എടത്വ: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ചാരായം വാറ്റിനല്‍കുന്ന സംഘം എടത്വ പോലീസിന്റെ പിടിയില്‍.എടത്വ മങ്കോട്ടചിറ മണലേല്‍ സനോജ് (34), മങ്കോട്ടചിറ അനീഷ് ഭവനില്‍ അനീഷ് കുമാര്‍ (35), മങ്കോട്ടചിറ കവീന്‍ (33) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കോയില്‍മുക്ക് ജംഗ്ഷന് സമീപം സ്കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടികൂടിയ സന്നദ്ധ പ്രവര്‍ത്തകരും, യുവജന സംഘടനാ പ്രവര്‍ത്തകരുമായ എടത്വ കളപ്പുരയ്ക്കല്‍ചിറ ശ്യംരാജ് (33), ചങ്ങങ്കരി മെതിക്കളം ശ്രീജിത്ത് എം.കെ (30) എന്നിവരില്‍നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് മൂന്നംഗ സംഘത്തെ പിടികൂടിയത്. വിവിധ രാഷ്ട്രീയ യുവജന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കം ഒളിവിലാണ്. കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് പ്രതിരോധ പോസ്റ്ററുകള്‍ പതിച്ച വാഹനത്തില്‍ കോവിഡ് ജാഗ്രതാ സമതി പ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ മദ്യം എത്തിക്കുന്നത്.…
Read MoreDay: June 9, 2021
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻമദ്യവേട്ട; പട്ടാളക്കാരനടക്കം പിടിയിൽ
കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ വൻമദ്യവേട്ട. യാത്രക്കാരന്റെ കൈയിലെ ട്രോളി, ബാഗ്,ഷോൾഡർ ബാഗ് എന്നിവയിൽ കടത്തുകയായിരുന്ന കർണാടക സംസ്ഥാനത്ത് മാത്രം വിൽക്കപ്പെടുന്ന ഹാർഡ് വാർഡ്സ് പഞ്ച് ഫൈൻ എന്ന ലേബലിലുള്ള വിദേശ മദ്യം അടക്കം നിരവധി ബ്രാൻഡുകളിലുള്ള 60 വിദേശമദ്യകുപ്പികൾ റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് യാത്രികനായ ആറ്റിങ്ങൽ കാരിച്ചാൽ പാലവിള വീട്ടിൽ അമൽ (28) നെ കസ്റ്റഡിയിലെടുത്തു. അമൽ ആർമിയിൽ ഉദ്യോഗസ്ഥനാണ്. ഇതേദിവസം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ സംശയാസ്പദമായി കണ്ട ആളുടെ ഷോൽഡർ ബാഗ് പരിശോധിച്ച റെയിൽവേ പോലീസിന് കർണാടക സംസ്ഥാനത്ത് വിൽക്കുന്ന 37 മദ്യകുപ്പികൾ കണ്ടെടുത്തു. കഴക്കൂട്ടം കൈലാസത്തിൽ അനിൽ കുമാർ (38) നെ കസ്റ്റഡിയിലെടുത്തു. രണ്ടു പേരുടെയും കൈയിൽ നിന്നുമായി 97 വിദേശമ മദ്യകുപ്പികളാണ് റെയിൽവേ…
Read Moreനഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: പോലീസ് അന്വേഷണത്തിൽ അലംഭാവം; ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും ഇടപെടുന്നു
വടശേരിക്കര: പെരുനാട് പുതുക്കട ചെമ്പാലൂര്‍ വീട്ടില്‍ നഴ്സിംഗ് വിദ്യാർഥിനി അക്ഷയ അനൂപിനെ കഴിഞ്ഞ ഫെബ്രുവരി എട്ടിന് സ്വവസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് അക്ഷയയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചു. പാറശാല സരസ്വതിയമ്മ മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന അക്ഷയ അനൂപിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണം പെരുനാട് പോലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച് കുട്ടിയുടെ പിതാവ് അനൂപ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുകയും തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തിരുന്നു. ആക്ഷന്‍ കൗണ്‍സിലാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പെരുനാട് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ സംഭവം നടന്നു രണ്ടര മാസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നീതിപൂര്‍വമായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിന് മുമ്പ് അക്ഷയയുടെ ഫോണിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും പരിശോധിച്ചാല്‍ വിദ്യാര്‍ഥിനിയുടെ…
Read Moreഎന്താണ് നിങ്ങളുടെ അഭിപ്രായം..? ലോക് ഡൗൺ എന്നു തീരും? തൊഴിലും വേതനവും നഷ്ടമായി; ജീവിതം വഴിമുട്ടി സാധാരണക്കാർ
കോട്ടയം: കോവിഡ് വ്യാപനത്തോത് ആശങ്കാജനകമായി തുടരുന്ന സാഹചര്യവും കുരുക്കഴിയാത്ത സാന്പത്തിക പ്രതിസന്ധിയും ജനങ്ങളെ വലയ്ക്കുന്നു. നിശ്ചിത വരുമാനക്കാർ ഒഴികെ കർഷകർ, തൊഴിലാളികൾ, ബിസിനസുകാർ, സെയിൽസ് ജീവനക്കാർ, ടാക്സി തൊഴിലാളികൾ തുടങ്ങി വലിയൊരു ജനവിഭാഗം ലോക്ഡൗണിൽ ജീവിതം വഴിമുട്ടിയവരാണ്. തൊഴിലും വേതനവും നഷ്ടമായതിനൊപ്പം ഭക്ഷ്യസാധനങ്ങൾക്ക് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റമാണ് ജനത്തെ വലയ്ക്കുന്നത്. കൂടാതെ രണ്ടു മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് പത്തിൽ അധികം രൂപ വർധിച്ചു. ഇന്ധനവിലക്കയറ്റത്തിന്റെ പേരിലാണ് അവശ്യസാധന വില ഇത്രയേറെ വർധിപ്പിക്കുന്നത്. നിർബന്ധിത യാത്ര ദിവസേന വേണ്ടിവരുന്ന ചെറിയ വരുമാനക്കാർക്ക് താങ്ങാനാവുന്നതല്ല ദിവസേനയുള്ള ഇന്ധന വിലക്കയറ്റം. സർക്കാർ റേഷനും സൗജന്യഭക്ഷ്യക്കിറ്റും മാത്രമാണ് ഏറെപ്പേർക്കും ആശ്രയം. ഈ സാഹചര്യത്തിലും പഴം, പച്ചക്കറി, മത്സ്യം, മാസം എന്നിവയ്ക്കു വില കുത്തനെ ഉയരുകയും ചെയ്യുന്നു. കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാനാവാതെ വലയുന്ന കർഷകർ ഏറെയുണ്ട്. മഴക്കാലത്തിനു മുൻപ് സമയബന്ധിതമായി വിഭവങ്ങൾ വിളവെടുത്ത് വിൽക്കേണ്ടവർക്കാണ്…
Read Moreഡ്രെസ്ഡണിൽ കൊറോണ ഡെൽറ്റ വേർഷൻ (ഇന്ത്യൻ വേരിയന്റ് ) മൂന്നുപേർക്ക് കൂടി കണ്ടെത്തി! 200 ഓളം താമസക്കാർക്ക് ഇവിടെ നിന്ന് പോകാൻ അനുവാദമില്ല; പോലീസ് കാവലും
ബെർലിൻ: കഴിഞ്ഞ ദിവസം കൊറോണ ഇന്ത്യൻ വേരിയന്റ് (“ഡെൽറ്റ’) ബാധിച്ച് ഡ്രെസ്ഡനിൽ മുപ്പതുകാരനായ ഇന്ത്യൻ വിദ്യാർഥി മരിച്ചതിന്റെ പിന്നാലെ കെട്ടിടസമുച്ചയത്തിൽ താമസിക്കുന്ന 200 ഓളം അന്തേവാസികളെ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ കോവിഡ് പരിശോധന നടത്തിയതിൽ ഹോസ്റ്റലിലെ മൂന്ന് പേർക്കുകൂടി പുതിയതായി ഇന്ത്യൻ കൊറോണ വേരിയന്റ് അണുബാധകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച വരെ 200 ഓളം താമസക്കാർക്ക് ഇവിടെ നിന്ന് പോകാൻ അനുവാദമില്ലെന്നും ഇവർക്ക് പോലീസുകാർ കാവലുണ്ട്. ഇതുവരെ ഏഴ് പേർക്ക് പോസിറ്റീവായി, അതിൽ മൂന്ന് പേർ ഇന്ത്യൻ വേരിയന്റാണെന്ന് സംശയിക്കുന്നു. 15 നിലകളുള്ള ഈ കെട്ടിടത്തിലെ എല്ലാരും ഇപ്പോൾ നിരീക്ഷണത്തിലും ക്വാറന്റൈനിലുമാണ്. മരിച്ചയാൾ ഏപ്രിൽ അവസാനം അവധിക്ക് ഇന്ത്യയിൽ പോയി മടങ്ങിയെത്തിയ ആളാണ്. മരിച്ചയാൾക്ക് ആഴ്ചകളോളം രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ഇദ്ദേഹം മുൻകരുതലായി മെയ് 9 വരെ ക്വാറന്ൈറിനിലായിരുന്നു. പിന്നീട് കഠിനമായ കോവിഡ് 19 ലക്ഷണങ്ങളുമായി അദ്ദേഹത്തിന് പെട്ടെന്ന്…
Read Moreപോലീസുകാരന്റെ തെറ്റ് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; യുവാവിനെ കള്ളക്കേസിൽ കുടുക്കി സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമർദനം
അമ്പലപ്പുഴ: പോലീസിനെതിരേ സമൂഹമാധ്യമങ്ങളിൽ എഴുതിയ യുവാവിനെ കള്ളക്കേസിൽ കുരുക്കി മർദിച്ചെന്ന് ആക്ഷേപം. അമ്പലപ്പുഴ പോലീസിനെതിരെയാണ് തൈച്ചിറ സ്വദേശിയായ യുവാവ് ആരോപണം ഉന്നയിക്കുന്നത്. പുറക്കാട് തൈച്ചിറയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടി എസ് കനാലിൽനിന്നും മണൽ ഡ്രഡ്ജ്ജ് ചെയ്യാൻ യന്ത്രസാമഗ്രികളുമായി വള്ളം എത്തിയിരിക്കുന്ന വിവരം അറിഞ്ഞ് അമ്പലപ്പുഴ പോലീസ് എത്തി. ഈ സമയം ജീവകാരുണ്യ പ്രവർത്തകനായ യുവാവും സ്ഥലത്തെത്തി. പോലീസ് യന്ത്രവും വള്ളവും കസ്റ്റഡിയിൽ എടുത്തു. യുവാവിന്റെ സഹായത്താലാണ് കസ്റ്റഡിയിൽ എടുത്ത യന്ത്രവും മറ്റ് ഡ്രജ്ജിങ് സാമഗ്രികളും വാഹനത്തിൽ കയറ്റിയത്. സാമഗ്രികൾ കസ്റ്റഡിയിൽ എടുത്തതിനായി സാക്ഷിനിൽക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ പിറ്റേന്ന് സ്റ്റേഷനിൽ വിളിച്ച് വരുത്തി. യുവാവ് എത്തിയപ്പോഴേക്കും അഴിമതി ആരോപണവിധേയനായ പോലീസുകാരൻ സ്റ്റേഷനിൽ ഉണ്ടായിരുന്നു. തുടർന്നാണ് തന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ അടിത്തറ നിറക്കാൻ കനാലിൽനിന്നും മണൽ ഡ്രഡ്ജ്ജ് ചെയ്തെന്നാരോപിച്ച് പോലീസുകാരൻ മർദ്ദിക്കുകയും കള്ളക്കേസിൽപ്പെടുത്തുകയും ചെയ്തതെന്ന് യുവാവ് പറയുന്നു. കോവിഡ്…
Read Moreകോമ്പിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ല! അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാൻസി ഓർമയായി
സാൻഫ്രാൻസിക്കോ: അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിന്പാൻസി സാൻഫ്രാൻസിക്കോ സു ആൻഡ് ഗാർഡൻസിൽ ഓർമ്മയായി. കോന്പി എന്ന ചിന്പാൻസി 63 വയസുവരെ മൃഗശാലയിൽ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതർ പറയുന്നു. 1960 ലാണ് കോന്പി സാൻഫ്രാൻസ്ക്കോ മൃഗശാലയിലെത്തുന്നത്. വനപ്രദേശത്ത് ജീവിക്കുന്ന ചിന്പാൻസിയുടെ ശരാശരി ആയുസ് 33 വയസാണ്. മനുഷ്യ സംരക്ഷണയിൽ കഴിയുന്ന ചിന്പാൻസികൾ 50-60 വർഷം വരെ ജീവിച്ചിരിക്കും. കോന്പിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ലാ എന്നാണ് മൃഗശാല എക്സികൂട്ടീവ് ഡയറക്ടർ ടാനിയ പീറ്റേഴ്സണ് പറയുന്നത്. 1960ൽ കോന്പിയോടൊപ്പം മൃഗശാലയിൽ എത്തിചേർന്ന മിനി, മാഗി എന്ന ചിന്പാൻസികൾക്ക് കോന്പിയുടെ വേർപാട് വേദനാജനകമാണ്. ഇവർക്ക് ഇപ്പോൾ 53 വയസായി. മറ്റൊരു ചിന്പാൻസി 2013ൽ ഇവരെ വിട്ടുപിരിഞ്ഞിരുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreആലപ്പുഴ ജില്ലയിൽ ഡിജിറ്റൽ അധ്യയനത്തിലൂടെഅറിവ് നേടുന്നത് 1,68,267 കുട്ടികൾ
ആലപ്പുഴ: ജില്ലയിൽ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്കായി നടത്തുന്ന ഡിജിറ്റൽ പഠന രീതിയിലൂടെ അധ്യയനത്തിൽ പങ്കെടുക്കുന്നത് 1,68,267 വിദ്യാർഥികൾ. വിക്റ്റേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് ആദ്യഘട്ടത്തിൽ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പ്രീ പ്രൈമറി കുട്ടികൾക്കായി കിളിക്കൊഞ്ചൽ പോലെയുള്ള വിനോദ പരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്. രാവിലെ എട്ടു മുതൽ ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി പ്രവേശനം നേടിയ 12,241 കുട്ടികളും ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഓൺലൈൻ സംവിധാനം വഴി അതത് സ്കൂളുകളിലെ അധ്യാപകരുടെ സേവനം കുട്ടികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. സാങ്കേതിക തടസ്ങ്ങൾ നീക്കിക്കൊണ്ട് ഈ സൗകര്യം നടപ്പാക്കുന്നതോടെ കുട്ടികൾക്ക് അധ്യയനം സ്കൂളുകളിലേത് എന്നതു പോലെ തന്നെ…
Read Moreകൃഷിയിടത്തിലേക്കുള്ള വഴിയടച്ച് വാഹന പാർക്കിംഗ്; കാറുടമയ്ക്ക് മുട്ടൻ പണികൊടുത്ത് കർഷകൻ; തടയാനെത്തിയ ഒരാളെ കര്ഷകന് ട്രാക്ടറുകൊണ്ട് ഇടിച്ചുവീഴ്ത്തി
പ്രധാന റോഡിന്റെ സൈഡിൽ താമസിക്കുന്നവർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വീട്ടിലേക്കുള്ള വഴിയടച്ച് വാഹനം പാർക്ക് ചെയ്യുന്നത്. നോ പാർക്കിംഗ് എന്ന ബോർഡ് സ്ഥാപിച്ചാലും ഈ പാർക്കിംഗ് തുടരും. ചിലർ ഇത്തരത്തിൽ പാർക്ക് ചെയ്യുന്നവർക്ക് ചില പണികൾ കൊടുക്കാറുണ്ട്. പാർക്ക് ചെയ്ത വാഹനം എടുത്തുകൊണ്ടു പോകാൻ കഴിയാത്ത വിധത്തിലുള്ള പണികളായിരിക്കും നൽകുക. എന്നാൽ യുകെയിലെ ഒരു കർഷകൻ തന്റെ കൃഷിയിടത്തിലേക്കുള്ള വഴിയടച്ച് വാഹനം പാർക്ക് ചെയ്ത ആൾക്ക് കൊടുത്ത പണിയാണ് സോഷ്യൽ മീഡിയയിൽ വൈലാകുന്നത്. അനധികൃതമായി പാർക്ക് ചെയ്ത വാഹനം തന്റെ ട്രാക്ടർ ഉപയോഗിച്ച് കർഷകൻ കൃഷിയിടത്തിന്റെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ശേഷം റോഡിൽക്കൂടെ നിരക്കി മാറ്റിവച്ചു. തടയാനെത്തിയ ഒരാളെ കർഷകൻ ട്രാക്ടറുകൊണ്ട് ഇടിച്ചുവീഴ്ത്തുന്നതും വീഡിയോയിൽ കാണാം. അവധി ആഘോഷിക്കാൻ എത്തുന്നവർ ഇത്തരത്തിൽ അനധികൃതമായി പാർക്കിംഗ് നടത്തുള്ളത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.…
Read Moreനായാട്ടിനു പോയ സംഘത്തിലെ രണ്ടുപേര്‍ക്ക് വെടിയേറ്റു; അബദ്ധത്തിൽ പൊട്ടിയതാണെങ്കിലും കേസെടുത്ത് പോലീസ്
തൊടുപുഴ: ഉടുമ്പന്നൂര്‍ വെണ്ണിയാനിയില്‍ നായാട്ടിനു പോയ സംഘത്തിലെ രണ്ട് പേര്‍ക്ക് വെടിയേറ്റു. ഇന്നു പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റത്. വെടിയേറ്റവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെണ്ണിയാനി സ്വദേശികളായ മനോജ് (30) മുകേഷ് (32 )എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇന്നു രാവിലെ നായാട്ടിനായി പോയത്.നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മീന്‍ പിടിക്കാന്‍ പോയതാണെന്നാണ് ആശുപത്രിയില്‍ കഴിയുന്നവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്ക്കൊപ്പമുണ്ടായിരുന്നവര്ക്കായി കരിമണ്ണൂര്‍ സിഐ കെ.ഷിജിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More