുകളിൽനിന്നും മനസിലാകുന്നത്. അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ബി 1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. വിദേശത്ത് നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കുന്നതാണ് പുതിയ വകഭേദം. പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

Read More

കോട്ടയത്തെ ബീഫ് സ്വർണം പൂശിയതോ ‍‍? ഇറച്ചിക്കു മാത്രമല്ല കറിയെല്ലിനും ! വില കേട്ട് ഞെട്ടി ജനങ്ങള്‍

കോട്ടയം: മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു കോട്ടയം ജില്ലയിൽ പോത്തിറച്ചിക്ക് കശാപ്പുകാർ ഈടാക്കുന്ന കൊള്ളവില നിയന്ത്രിക്കാനും സംസ്ഥാനത്ത് വില ഏകീകരണം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് മുളക്കുളം സ്വദേശി കെ.വി. ജോർജ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് അയച്ച കത്ത് നിർമല ജിമ്മി ഭക്ഷ്യമന്ത്രിക്കു കൈമാറി. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രസിഡന്‍റിന്‍റെ കത്ത് ഉൾപ്പെടെയാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് കത്ത് കൈമാറിയിരിക്കുന്നത്. മന്ത്രിയുടെ മറുപടി അനുസരിച്ചു വില ഏകീകരണത്തിന് നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി പറഞ്ഞു. ഇതര ജില്ലകളിൽ പോത്തിറച്ചി കിലോയ്ക്ക് ശരാശരി 280 രൂപ ഈടാക്കുന്പോൾ കോട്ടയം ജില്ലയിലെ പോത്തിറച്ചി എന്താ സ്വർണം പൂശിയതാണോ എന്ന പരാമർശത്തോടെയാണ് മുളക്കുളം സ്വദേശി കെ.വി. ജോർജ് നിർമല ജിമ്മിക്ക് കത്ത് അയച്ചത്. 250 രൂപയിൽ താഴെ ഈടാക്കാവുന്ന കാളയിറച്ചിയും മൂരിയിറച്ചിയുംവരെ ജില്ലയിൽ പോത്തിറച്ചി എന്ന ബ്രാൻഡിൽ 360-380 രൂപ…

Read More

55 ലക്ഷം രൂപയുമായി യുവാക്കള്‍ പിടിയിലായ സംഭവം; പ്രതികളിലൊരാള്‍ സ്വര്‍ണ മോഷണക്കേസിലെ പ്രതി?

കൊച്ചി: കാറില്‍ കടത്തിയ 55 ലക്ഷം രൂപയുമായി പിടിയിലായ യുവാക്കളില്‍ ഒരാള്‍ മംഗളൂരുവില്‍ ദേശീയപാതയില്‍നടന്ന സ്വര്‍ണ മോഷണക്കേസിലെ പ്രതിയാണെന്ന് സംശയം. ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിലാണ് അധികൃതര്‍. കണ്ണൂര്‍ സ്വദേശി റാഷിദ്(37), കാറിന്‍റെ ഡ്രൈവര്‍ കാലടി സ്വദേശി നിസാം(31) എന്നിവരാണ് എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ബോള്‍ഗാട്ടി ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ മുളവുകാട് പോലീസിന്‍റെ പിടിയിലായത്. റാഷിദ് കൊച്ചിയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മംഗളൂരു ക്രൈംബ്രാഞ്ച് സംഘവും എറണാകുളം സെന്‍ട്രല്‍ എസിപി എ.ജെ. തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായി റാഷിദ് താമസിച്ചിരുന്ന ഫ്ളാറ്റില്‍ പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി വാഹനപരിശോധനയില്‍ കുടുങ്ങിയതാണെന്നാണ് നിഗമനം. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മുളവുകാട് ഇന്‍സ്പെക്ടര്‍ സുനില്‍രാജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത…

Read More

രാവേറെ ചെന്നാല്‍ ഇരുള്‍ പരപ്പില്‍ വെളുത്ത രണ്ടു കൊമ്പുകള്‍ കാണാം; പിന്നെ ഏഴര വെളുപ്പിനു വരെ അവന്റെ സാമ്രാജ്യമാണ്! ഇരുട്ടില്‍ കാടിറങ്ങുന്ന കൊമ്പന്‍ വയക്കരയില്‍ നിത്യസന്ദര്‍ശകന്‍

കോന്നി: രാവേറെ ചെന്നാല്‍ ഇരുള്‍ പരപ്പില്‍ വെളുത്ത രണ്ടു കൊമ്പുകള്‍ കാണാം. ആനച്ചൂരിന്‍റെ അകമ്പടിയോടെ അവന്‍ കാടിറങ്ങി വരും. പിന്നെ ഏഴര വെളുപ്പിനു വരെ അവന്റെ സാമ്രാജ്യമാണ് വയക്കര ദേശം. ചക്കയുടെ കാലമാണെങ്കില്‍ ശല്യം ഏറെയില്ല. പ്ലാവുകളുടെ ചുവട്ടില്‍ എത്തി ചക്ക അകത്താക്കുന്ന ഈ കാട്ടു കൊമ്പന്‍ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നതാണ് ആശ്വാസം. രാത്രി സമയങ്ങളില്‍ നായ്ക്കളുടെ കുര കേട്ടാല്‍ പഴമക്കാര്‍ പിറുപിറുക്കും “അവന്‍ ഇറങ്ങിയിട്ടുണ്ട് ‘കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴിയിലെ കല്ലേലി വയക്കരയില്‍ ഒറ്റയാന്‍ വിലസാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. രാത്രിയില്‍കാടിറങ്ങി വരുന്ന ഈ ഒറ്റയാന് മുന്നില്‍ വൃക്ഷലതാതികള്‍ തല കുനിക്കും. ഇവിടമൊക്കെ ഇപ്പോള്‍ കാട്ടുപന്നികളുടെ വിഹാര ഭൂമികയാണെങ്കിലും നട്ടുനനച്ച് വളര്‍ത്തിയ വിഭവങ്ങളുടെ ഒരു പങ്ക് അവക്കൊക്കെ കൂടി അവകാശപ്പെട്ടതാണെന്ന് ആശ്വസിക്കുന്ന സാധാരണക്കാരുടെ പ്രദേശമാണ് വയക്കര. കാടിറങ്ങുന്ന മൃഗങ്ങളെ ശല്യം ചെയ്യാനോ തുരത്താനോ ഒന്നും വയക്കര…

Read More

ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ടു പീഡനം; നടന്നത് കൊടുംക്രൂരത; രക്ഷപ്പെട്ടത് അതിസാഹസികമായി;  രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ പോലീസ്

  കൊച്ചി: എറണാകുളം നഗരത്തിലെ ഫ്‌ളാറ്റില്‍ യുവതിയെ ദിവസങ്ങളോളം പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണില്‍ മുളക് വെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലു കൊണ്ടും അടിക്കുക തുടങ്ങിയ പീഡനങ്ങള്‍ക്ക് ഇരയായ യുവതി രക്ഷപ്പെട്ടത് അതിസാഹസികമായി. 22 ദിവസം തടുർച്ചയായ പീഡനംകണ്ണൂര്‍ സ്വദേശിനിയായ 27കാരിയാണ് പീഡനത്തിനിരയായത്. എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍വച്ചാണു യുവതിയുടെ ദേഹമാസകലം പരിക്കേല്‍പ്പിച്ച് കാമുകന്‍ പീഡനത്തിനിരയാക്കിയത്. ഫെബ്രുവരിയില്‍ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. ഫ്‌ളാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ ഈ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. കാമുകന്‍ ഫ്‌ളാറ്റില്‍നിന്നു പുറത്തിറങ്ങിയ തക്കത്തിന് രക്ഷപ്പെട്ട യുവതിതന്നെയാണു പീഡന വിവരം പുറത്തുപറഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും. യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിനെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ…

Read More

ഷോപ്പിംഗ് മാളിന്‍റെ ഒരുനില വെള്ളത്തിൽ മുങ്ങി! ദിവസങ്ങളായി വെള്ളത്തില്‍ നിന്നും ദുര്‍ഗന്ധവും

പത്തനാപുരം : നഗരമധ്യത്തില്‍ പുതിയതായി നിര്‍മിക്കുന്ന ഷോപ്പിംഗ് മാളിന്‍റെ ഒരുനില പൂര്‍ണമായും മുങ്ങി വെള്ളക്കെട്ട്. കഴിഞ്ഞ ഒരു മാസമായി ഉള്ള ശക്തമായ മഴ കാരണമാണ് ഒരു നില നിറയുന്ന രീതിയില്‍ വെള്ളം നിറഞ്ഞത്. പത്തനാപുരം പഞ്ചായത്തില്‍ ഡെങ്കിപ്പനിയും എലിപനിയും അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴാണ് ആഴ്ചകളായി കെട്ടി കിടക്കുന്ന വെള്ളക്കെട്ട് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. കെ എസ് ആര്‍ ടി സി ഡിപ്പോയും പൊതുമാര്‍ക്കറ്റും അടക്കം പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട് ഉള്ളത്. ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താനാകുന്ന തരത്തിലാണ് ഏറ്റവും അടിയിലെ നിലയുടെ നിര്‍മ്മാണം. ചന്തയില്‍ നിന്നും ഡിപ്പോയില്‍ നിന്നും ഷോപ്പിംഗ് മാളിന്‍റെ മുകള്‍ഭാഗത്ത് നിന്നും ഉള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്. ദിവസങ്ങളായി വെള്ളത്തില്‍ നിന്നും ദുര്‍ഗന്ധവും ഉണ്ടാകുന്നുണ്ട്. പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റേയും നേതൃത്വത്തില്‍ മേഖലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളും നടക്കുകയാണ്. എന്നിട്ടും നഗരമധ്യത്തിലെ വെള്ളക്കെട്ടിന്…

Read More