കോവിഡ് കാലത്തെ പുതിയ ശീലമാണ് മാസ്ക് ധരിക്കു എന്നത്. മാസ്കില്ലാതെ പുറത്തിറങ്ങിയാൽ കനത്ത പിഴയടക്കമുള്ള ശിക്ഷകളാണുള്ളത്. അതുകൊണ്ടുതന്നെ മാസ്ക് ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. ഭക്ഷണം കഴിക്കുന്പോഴും വീട്ടിലെത്തിയാലും ചിലർ മാസ്ക് മാറ്റാൻ മറക്കും. ഇത്തരത്തിൽ സൂര്യസ്നാനം ചെയ്യുന്നതിനിടെ മാസ്ക് മാറ്റാൻ മറന്നുപോയ യുവാവിന്റെ അവസ്ഥയാണ് ട്വിറ്ററിൽ ചിരി പടർത്തുന്നത്. വീട്ടിലെ പൂന്തോട്ടത്തിലിരുന്നായിരുന്നു യുവാവിന്റെ സൂര്യ നമസ്കാരം. എന്നാൽ മുഖത്തെ മാസ്ക് മാറ്റാൻ കക്ഷി മറന്നുപോയി. ഇതോടെ മാസ്ക് ധരിച്ചിരുന്ന ഭാഗത്തിന്റെ നിറവും മുഖത്തിന്റെ മറ്റു ഭാഗത്തിന്റെ നിറവും വ്യത്യസ്തമായി. മുഖത്ത് മാസ്ക് ധരിച്ചിക്കുന്നതായി തോന്നും. സൂര്യനമസ്കാരം ചെയ്യുന്പോൾ മാസ്ക് മാറ്റാൻ മറക്കുത് എന്ന കുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 25 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ആദ്യമായല്ല ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തത്തിലുള്ള അവസ്ഥകൾ മറ്റൊാളും പോസ്റ്റ് ചെയ്തിട്ടുണ്ട്.…
Read MoreDay: June 9, 2021
ഒറ്റപ്രസവത്തിൽ ഒമ്പതു കുട്ടികൾ ഇനി പഴങ്കഥ! ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങൾ; റിക്കാർഡ് സ്വന്തമാക്കി ഒരമ്മ; നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ
ഒറ്റപ്രസവത്തിൽ ഒന്‍പതു കുട്ടികൾക്ക് ജന്മം നൽകി മാലി യുവതി ഹാലിമ സിസ്സെ റിക്കാർഡ് ഇട്ടിരുന്നു. കഴിഞ്ഞ മാസമായിരുന്നു റിക്കാർഡിട്ട പ്രസവം നടന്നത്. എന്നാൽ കേവലം ഒരു മാസം മാത്രമായിരുന്നു ഹാലിമയുടെ റിക്കാർഡിന്റെ ആയുസ്. ഒറ്റ പ്രസവത്തിലൂടെ പത്ത് കുട്ടികൾക്ക് ജന്മം നൽകി ഹാലിമയുടെ റിക്കാർഡ് പൊട്ടിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കകാരിയായ ഗോസിയമെ തമാര എന്ന യുവതി. 37-കാരിയായ ഗോസിയമെ 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയിരിക്കുന്നത്. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ. ജൂൺ ഏഴിനായിരുന്നു പ്രസവം. സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നാണ് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്സി പറയുന്നത്. ‘ഡെക്യുപ്ലെറ്റ്സ്’ എന്നാണ് ഒറ്റപ്രസവത്തിലുണ്ടാകുന്ന 10 കുട്ടികളെ പറയുന്നത്. സ്വാഭാവികമായ ഗർഭധാരണമാണ് ഇതെന്നാണ് ദമ്പതികൾ അവകാശപ്പെടുന്നത്. സ്കാനിംഗിൽ ആറു കുട്ടികളെ മാത്രമേ ഡോക്ടർമാർ കണ്ടെത്തിയിരുന്നൊള്ളു. പ്രസവം…
Read Moreകോണ്‍ഗ്രസില്‍ ഇനി കണ്ണൂര്‍ സ്റ്റൈല്‍
സ്വന്തം ലേഖകൻകണ്ണൂര്: കെ.സുധാകരനിലൂടെ കേരളത്തിലെ കോൺഗ്രസിന് ഇനി കണ്ണൂർ സ്റ്റൈൽ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെയും നേതാക്കളുടെയും പൊതു സ്വഭാവവിശേഷമില്ലാത്ത നേതാവെന്ന നിലയിലാണ് സുധാകരന് വളര്‍ന്നത്. കാരണം, അതാണ് രാഷ്ട്രീയത്തിന്റെ കണ്ണൂര്‍ സ്റ്റൈൽ. കോണ്‍ഗ്രസിന്റെ മൃദുസമീപനങ്ങള്ക്കു പകരം എതിരാളികളെ തീവ്രമായി നേരിടുക എന്ന നേതൃശൈലിയാണ് സുധാകരനെ വ്യത്യസ്തനാക്കുന്നത്. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സുധാകരന് എത്തുമ്പോള്‍ കോണ്‍ഗ്രസില്‍ വരാന്‍ പോകുന്നത് ഒരുപാട് മാറ്റങ്ങളാണ്. കോണ്‍ഗ്രസിലെ പുതുതലമുറ കാത്തിരിക്കുന്നതും ഈ മാറ്റങ്ങളാണ്. ഇടതുകോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തിയതിനു പിന്നിലുള്ള കരം സുധാകരന്റേതു തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശിഥിലമായ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനും ഊര്‍ജം പകരാനും സുധാകരന്റെ കടന്നുവരവ് പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവുമാദ്യം വന്നെത്തുന്ന പേര് കെ. സുധാകരന്റേതാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനിടയില് സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള ഏക കോൺഗ്രസ് നേതാവ് സുധാകരന് മാത്രമായിരുന്നു. കഴിഞ്ഞ…
Read Moreഅഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കുമോ? അഭിഭാഷകന് ‘പണികിട്ടി’; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം മാറ്റി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റി. ജൂൺ 16-ലേയ്ക്കാണ് ഹർജി മാറ്റിയത്. ഇഡിയുടെ അഭിഭാഷകന് കോവിഡ് ബാധിച്ചതുമൂലമാണ് ഹർജി മാറ്റിയത്.അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകന് ഇതു സംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കാനിരുന്നത്.കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂൺ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല.
Read Moreഭാഗ്യം കാടുകയറുമ്പോൾ..!
ഭാഗ്യം കാടുകയറുമ്പോൾ..! ലോക്ഡൗണിനെത്തുടർന്ന് ഭാഗ്യക്കുറി വില്പന നിലച്ചപ്പോൾ പ്രതിസന്ധിയിലായ ലോട്ടറി വില്പനക്കാരന്റെ സൈക്കിൾ ഉപയോഗിക്കാതായതോടെ വള്ളിച്ചെടികൾ പടർന്ന നിലയിൽ. കോട്ടയം ടൗണിൽ നിന്നുള്ള ദൃശ്യം. – സിൻസൻ അലക്സ്
Read Moreസിയാലിന് പറക്കാൻ ചിറകുകൾ നൽകിയ വി.ജെ. കുര്യന് പടിയിറങ്ങുന്നത് സേവനത്തിൽ റിക്കാർഡ് സൃഷ്ടിച്ച്….
നെടുമ്പാശേരി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു വി.ജെ. കുര്യന് ഇന്നു വിടവാങ്ങും. കൊച്ചി വിമാനത്താവളത്തിന്റെ 27 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളിലായി 19 വര്‍ഷം മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റിക്കാര്‍ഡോടെയാണു പടിയിറക്കം. അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു 2016 ല്‍ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവര്‍ഷം സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ കാലാവധി ഇന്ന് അവസാനിക്കും. എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസിന് സിയാല്‍ മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതല താല്കാലികമായി നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്ത്തിയതിന്റെ ക്രെഡിറ്റ് വി.ജെ. കുര്യന് അവകാശപ്പെട്ടതാണ്. പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിക്കുക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന. കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് അംഗീകരിച്ചത് നിര്‍ണായകമായി. 1994…
Read Moreരാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആശ്വാസകരമായ കുറവ് ; ഇന്ന് 92,596 പേർക്ക് രോഗബാധ
ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 92,596 കേസുകൾ മാത്രമാണ്. 2,219 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,53,528 ആയി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇത് വരെ 2,90,89,069 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 12,31,415 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 2,75,04,126 പേർ ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 23,90,58,360 പേരാണ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.
Read Moreകോവിഡ് പ്രതിരോധം ; കൊല്ലത്ത് ആറു പഞ്ചായത്തുകളില്‍ അധിക നിയന്ത്രണം
കൊല്ലം : പ്രതിവാര കോവിഡ് വ്യാപനനിരക്ക് 25 ന് മുകളിലുള്ള ചടയമംഗലം, കിഴക്കേ കല്ലട, ഇടമുളയ്ക്കൽ, കൊറ്റങ്കര, മയ്യനാട്, മേലില ഗ്രാമപഞ്ചായത്തുകളില്‍ ഇന്നുമുതൽ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികൾ, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍, കാലിത്തീറ്റ-കോഴിത്തീറ്റ ഇവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തനാനുമതി. പാല്, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും എട്ടിനും ഇടയിലായിരിക്കണം. റേഷന്‍ കടകൾ, മാവേലി സ്റ്റോര്‍, സപ്ലൈകോ, പാല്‍ബൂത്തുകള്‍ എന്നിവയ്ക്ക് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം.ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴര വരെ ഹോം ഡെലിവറി സര്‍വ്വീസിനു മാത്രമായി പ്രവര്‍ത്തനാനുമതിയുണ്ട്. ഉപഭോക്താക്കള്‍ നേരിട്ട് പാഴ്സല്‍ കൈപ്പറ്റാനോ ഇരുന്നു ഭക്ഷണം കഴിക്കുവാനോ അനുവദിക്കില്ല. മെഡിക്കല്‍ സ്റ്റോറുകൾ, പെട്രോള്‍ പമ്പുകള്‍,…
Read Moreനാട്ടുകാരുടെ മാലിന്യ നിക്ഷേപകേന്ദ്രമായി തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പ്
മെഡിക്കൽ കോളജ്: ആശുപത്രി ക്യാമ്പസിൽ മാലിന്യനിക്ഷേപം രൂക്ഷമായി തുടരുന്നു. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടുണ്ട്. ശ്രീ ചിത്ര ആശുപത്രിക്കു പിന്നിലായി കെ.എസ്.ഇ.ബി ഓഫീസിനു സമീപമാണ് പുറത്തു നിന്നുള്ളവർ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച നടത്തിയ നിരീക്ഷണത്തിൽ ബൈക്കിലെത്തി മാലിന്യം നിക്ഷേപിച്ചതിന് ഒരാളെ പിടികൂടി. മെഡിക്കൽ കോളജ് വളപ്പിൽ അറവു മാലിന്യമുൾപ്പെടെയുള്ള നിക്ഷേപം രൂക്ഷമാണെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും.
Read Moreകോവിഡ് രണ്ടാം തരംഗം; പരമ്പരാഗത വ്യവസായങ്ങളെല്ലാം തകർച്ചയിൽ
വൈക്കം: കോവിഡ് രണ്ടാം തരംഗത്തിൽ പരന്പരാഗത വ്യവസായങ്ങളെല്ലാം തകർച്ചയിൽ.ജില്ലയിൽ പടിഞ്ഞാറൻ തീരങ്ങളിലെ കയർ മേഖലാണ് ഇപ്പോൾ വലിയ ഭീഷണി നേരിടുന്നത്. തൊഴിലാളികളും കയർ സംഘങ്ങളും കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. രണ്ടു പ്രളയങ്ങളും കോവിഡിന്റെ ഒന്നാം തരംഗവും കനത്ത നഷ്ടമുണ്ടാക്കിയ കയർ മേഖല ഏറെ പണിപ്പെട്ട് അതിജീവനത്തിന്റെ പാതയിലേക്കു പാദമൂന്നിയപ്പോഴാണ് കോവിഡിന്റെ രണ്ടാം തരംഗം കനത്ത പ്രഹരമേൽപിച്ചത്. കയർ കെട്ടിക്കിടക്കുന്നുവൈക്കത്തെ 30 കയർ സംഘങ്ങളിലും നൂറുകണക്കിനു തൊഴിലാളികളുടെ വീടുകളിലും പിരിച്ച കയർ കെട്ടിക്കിടക്കുകയാണ്. സംഘങ്ങളുടെ കയർ സംഭരിക്കുന്നത് കയർഫെഡാണ്. കോവിഡ് പ്രതിസന്ധി മൂലം കയർഫെഡിനു കയർ സംഭരിക്കാൻ കഴിയാതെ വന്നതാണ് കയർ മേഖലയിൽ പ്രതിസന്ധി കടുപ്പിച്ചത്. മുന്‍പ് സംഭരിച്ച കയറിന്റെ വിലയും കയർഫെഡ് നൽകാനുണ്ട്. കയർഫെഡ് സംഭരിച്ച കയർ കോവിഡ് വ്യാപനത്തെത്തുുടർന്ന് വിറ്റഴിക്കാൻ കഴിഞ്ഞിരുന്നില്ല. വൈക്കത്തെ ചില കയർ സംഘങ്ങൾക്ക് നാലു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ…
Read More